സിഎസ്ഐആർ-യുജിസി പരീക്ഷ ഡിസംബർ 16 ന്
സിഎസ്ഐആർ- യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 16ന് നടത്തും. കെമിക്കൽ സയൻസ്, എർത്ത്- അറ്റ്മോസ്ഫറിക് -ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിലാണ് പരീക്ഷ നടത്തുന്നത്. ജൂണിയർ റിസർച്ച് ഫെലോഷിപ്പിനു ലക്ചറർഷിപ്പിനും യോഗ്യത നേടാൻ നെറ്റ് പരീക്ഷ പാസാവണം.

യോഗ്യത: എംഎസ്‌സി, തത്തുല്യം/ഇന്‍റഗ്രേറ്റഡ് ബിഎസ്-എംഎസ്/ നാലുവർഷ ബിഎസ്/ബിഇ/ബിടെക്/എംബിബിഎസ്/ ബി. ഫാർമ. യോഗ്യതാ പരീക്ഷയിൽ ജനറൽ വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം മാർക്കും മതി. എംഎസ്‌സി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ രണ്ടു വർഷത്തിനുള്ളിൽ യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി (ഓണേഴ്സ്)/തത്തുല്യ ബിരുദമുള്ളവർക്കും ഇന്‍റഗ്രേറ്റഡ് പിഎച്ച്ഡി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ബാച്ചിലർ ബിരുദധാരികൾക്ക് ജെആർഎഫിനു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ജെആർഎഫിനാണോ ലക്ചറർ ഷിപ്പിനാണോ അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. ജെആർഎഫിന് അപേക്ഷിക്കുന്നവർക്ക് ലക്ചറർ ഷിപ്പിനും യോഗ്യതയുണ്ടെങ്കിൽ രണ്ടിനും പരിഗണിക്കും.

ജെആർഎഫ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 01.07.2018 ന് 28 വയസ്. ഒബിസിക്ക് മൂന്നും പട്ടിക ജാതി/പട്ടികവർഗ/ഭിന്നശേഷിവിഭാഗക്കാർക്കും വനിതകൾക്കും അഞ്ചുവർഷത്തെ ഇളവുണ്ട്. ലക്ചറർ ഷിപ്പിന് ഉയർന്ന പ്രായപരിധിയില്ല.

ലൈഫ് സയൻസ്, ഫിസിക്കൽസയൻസ് പരീക്ഷ രാവിലെ ഒന്പതു മുതൽ 12 വരെയും കെമിക്കൽ സയൻസ്, എർത്ത്-അറ്റ്മോസ്ഫറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസ്, മാത്തമാറ്റിക്കൽ സയൻസസ് എന്നിവ ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയും നടത്തും. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷ ഒക്ടോബർ 15 വരെ www.csirhrdg.res.in വഴി നൽക്കാം.