ഐസിഎച്ച്ആര്‍ - ജെആര്‍എഫ് ചരിത്രവഴിയേ....
ചരിത്ര രചനയിൽ നൂതനമായ ശൈലി ആവിഷ്കരിക്കുകയും ചരിത്രകാരന്മാർക്ക് ആധുനിക ചരിത്രം വസ്തുനിഷ്ഠമായി രചിക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകുന്ന ഒരു സ്ഥാപനമാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1972ൽ ആരംഭിച്ച ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ). ന്യൂഡൽഹിയാണ് ആസ്ഥാനം. ഇതൊരു സ്വതന്ത്ര സ്ഥാപനമാണ്.

ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ശാസ്ത്രീയമായ ചരിത്ര രചനയ്ക്ക് പ്രോത്സാഹനം നൽകിവരുന്ന സ്ഥാപനമാണ്. ചരിത്രകാരന്മാരുടെ ദേശീയമായ കൂട്ടായ്മയ്ക്കും ആശയവിനിമയത്തിനും വേണ്ടിയുള്ള ഒരു പൊതുവേദിയായി പ്രവർത്തിക്കുക ചരിത്രം യുക്തിപൂർവമായും, വസ്തുനിഷ്ഠമായും, സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ നിർദേശം നൽകുക, അറിയപ്പെടാത്ത, ആരും പറഞ്ഞിട്ടില്ലാത്ത ചരിത്ര സംഭവങ്ങളേയും മേഖലകളേയും സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾക്ക് സാന്പത്തികമായും ബൗദ്ധികവുമായ പ്രോത്സാഹനവും സഹായവും നൽകുക, ചരിത്രഗവേഷണ ഫലങ്ങൾ സമതുലിതമായി എല്ലാ പ്രദേശങ്ങളിലും എല്ലാ മേഖലകളിലും ലഭ്യമാക്കുക, ശാസ്ത്രീയമായ ചരിത്ര രചനയ്ക്ക് സാർവത്രികമായ അംഗീകാരം നേടിയെടുക്കുക തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ഈ ലക്ഷ്യങ്ങൾ മുൻനിർത്തി സാന്പത്തിക സഹായം തേടുന്ന കലാലയങ്ങളിലെ ചരിത്ര വിഭാഗങ്ങൾക്കും കലാലയങ്ങളിലേയും സർവകലാശാലകളിലെയും ഗവേഷണ കുതുകികളായ യുവ അധ്യാപകർക്കും, അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിലെ ചരിത്ര ഗവേഷകർക്കും മുതിർന്ന പൗരന്മാർക്കും, ഗവേഷണത്തിനും പുസ്തക പ്രകാശനത്തിനും സാന്പത്തിക സഹായം നൽകിവരുന്ന ഒരു സ്ഥാപനമാണ് ചരിത്ര ഗവേഷണ കൗണ്‍സിൽ. ചരിത്ര സെമിനാറുകൾ, ചർച്ചകൾ, ശില്പശാലകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നതിനുള്ള ചെലവിലേയ്ക്കും സാന്പത്തിക സഹായം നൽകിവരുന്നുണ്ട്.

ഗവേഷണ പ്രവർത്തനങ്ങൾക്ക് സാന്പത്തിക സഹായം ചുവടെ ചേർക്കുന്ന ഇനങ്ങളിലൂടെയാണ് നൽകിവരുന്നത്.

ജൂണിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഗുരുകുൽ ഫെലോഷിപ്പ്, സീനിയർ റിസർച്ച് ഫെലോഷിപ്പ്, ഗവേഷണ പദ്ധതികൾ, പഠനത്തിനും പഠനയാത്രയ്ക്കുമുള്ള ഗ്രാന്‍റ്, വിദേശയാത്രയ്ക്കുള്ള സഹായം, പ്രസിദ്ധീകരണ സഹായം, സെമിനാർ, വിദഗ്ധന്മാർ പങ്കെടുക്കുന്ന ചർച്ച തുടങ്ങിയവ. വിദേശത്തിലെ സമാനമായ സഘടനകളുമായും കൗണ്‍സിൽ ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്നുണ്ട്. ജപ്പാനിലെ ജാപ്പനീസ് സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് സയൻസ്, ബ്രിട്ടനിലെ ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് റിസർച്ച് കൗണ്‍സിൽ, തായ്‌വാനിലെ അക്കാഡമിയായ സിനിക്ക മുതലായ സ്ഥാപനങ്ങളുമായി ഇതിനകം തന്നെ ചരിത്രഗവേഷണ കൗണ്‍സിൽ സംഖ്യത്തിലായിട്ടുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, റിസർച്ച് പ്രോജക്ട് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളാണ് ഐസിഎച്ച്ആറിന്‍റെ പ്രവർത്തനം ക്രമീകരിച്ച് നടത്തിവരുന്നത്. ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ശിലാലിഖിതങ്ങളെക്കുറിച്ചും, ഡച്ച് ചരിത്ര സ്രോതസുകളെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമര രക്തസാക്ഷികളെക്കുറിച്ചും ബ്രിട്ടീഷ് ഭരണകാലത്തെ സാന്പത്തിക പ്രമാണങ്ങളെക്കുറിച്ചുമൊക്കെ കൗണ്‍സിൽ പഠനം നടത്തിവരികയാണ്.

പതിവുപോലെ 2018-19 ലേയ്ക്കുള്ള സാന്പത്തിക സഹായം നൽകുന്നതിനുള്ള യുവചരിത്രഗവേഷകരെ കണ്ടെത്തുന്നതിനുള്ള ഒരു പ്രവേശന പരീക്ഷ 2018 മാർച്ച് 11ന് ഐസിഎച്ച്ആർ കേന്ദ്രങ്ങളായുള്ള ന്യൂഡൽഹി, ബംഗളൂരു, ഗോഹട്ടി, പൂന തുടങ്ങിയ പ്രദേശങ്ങളിൽവച്ച് നടത്തുവാൻ ഗവേഷണ കൗണ്‍സിൽ തീരുമാനിച്ചിരിക്കുകയാണ്.

ആർക്കൊക്കെ പരീക്ഷയെഴുതാം?

സർവകലാശാലകളിൽ ചരിത്രഗവേഷണം ആരംഭിച്ചിട്ടുള്ളവർക്കും, ഇതര വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും. അവർ തങ്ങളുടെ പിജി പഠനത്തിന് മുനോക്കവിഭാഗം 55 ശതമാനവും പിന്നോക്ക വിഭാഗം 50 ശതമാനം മാർക്കും നേടിയവരായിരിക്കണം. വകുപ്പുതലവന്മാരുടേയും സർവകലാശാലകളുടെ ശിപാർശയോടും കൂടി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

എസ്‌സി/എസ്ടി വിഭാഗമുൾപ്പെടെ മൊത്തം 80 പേർക്കാണ് സാന്പത്തിക സഹായം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാമാസവും 17600 രൂപ ഫെലോഷിപ്പായി ലഭിക്കും. കൂടാതെ കണ്ടിജൻസി ഗ്രാന്‍റായി 16500 രൂപയും. കാലാവധി രണ്ടുവർഷം. ഗവേഷണം നടത്തുന്നവർക്കു മാത്രമാണ് ഈ സാന്പത്തിക സഹായത്തിനർഹത. മറ്റു ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ ഈ സഹായം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷാ പദ്ധതി

സമയം: മൂന്നു മണിക്കൂർ. മാർക്ക് 100. ഒബ്ജക്ടീവ് ചോദ്യങ്ങൾ - 30 (30 മാർക്ക്). ചെറു പ്രബന്ധങ്ങൾ (6/12) - 30 മാർക്ക്. ഓരോ പ്രബന്ധവും 100 വാക്കുകൾ കവിയാൻ പാടില്ല. വലിയ പ്രബന്ധരചന 2/6 - 40 മാർക്ക്. ഓരോ പ്രബന്ധവും 500 വാക്കുകളിൽ കവിയാൻ പാടില്ല.
ചോദ്യപേപ്പറും ഉത്തരപേപ്പറും അടങ്ങുന്ന ഒരു ബുക്ക്‌ലെറ്റിൽ വേണം പരീക്ഷയെഴുതേണ്ടത്. മറ്റ് ഉത്തരക്കടലാസുകൾ നൽകുന്നതല്ല.

പുരാതന ഇന്ത്യ, മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, ഈ കാലഘട്ടങ്ങളിലെ ചരിത്രത്തിനെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ തയാറാക്കുന്നത്.

വിപുലമായ സിലബസ്

വളരെ വിപുലമായ ഒരു സിലബസാണ് പരീക്ഷയ്ക്ക് നിർദേശിച്ചിട്ടുള്ളത്. യുജിസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് സമാനമായ സിലബസാണിത്. കേരളത്തിലെ സർവകലാശാലകളിലെ സിലബസുകളിൽ നിന്നും വിഭിന്നമായാണ് ഈ സിലബസ്. അതുകൊണ്ട് പരീക്ഷാർഥി മുതിർന്ന ചരിത്ര അധ്യാപകരുടെയോ ചരിത്രം പഠിപ്പിക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളുടെയോ സേവനം തേടുന്നത് നന്നായിരിക്കും.

ഡി.ഡി. കൊസാംബി, ആർ.സി. മജുംദാർ, എച്ച്.സി. റോയ് ചൗധരി, എം. ജൂഡിത് ബ്രൗണ്‍, ഡി.എ. ലോ, ജോ.എസ്. ഗ്രവാൻ, കെ.കെ. ദത്ത, ബി.എൽ. ഗ്രോവർമസേതി, വി. ഗാർഡി, വി.ഡി. മഹാജൻ, ജോണ്‍ കി, സി.എച്ച്. ഫിലിപ്സ്, എം.ഡി. വെയിൻ റൈറ്റ്, സ്റ്റെയിൻ, ബർട്ടണ്‍, ബ്ലാക്ക് വെൽ, റോമലാ ഥാപ്പർ, അജോയ്ചന്ദ്ര ബാനർജി, എ.എൽ. ബാഷം, എച്ച്.ബി. റാലിൻസണ്‍, വിൻസന്‍റ് എ. സ്മിത്, ബിപിൻ ചന്ദ്ര, ബി.ഡി. ചതോപാധ്യായ തുടങ്ങിയ ചരിത്രകാരന്മാരുടെ രചനകൾ വായിക്കുന്നത് പരീക്ഷയ്ക്ക് വളരെ പ്രയോജനം ചെയ്യും. കൂടാതെ ഭാരതീയ വിദ്യാഭവന്‍റെ ഇന്ത്യാചരിത്രവും.

ഫീസ്

മുന്നോക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പരീക്ഷാഫീസ് 200 രൂപയാണ്. മറ്റു വിഭാഗങ്ങൾ ഫീസ് ഒടുക്കേണ്ടതില്ല. ദുർബലവിഭാഗങ്ങളിൽപ്പെടുന്ന പരീക്ഷാർഥികൾക്ക് ട്രെയിൻ യാത്രാ ടിക്കറ്റിന്‍റെ തുകയോ ബസ് ചാർജോ ലഭിക്കും. അപേക്ഷ അയയ്ക്കേണ്ട വിലാസം: മെംബർ സെക്രട്ടറി, ഐസിഎച്ച്ആർ, നന്പർ 35, ഫിറോസ് ഷാ റോഡ്, ന്യൂഡൽഹി - 110 001. കൂടുതൽ വിവരങ്ങൾക്ക്: www.ichr.ac.in.

പ്രഫ. ബി. ചന്ദ്രചൂഡൻ നായർ
(ഡയറക്ടർ, സി.സി.ഡി.എസ്,തിരുവനന്തപുരം)