കൈനിറയെ സ്‌കോളര്‍ഷിപ്പുകളുമായി ബ്രിട്ടീഷ് കൗണ്‍സില്‍
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 സര്‍വകലാശാലകളുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ നാലെണ്ണമെങ്കിലും യുകെയില്‍ നിന്നുള്ളതായിരിക്കും. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും സര്‍വകലാശാലകളുടെയും സൂക്ഷ്മ നിരീക്ഷണത്തിനു കീഴിലാണ് ഇപ്പോള്‍ യുകെയിലെ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം. വലിയ പഠന ചെലവാണ് മിക്ക വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്നം ഇതിനു പരിഹാരമായി നിരവധി സ്കോളര്‍ഷിപ്പുകളും ബ്രിട്ടനിലെ സര്‍വകലാശാലകള്‍ നല്‍കുന്നുണ്ട്. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ വെബ്സൈറ്റില്‍ ഇതിന്‍റെ വിശദാംശങ്ങളുണ്ട്.

അംഗീകൃത യൂണിവേഴ്സിറ്റികളുടെയും കോളജുകളുടെയും പട്ടിക ബ്രിട്ടീഷ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാറുണ്ട്. പ്രവേശനത്തിന് ശ്രമിക്കും മുമ്പ് ഈ ലിസ്റ്റ് പരിശോധിക്കണം.
പഠനത്തിനു ശേഷം ജോലിക്കുള്ള സാധ്യതകളുമുണ്ട്. തെരഞ്ഞെടുക്കുന്ന കോഴ്സിന്‍റെയും അവ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് ജോലി സാധ്യത. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ സ്കോളര്‍ഷിപ് ലഭിക്കുന്നതിന് കുറെയേറെ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ബയോഡാറ്റ വിലയിരുത്തിയാണ് കൗണ്‍സില്‍ വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്നത്.

ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിദ്യാര്‍ഥികളെ ഈ സ്കോളര്‍ഷിപ്പിനായി നിര്‍ദേശിക്കുക.

ലഭിച്ച അപേക്ഷകളില്‍നിന്ന് അര്‍ഹരെന്ന് തോന്നുന്നവരെ അതത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍ദേശിക്കും. ഇത്തരത്തില്‍ നിര്‍ദേശിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ബയോഡാറ്റയാണ് സ്കോളർഷിപ്പിനായി സൂക്ഷ്മവിലയിരുത്തലിനു പരിഗണിക്കുക. ഇക്കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് (ബയോഡാറ്റ അംഗീകാരം ലഭിച്ചവര്‍ക്ക്) തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടമായി മൂന്നു എസേ ടെസ്റ്റ് ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ഥിയുടെ അംബീഷന്‍, പാഷന്‍, നാടിനോടുള്ള ഉത്തരവാദിത്വം എന്നിവയെപ്പറ്റിയാണ് എഴുതുവാനുണ്ടായിരുന്നത്. ഇതില്‍ നിന്നും ചുരുക്കപ്പട്ടികയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ടെലഫോണ്‍ ഇന്‍റര്‍വ്യൂ നടത്തി. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അവസാന ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇവരുടെ കോഴ്സ് ഫീസ് മുഴുവന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അടയ്ക്കുകയുണ്ടായി. ബയോഡാറ്റ വിലയിരുത്തിയാണ് സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്നതെന്നു പറഞ്ഞല്ലോ അതില്‍ നമ്മുടെ മാര്‍ക്കിനൊപ്പം നമ്മള്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ ചെയ്ത പ്രോജക്ടുകളുടെയും ആ വിഷയത്തില്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച എഴുത്തുകളും ഉള്‍പ്പെടുത്തണം. ഇന്‍റേണ്‍ഷിപ്പിന്‍റെയും പ്രവൃത്തിപരിചയത്തിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതും അഭികാമ്യമാണ്.

വിവിധ തരത്തിലുള്ള സ്കോളര്‍ഷിപ്പുകളുണ്ട്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി യാത്രാബത്തയും പഠനച്ചെലവും ഉള്‍പ്പെടുന്ന സ്കോളര്‍ഷിപ്പുകളുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം 290 ഗ്രേഡ് സ്കോളര്‍ഷിപ്പുകള്‍ വരെയുണ്ടായിരുന്നു. ഓരോ വര്‍ഷവും ഇതില്‍ വ്യത്യാസം വരാം. ബ്രിട്ടീഷ് കൗണ്‍സിലും ബ്രിട്ടീഷ് സര്‍ക്കാരും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്കോളർഷിപ്പുകളാണിത്.

സ്കോളര്‍ഷിപ് സംബന്ധിച്ച വിവരങ്ങള്‍ക്ക്

www.britishcouncil.in/study-uk/scholarship
www.educationuk.org/india/articles/scholarships-financial-support

ബിരുദാനന്തര ബിരുദപഠനത്തിനുള്ള മാര്‍ഗരേഖകള്‍ക്ക്
www.prospects.ac.uk
www.postgrad.com/study-in-uk/
www.ucas/ucas/postgraduate

മെർലിൻ സജി
(ഈ വര്‍ഷത്തെ സ്കോളര്‍ഷിപ് ജേതാവ്‌ )