ഇന്തോനേഷ്യൻ പ്രതിഷേധം: എംപിമാരുടെ ആനുകൂല്യങ്ങൾ വെട്ടി
ഇന്തോനേഷ്യൻ പ്രതിഷേധം: എംപിമാരുടെ ആനുകൂല്യങ്ങൾ വെട്ടി
Monday, September 1, 2025 1:06 AM IST
ജക്കാർത്ത: ജനകീയ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പാർലമെന്‍റ് അംഗങ്ങളുടെ വേതന, അലവൻസുകൾ വെട്ടിക്കുറച്ചതായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ അറിയിച്ചു. അക്രമവും കൊള്ളയും നടത്തുന്നവരെ നേരിടാൻ പോലീസിനും സൈന്യത്തിനും നിർദേശം നല്കി. അക്രമപ്രവർത്തനങ്ങൾ തീവ്രവാദത്തിനു തുല്യമാണെന്നും പ്രസിഡന്‍റ് മുന്നറിയിപ്പു നല്കി.

പാർലമെന്‍റ് അംഗങ്ങളുടെ വേതനം വർധിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് തലസ്ഥാനമായ ജക്കാർത്തയിൽ സമരം ആരംഭിച്ചത്. വ്യാഴാഴ്ച സമരവേദിയിൽ ഒരു ടാക്സി ഡൈവർ പോലീസ് വാഹനമിടിച്ചു മരിച്ചതിനെത്തുടർന്ന് രാജ്യവ്യാപക പ്രക്ഷോഭമായി മാറി. വെള്ളിയാഴ്ച പോലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ ഒട്ടേറെ സർക്കാർ ആസ്ഥാനങ്ങളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചു. തീപിടിച്ച കെട്ടിടത്തിൽ കുടുങ്ങി മൂന്നു പേർ മരിച്ചിരുന്നു.


പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പ്രസിഡന്‍റ് സുബിയാന്തോ ചൈനാ സന്ദർശനം റദ്ദാക്കി. ഷാംഗ്ഹായ് സഹകരണ സമിതി ഉച്ചകോടി, ചൈനയുടെ ‘വിക്ടറി ഡേ സൈനിക പരഡേ്’ എന്നിവയിൽ പങ്കെടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.