Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
നാട്ടിലും വളരും ഒട്ടകപ്പക്ഷി
Thursday, March 28, 2024 12:47 PM IST
ഡോ.എം.ഗംഗാധരൻ നായർ
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്ടി വരും. ഇതിനെ നാട്ടിലും വളർത്തി ആദായമുണ്ടാക്കാം.
വലുപ്പം കൂടിയതും ചെറിയ ചിറകുള്ളതും പറക്കാൻ പറ്റാത്തതും വേഗത്തിൽ ഓടുന്നതുമായ ഇവയുടെ ജ·നാട് ആഫ്രിക്കയാണ്. ’സ്ട്രൂതിയോ കാമെലസ്’ എന്നാണ് ശാസ്ത്രനാമം.
പ്രത്യേകതകൾ
നല്ല ഒട്ടക്കാരനായ ഒട്ടകപ്പക്ഷി മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഓടും. ഉയരം ഒന്‍പത് അടിയോളം വരും. ഉയരത്തിന്റെ പകുതിയും കഴുത്തിന്റെ നീളമാണ്. ആണ്‍പക്ഷികൾക്ക് 150ഉം പെണ് പക്ഷികൾക്ക് 130ഉം കിലോ ഭാരവുമുണ്ടാകും.
തൂവലും ചർമവും പല്ലുകളും അലങ്കാര വസ്തുവായി ഉപയോഗിക്കാം. ബലമേറിയ കാലുകളും 15 സെന്റിമീറ്റർ നീളമുള്ള കുളന്പ് പോലുള്ള രണ്ടു പാദങ്ങളും ഇവയുടെ പ്രത്യേകതയാണ്. കഴുത്തിലെയും തുടയിലെയും പേശികൾ നന്നായി വികസിച്ചതും തൂവലില്ലാത്തതുമാണ്.
കൊക്ക് വീതിയേറിയതും വളരെ ചെറുതുമാണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ, കാഴ്ച ശക്തി അപാരം. 12 കിലോമീറ്ററിലധികം ദൂരം വരെ വ്യക്തമായി കാണാൻ കഴിയും.
ലഭ്യമായ ഇറച്ചികളിൽ ഏറ്റവും മികച്ചതായി കണക്കാക്കുന്നത് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയാണ്. മറ്റ് ഇറച്ചികൾക്ക് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയെക്കാൾ രണ്ടിരട്ടി കലോറിയും, ആറിരട്ടി കൊഴുപ്പും, മൂന്നിരട്ടി കൊളസ്ട്രോളുമുണ്ട്.
കൂടും കുണ്മുങ്ങളും
കൂടിന്റെ തറ മണലിലോ മണ്ണിലോ ഉണ്ടാക്കുന്നതാണു നല്ലത്. ഷെൽട്ടറിനു കുറഞ്ഞത് രണ്ടര മീറ്റർ ഉയരമുണ്ടാകണം. തുറന്ന ഷെൽട്ടറിനു മൂന്നു വശങ്ങളിൽ സംരക്ഷണം നൽകണം. നാലാമത്തെ വശത്ത് വാതിൽ വേണം.
ഇതിന് കുറഞ്ഞത് ഒന്നര മീറ്റർ വീതി ഉണ്ടായിരിക്കണം. പുറത്തേക്ക് പോകാൻ കഴിയാത്തവിധം ചുറ്റുവേലി നിർമിക്കണം. ഓരോ നാല് മീറ്ററിലും ബലമുള്ള പോസ്റ്റ് സ്ഥാപിച്ചു നിർമിക്കുന്ന വേലിക്കു കുറഞ്ഞത് 5-6 അടി ഉയരം വേണം.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ ആഴ്ച 32 ഡിഗ്രി സെൽഷ്യസ് ചൂടു നൽകണം. പിന്നീട് ഓരോ ആഴ്ചയും രണ്ടു ഡിഗ്രി സെൽഷ്യൽസ് വീതം കുറച്ചു കൊണ്ടു വരണം. ഇവയെ വലിയ തുറന്ന കൂടുകളിലും തുറസായ സ്ഥലത്തും വളർത്താം.
21 ദിവസം പ്രായം വരെ ഒരു കുഞ്ഞിനു കൂട്ടിൽ അര മുതൽ ഒരു സ്ക്വയർ മീറ്റർ സ്ഥലവും 22 മുതൽ 90 ദിവസം വരെയുള്ളതിന് ഒരു സ്ക്വയർ മീറ്റർ സഥലവും വേണം. ഇറച്ചിക്കായി വളർത്തുന്നത് 12 മാസം വരെയാണ്. ഇതിനു കൂട് വേണമെന്നില്ല.
തുറസായ സ്ഥലത്ത് ഒന്നിന് 100 സ്ക്വയർ മീറ്റർ സ്ഥലം അനുവദിക്കണം. മുട്ടയ്ക്കായും പ്രജനനത്തിനായും വളർത്തുന്നത് 24 മാസം മുതൽ മുകളിലേക്കാണ്. ഇവയ്ക്ക് 500 - 800 സ്ക്വയർ മീറ്റർ സ്ഥലം ഒന്നിന് എന്ന തോതിൽ നൽകണം.
പ്രജനനം
ഒട്ടകപ്പക്ഷികൾ വർഷത്തിലെ പ്രത്യേക സീസണുകളിൽ മാത്രം പ്രജനനം നടത്തുന്നവയാണ്. വടക്കൻ അർധഗോളത്തിൽ, ഇതു മാർച്ച് മുതൽ സെപ്റ്റംബർ വരെയും തെക്കൻ അർധഗോളത്തിൽ ജൂലൈ മുതൽ മാർച്ച് വരെയുമാണ്.
പ്രജനന കാലത്ത് ജോഡികളായി ഒരാണും ഒരു പെണ്ണും ആയോ ത്രയങ്ങളായി ഒരു ആണും രണ്ട് പെണ്ണും എന്ന കണക്കിലോ വളർത്താം. സാധാരണയായി മണ്ണിൽ രണ്ടടി ആഴത്തിലും പത്തടി വീതിയിലും കുഴിയുണ്ടാക്കിയാണ് ഇവ മുട്ടയിടുന്നത്.
മുട്ടകൾ നീക്കം ചെയ്തില്ലെങ്കിൽ, പെണ് പക്ഷികൾ പകൽ സമയത്ത് അടയിരിക്കാൻ തുടങ്ങും, സന്ധ്യ മുതൽ പ്രഭാതം വരെ ആണ് പക്ഷികൾക്കാണ് ഈ ദൗത്യം.
ദിവസേന രണ്ടു തവണയെങ്കിലും കൂട്ടിൽ നിന്ന് മുട്ടകൾ നീക്കം ചെയ്യണം. വിരിയിക്കാൻ അനുവദിച്ചാൽ, കുഞ്ഞുങ്ങൾക്ക് നാലോ അഞ്ചോ ആഴ്ച പ്രായമാകുന്നതുവരെ ഇവ മുട്ടയിടുന്നതു നിർത്തും.
ആണിനെയും പെണ്ണിനേയും തിരിച്ചറിയാം
ആണ്‍പക്ഷികൾ രണ്ട്-രണ്ടര വയസിൽ ലൈംഗികപക്വതയിലെത്തും. പെണ് പക്ഷികൾ രണ്ട് വയസിലും. പ്രായപൂർത്തിയാകുന്പോൾ ആണ്‍പക്ഷികൾക്ക് കറുപ്പും വെളുപ്പും തൂവലുകൾ കാണും.
പെണ്‍പക്ഷികൾക്കും പ്രായപൂർത്തിയാകാത്ത പക്ഷികൾക്കും ചാരം കലർന്ന തവിട്ടുനിറത്തിലുള്ള തൂവലുകളാണ്. ആണ് പക്ഷികളുടെ വാൽ തൂവലുകൾക്ക് വെള്ളയോ മഞ്ഞ കലർന്ന തവിട്ടുനിറമോ ആണ്. പെണ്പക്ഷികളുടേത് ഇളം നിറവും ഇരുണ്ട ചാരനിറവുമാണ്.
മുട്ടകൾ
ലോകത്തിലെ ഏറ്റവും വലിയ മുട്ടകൾ ഒട്ടക പക്ഷികളുടേതാണ്. 17 മുതൽ 19 സെന്റീമീറ്റർ വരെ നീളവും 14 മുതൽ 15 സെന്റീമീറ്റർ വരെ വീതിയും ഒന്നര മുതൽ രണ്ടു കിലോ വരെ തൂക്കവുമുണ്ടാകും. മുട്ടകൾക്കു മഞ്ഞകലർന്ന വെള്ള നിറമാണ്.
വളർത്തു പക്ഷികളല്ലാത്തവ മണലിൽ ഒരു വലിയ താഴ്ചയിൽ ഒരുമിച്ചു മുട്ടകൾ ഇടുന്നു. മുട്ട വിരിയാൻ 42 ദിവസം വേണം. വിരിയാനുള്ള മുട്ട 15 ഡിഗ്രി മുതൽ 20 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കണം.
ഇൻകുബേറ്ററിന്റെ സഹായത്തോടെയും മുട്ട വിരിയിക്കാം. പണ്ടു കാലത്ത് ആഫ്രിക്കൻ മരുഭൂമിയിലെ ആട്ടിടയൻമാർ ഈ മുട്ടത്തോടുകൾ വെള്ളം സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിച്ചിരുന്നു.
ഭക്ഷണം
ഒട്ടകപ്പക്ഷി സർവഭോജിയാണെങ്കിലും സസ്യഭക്ഷണമാണു കൂടുതൽ ഇഷ്ടം. പൂക്കൾ, പഴങ്ങൾ, വേരുകൾ, പച്ചപുല്ല്, വിത്തുകൾ, കുറ്റിച്ചെടികൾ, ഇലകൾ, മുളകൾ, പരിപ്പ്, ഇലവർഗങ്ങൾ, പുഴുക്കൾ എന്നിവയാണു സ്വാഭാവിക തീറ്റകൾ.
ഫാമിൽ വളർത്തുന്നവയ്ക്ക് ഖരാഹാരത്തിനു പുറമെ മുട്ടയും മറ്റു അടുക്കള വിഭവങ്ങളും നൽകാം. ഒട്ടപ്പക്ഷികൾക്ക് നാരുകളെ ദഹിപ്പിക്കാനുള്ള കഴിവുണ്ട്. വളർച്ചാ ഘട്ടങ്ങളിൽ കാത്സ്യം അടങ്ങിയ ഭക്ഷണം നൽകുന്നതു നല്ലതാണ്.
തൂവലുകൾ
ഒട്ടകപ്പക്ഷിയുടെ തൂവലുകൾ യന്ത്രങ്ങളും ഉപകരണങ്ങളും വൃത്തിയാക്കാനും അലങ്കാരങ്ങൾക്കും ഫാഷൻ വ്യവസായത്തിനും ഉപയോഗിക്കുന്നു. കട്ടിയുള്ളതും മോടിയുള്ളതും മൃദുവുമായ തുകൽ ഷൂസ്, ബാഗുകൾ, പേഴ്സ്, ജാക്കറ്റുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു.
കല്ലുകൾ തിന്നുന്നത് എന്തിന്?
പല പക്ഷികളെയും പോലെ ഒട്ടകപ്പക്ഷികൾക്കും പല്ലുകൾ ഇല്ല. അതിനാൽ ദഹനം ബുദ്ധിമുട്ടാണ്. ദഹനത്തെ സഹായിക്കാനാണ് ഇവ ഉരുളൻ കല്ലുകൾ, പാറകൾ, മറ്റ് ന്ധഗ്രിറ്റുകൾ ന്ധ എന്നിവ വിഴുങ്ങുന്നത്.
ഇങ്ങനെ ഉള്ളിലെത്തിയ കല്ലുകൾ ’ഗിസാർഡ്’ എന്നറിയപ്പെടുന്ന വയറിന്റെ പേശി ഭാഗത്ത് സംഭരിച്ചു വയ്ക്കുകയും കഴിക്കുന്ന ഭക്ഷണങ്ങളെ പൊടിക്കാൻ സഹായിക്കുകയും ചെയ്യും. മുതിർന്ന ഒട്ടക പക്ഷിയുടെ ആമാശയത്തിൽ ഒരു കിലോയോളം കല്ലുകൾ ഉണ്ടാകും.
മണലിൽ തല പൂഴ്ത്തുമോ?
ഒട്ടകപ്പക്ഷികൾ തല മണലിൽ പൂഴ്ത്തി വയ്ക്കുമെന്നു പറയാറുണ്ടെങ്കിലും അത് അത്ര ശരിയല്ല. ഭക്ഷണം കഴിക്കാനായി ചാഞ്ഞുനിൽക്കുകയും നീണ്ട കഴുത്ത് നിലത്തേക്ക് നീട്ടുകയും ചെയ്യുന്നത് അവയുടെ രീതിയാണ്.
ഇതു ദൂരെ നിന്നു നോക്കുന്പോൾ മണലിൽ തല പൂഴ്ത്തുന്നതുപോലെ തോന്നും. ഇവ കൂടുകൾ നിർമിക്കുന്പോഴാണ് ഈ ദൃശ്യം കൂടുതൽ പ്രകടമാകുന്നത്.
നഖം കൊണ്ട് നിലം തുരന്നാണു കൂട് പണിയുന്നതെങ്കിലും നീളമുള്ള കഴുത്ത് കുഴിയിലേക്കിറക്കി കൂട് നന്നായി ക്രമീകരിക്കുകയും പരിശോധിക്കുകയും ചെയ്യും.
മുട്ടയിട്ടുകഴിഞ്ഞാൽ, പക്ഷികൾ ഇടയ്ക്കിടെ കൂടിനുള്ളിലെത്തി മുട്ടകൾ മറിച്ചിടുകയും അടയിരിക്കൽ പ്രക്രിയ തുല്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇതു കാണുന്പോൾ തല നിലത്ത് പൂഴ്ത്തിയിരിക്കുന്നതുപോലെ തോന്നും.
രോഗങ്ങൾ
ഒട്ടകപ്പക്ഷിയിൽ രോഗബാധ പൊതുവെ കുറവാണ്. എന്നാൽ, വൈറസ് രോഗമായ ന്യൂകാസിൽ രോഗം കുഞ്ഞുങ്ങളിൽ മരണ കാരണമാകാറുണ്ട്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളിൽ ആഗിരണം ചെയ്യപ്പെടാത്ത മഞ്ഞക്കരുവിന്റെ ബാക്ടീരിയ ബാധ ഒരു പ്രധാന പ്രശ്നമാണ്.
ഭക്ഷണത്തിലെ ധാതുക്കളുടെയും വൈറ്റമിനുകളുടെയും അപര്യാപ്തത മൂലമുണ്ടാകുന്ന കാലുകളുടെയും കഴുത്തിന്റെയും തളർച്ചയും ശ്രദ്ധിക്കേണ്ടതാണ്.
കണ്ണിൽ കണ്ടതെല്ലാം വിഴുങ്ങുന്ന സ്വഭാവമുള്ളതിനാൽ ഉദര സ്തംഭനവും കൂടുതലാണ്. മൂർച്ചയുള്ളതും ലോഹാനിർമിത സാധനങ്ങളും പാർപ്പിട സ്ഥലത്തുനിന്ന് നീക്കം ചെയ്യണം.
സർക്കാർ ഫാം
കൊല്ലം ജില്ലയിൽ പുനലൂരിലുള്ള കുരിയോട്ടുമല ഹൈടെക് ഡയറി ഫാമിൽ ഒട്ടകപക്ഷികളെ വളർത്തുന്നുണ്ട്. പ്രദർശനത്തിനും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും കൂടുതൽ അറിവ് നൽകുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ഫോണ്‍: 0475 222 7485. 99474 52708
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top