പുടിൻ ചൈനയിൽ
പുടിൻ ചൈനയിൽ
Monday, September 1, 2025 1:06 AM IST
ടിയാൻജിൻ: നാലു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്‍റ് പുടിൻ ചൈനയിലെത്തി. ഇന്നലെ ആരംഭിച്ച ദ്വിദിന ഷാംഗ്ഹായ് സഹകരണ സമിതി (എസ്‌സിഒ) ഉച്ചകോടി, മൂന്നിനു ബെയ്ജിംഗിൽ നടക്കുന്ന ചൈനയുടെ വിക്ടറി ഡേ സൈനിക പരേഡ് എന്നിവയിൽ പങ്കെടുക്കും.

എസ്‌സിഒ ഉച്ചകോടി നടക്കുന്ന വടക്കൻ ചൈനയിലെ ടിയാൻജിനിൽ ഇന്നലെ രാവിലെ വിമാനമിറങ്ങിയ പുടിനെ ചൈനീസ് പ്രതിനിധികൾ ചുവപ്പുപരതാനി വിരിച്ചു സ്വീകരിച്ചു.
യുക്രെയ്ൻ യുദ്ധത്തിന്‍റെ പേരിൽ ഒറ്റപ്പെടൽ നേരിടുന്ന പുടിൻ ഏതാണ്ടു രണ്ടാഴ്ചയ്ക്കു ശേഷമാണ് വീണ്ടും ലോകവേദിയിലെത്തുന്നത്. അദ്ദേഹം ഓഗസ്റ്റ് 15ന് അലാസ്കയിൽ യുഎസ് പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപിന്‍റെ വ്യാപാരയുദ്ധത്തിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പുടിന്‍റെ സാന്നിധ്യം ശ്രദ്ധേയമാണ്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രസിഡന്‍റ് എർദോഗൻ, ഇറാൻ പ്രസിഡന്‍റ് പസെഷ്കിയാൻ എന്നിവരടക്കം പത്തു രാഷ്‌ട്ര നേതാക്കളുമായി പുടിൻ ഉഭയകക്ഷി ചർച്ച നടത്തും. നാളെ ബെയ്ജിംഗിലേക്കു തിരിക്കുന്ന അദ്ദേഹം ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി ചർച്ച നടത്തും.


ചൈനയിലേക്കു പുറപ്പെടും മുന്പ് ചൈനീസ് മാധ്യമമായ സിൻഹുവയ്ക്കു നല്കിയ അഭിമുഖത്തിൽ, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ പുടിൻ നിശിതമായി വിമർശിച്ചിരുന്നു. വിവേചനപരമായ ഉപരോധങ്ങളെ ചൈനയും റഷ്യയും ഒരുമിച്ചെതിർക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.