കസ്തേൽ ഗണ്ടോൾഫോയിൽ ‘ലൗദാത്തോ സി ഗ്രാമം’സജ്ജമായി
കസ്തേൽ ഗണ്ടോൾഫോയിൽ  ‘ലൗദാത്തോ സി ഗ്രാമം’സജ്ജമായി
Thursday, September 4, 2025 2:35 AM IST
വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കസ്തേൽ ഗണ്ടോൾഫോയിൽ ‘ലൗദാത്തോ സി’ ഗ്രാമം സജ്ജമായി. ഇതിന്‍റെ ആശീർവാദവും ഉദ്ഘാടനവും നാളെ ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിക്കും.

കാലാവസ്ഥാവ്യതിയാനത്തിന്‍റെ പരിണതഫലങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെയും അതിന്‍റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായാണ് ‘ലൗദാത്തോ സി’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്‍റെ പത്താം വാർഷികത്തിൽ അതേ പേരിൽ പ്രത്യേകകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ചാക്രികലേഖനത്തിന്‍റെ പ്രതിപാദ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സൃഷ്‌ടിയോടുള്ള കരുതലും മനുഷ്യന്‍റെ അന്തസിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു കാട്ടിക്കൊടുക്കുക, പ്രകൃതിസംരക്ഷണത്തിനുള്ള പരിശീലനം നൽകുക, പരസ്പര സഹകരണം ഉറപ്പുവരുത്തുക, പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെയാണു വത്തിക്കാൻ ‘ലൗദാത്തോ സി ഗ്രാമം’ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ വേനൽക്കാലവസതിയാണു റോമിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കസ്തേൽ ഗണ്ടോൾഫോ.


സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ വിശ്വാസത്തിൽ വേരുകൾ കണ്ടെത്തി പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ സംരക്ഷിക്കാനും വർധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്‌ടിക്കുക എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളിൽനിന്നാണ് ഇത്തരമൊരു കേന്ദ്രം രൂപം കൊണ്ടത്.

135 ഏക്കർ വിസ്തൃതിയുള്ള ഈ ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്‌ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുപയോഗ സജ്ജവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും പഠനത്തിനും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിത്.

നാളെ ഉച്ചകഴിഞ്ഞ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ ആശീർവാദ ശുശ്രൂഷയും യാമപ്രാർഥനയും നടക്കും. ആത്മീയ സംഗീതവിരുന്നും ഉണ്ടായിരിക്കും. പ്രാർഥനകൾക്കുമുന്പായി മാർപാപ്പ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിയുടെ പിറവിക്കു സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.