ഡിപ്ലോമക്കാര്‍ക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസാകാം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യന്‍ അപ്രന്‍റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്‍റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്‍റ് സെന്‍ററും സംയുക്തമായി കളമശേരി ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജില്‍ 15ന് വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. ഏകദേശം 1000 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.

പോളി ടെക്നിക് ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്‍റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം. സൂപ്പര്‍വൈസറി ഡെവലപ്മെന്‍റ് സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇന്‍റർവ്യൂവിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പൻഡ്. ട്രെയീനിംഗിനു ശേഷം കേന്ദ്രഗവണ്‍മെന്‍റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടേയും മാര്‍ക്ക്‌ലിസ്റ്റുകളുടെയും ഒറിജിനലും മൂന്നു കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും സഹിതം 15ന് രാവിലെ ഒന്‍പതിനു തെരഞ്ഞെടുപ്പു കേന്ദ്രത്തില്‍ ഹാജരാകണം. സൂപ്പര്‍വൈസറി ഡവലപ്മെന്‍റ് സെന്‍ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്‍റര്‍വ്യൂ തീയതിക്കു മുമ്പായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും www.sdcentre.org ല്‍ ലഭ്യമാണ്. ഇന്‍റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. എസ്ഡി സെന്‍റര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ കാര്‍ഡോ ഇ മെയില്‍ പ്രിന്‍റോ ഇന്‍റർവ്യുവിന് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.

ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയിനിംഗിന്റെ നാഷണല്‍ വെബ് പോര്‍ട്ടലിൽ ‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്‍റെ പ്രിന്‍റൗട്ട് കൊണ്ടുവന്നാലും പരിഗണിക്കും.