സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
Thursday, April 4, 2024 3:16 PM IST
രജീഷ് നിരഞ്ജൻ
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്ടുവയിലുള്ള അഞ്ജലി ഭവനത്തിൽ രവീന്ദ്രൻ നായർ. 27 വർഷം മുന്പ് കൃഷി ആരംഭിച്ചപ്പോൾ മുതൽ പാരന്പര്യവിളയായ വെറ്റിലയും ഇദ്ദേഹം ഒപ്പം കൂട്ടി.

എട്ടേക്കർ സമ്മിശ്ര കൃഷിയിടത്തിലെ പ്രധാന ഇടവിളയാണ് വെറ്റില. വാഴ, തെങ്ങ് കമുക്, പച്ചക്കറികൾ, കപ്പ, ചേന, ചേന്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കറ്റാർവാഴ, കസ്തൂരി മഞ്ഞൾ തുടങ്ങി മറ്റുവിളകളും ഏറെ.

സമ്മിശ്ര കൃഷിയുടെ വരുമാന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് രവീന്ദ്രൻ നായർ. 30 സെന്‍റിലാണ് വെറ്റിലക്കൊടി നട്ടിരിക്കുന്നത്. 4.8 ഏക്കറിൽ നെൽകൃഷിയും അര ഏക്കറിൽ അടക്കയും.

ഒരേക്കർ പുരയിടവും ഒന്നര ഏക്കർ പാടവുമാണ് സ്വന്തമായുള്ളത്. ബാക്കി പാട്ട ഭൂമിയാണ്. വർഷം 3000 രൂപയാണ് വെറ്റില കൃഷി ചെയ്യുന്ന ഭൂമിയുടെ പാട്ടം.

വെറ്റിലയും പയറും മികച്ച വരുമാനം നേടിത്തരുന്ന വിളകളാണെന്നു രവീന്ദ്രൻ നായർ. ഇടവിളയാണെങ്കിലും പ്രധാന കൃഷിയോളം തന്നെ വരുമാനം നേടിത്തരുന്ന വിളയാണു വെറ്റില.

സ്ഥിരവരുമാനം നൽകുന്ന ഉപജീവന മാർഗം. ഏറെ നാൾ വിളവെടുക്കാമെന്നതും തെങ്ങിൻതോപ്പിലും മറ്റും ആദായകരമായി നട്ടുവളർത്താമെന്നതുമാണു പ്രത്യേകത.

ന്ധനീർവാർച്ചയുള്ള മണ്ണും നനയ്ക്കാനുള്ള വെള്ളവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ വെറ്റില കൃഷി നിരാശപ്പെടുത്തില്ലെന്ന് രവീന്ദ്രൻ നായർ. അടുത്തടുത്തുള്ള രണ്ട് കൃഷിയിടങ്ങളിലാണ് വെറ്റില വളർത്തുന്നത്.



ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കാം. ഇലകൾ പതിവായി നുള്ളുന്നതു പുതിയ ഇലകൾ മുളച്ചു വരാൻ സഹായകമാണ്.പരന്പരാഗത ചന്തകളായ പന്തളത്തും പറക്കോടുമാണ് വെറ്റില വില്പനയ്ക്ക് എത്തിക്കുന്നത്.

പന്തളത്ത് തിങ്കൾ, വ്യാഴം ദിവസങ്ങളിലും പറക്കോട് ഞായർ, ബുധൻ ദിവസങ്ങളിലും വൈകിട്ട് 6 മുതലാണ് വെറ്റ ചന്ത. പറക്കോട് ആണ് താരതമ്യേന വലിയ ചന്ത. വെറ്റില കൂടുതൽ ഉണ്ടെങ്കിൽ അവിടേക്ക് പോകും.

പന്തളം, പറക്കോട്, താമരക്കുളം, ഓമല്ലൂർ, തിരൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരന്പരാഗത വെറ്റ ചന്തകൾ. ചന്ത ദിവസത്തിനു തലേന്നു തന്നെ വെറ്റില പറിച്ചെടുത്ത് വെള്ളം തളിച്ചു വയ്ക്കും.

ഇത് അടുക്കി കെട്ടുകൾ ആക്കുക എന്നതു ശ്രമകരമായ ജോലിയാണ്. കുടുംബാംഗങ്ങളും കൂടും. 20 വെറ്റില ഒരു അടുക്ക്, 80 എണ്ണം ഒരു കെട്ട്. കെട്ടിന് 70-90 രൂപയാണ് ചന്തയിൽ ശരാശരി വില. 200 രൂപവരെ വില ഉയർന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

അതുപോലെ 30 രൂപയിലേക്ക് കൂപ്പുകുത്തിയിട്ടുമുണ്ട്. സീസണ്‍ അനുസരിച്ചു വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും വെറ്റിലയ്ക്ക് എന്നും ഡിമാൻഡ് ഉണ്ട്. കർഷകന്‍റെ സ്ഥിരനിക്ഷേപമാണ് ഈ ഇടവിള - രവീന്ദ്രൻ നായർ വ്യക്തമാക്കി.

കാർഷിക പൈതൃകം

ഐടിഐ ഡിപ്ലോമക്കാരനായ രവീന്ദ്രൻ നായർ, ഗുജറാത്തിലെ സ്വകാര്യ കന്പനിയിൽ 17 വർഷം വെൽഡറായി ജോലി നോക്കിയ ശേഷം 1997 ലാണ് നാട്ടിൽ മടങ്ങിയെത്തിയത്.

കൃഷിയിൽ ഇദ്ദേഹത്തിന് പാരന്പര്യ വേരുകൾ ഉണ്ട്. അച്ഛൻ മികച്ച കർഷകനായിരുന്നു. വീട്ടിൽ പണ്ടുമുതലേ നെല്ല്, തെങ്ങ്, ചേന ചേന്പ്, കാച്ചിൽ തുടങ്ങി ഒട്ടുമിക്ക കാർഷിക വിളകളും ഉണ്ടായിരുന്നു.

ജൈവവളങ്ങളും മിതമായ തോതിൽ രാസവളവും ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ഇദ്ദേഹത്തിന്‍റേത്. പശു ഉള്ളതിനാൽ ചാണകം സുലഭം. ബയോഗ്യാസ് ഉത്പാദിപ്പിച്ച ശേഷം വരുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു.




കൃഷി രീതി

തണലുള്ളതും ജൈവാംശം കൂടുതലുള്ളതും വെള്ളം കെട്ടി നിൽക്കാത്തതുമായ ഏതു മണ്ണിലും വെറ്റില വളരും. (ഒരു സെന്‍റ് മുതൽ) ചെറുതുണ്ട് ഭൂമിയിൽ പോലും ഇതു കൃഷി ചെയ്യാം. നല്ല ആരോഗ്യമുള്ള കൊടിയുടെ തലപ്പാണ് നടീൽ വസ്തു.

മുറിച്ചെടുത്ത തലപ്പുകൾ 3-4 മുട്ടുകൾ വരത്തക്ക വിധം അര മീറ്റർ നീളമുള്ള കഷണങ്ങളാക്കുന്നു. തുടർന്ന്, കുമിൾ രോഗങ്ങൾ വരാതിരിക്കാൻ, 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കും.

മുക്കാൽ മീറ്റർ വീതിയിലും ആഴത്തിലും, നീളത്തിൽ പാത്തികൾ എടുത്ത് അതിലാണ് കൊടി നടുന്നത്. കുമ്മായം/ ഡോളമൈറ്റ് ഇട്ട് മണ്ണിന്‍റെ അമ്ലത നീക്കിയ ശേഷമാണ് നടീൽ. വെറ്റില കൃഷിക്ക് രണ്ട് സീസണുകൾ ഉണ്ട്.

മെയ്-ജൂണ്‍ മാസങ്ങളിലെ ഇടവക്കൊടിയും, ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലെ തുലാക്കൊടിയും. വെറ്റില തണ്ടിന്‍റെ രണ്ടു മുട്ട് എങ്കിലും മണ്ണിനടിയിൽ പോകുന്ന വിധമാകണം നടീൽ.

20 സെന്‍റിമീറ്റർ അകലത്തിൽ, ഒരു സെന്‍റിൽ 100 -150 തലപ്പുകൾ നടാൻ കഴിയും. തണ്ടു നട്ടുകഴിഞ്ഞ് ചവർ അരിഞ്ഞ് ചുവട്ടിൽ പുതയായി ഇട്ടുകൊടുക്കുന്നതാണ് രവീന്ദ്രൻ നായരുടെ രീതി.

ശീമക്കൊന്നയുടെ ഇലയാണ് ഏറ്റവും നല്ല പച്ചില. മരുതിന്‍റെ ഇല കൊണ്ട് പുതയിടുന്നതും നന്ന്. പുതയിടുന്ന പച്ചിലകൾ പിന്നീട് അഴുകി വളമായി ചേരുകയും ചെയ്യും. നന ദിവസം രണ്ട് നേരം.10 ദിവസത്തിൽ ഒരിക്കൽ ചാണക തെളി ഒഴിക്കും.

മൂന്നാഴ്ച കൊണ്ട് വേരോടും. ഒരു മാസം കൊണ്ട് ആദ്യ ഇലകൾ വരും. വള്ളി പടരുന്നതിനനുസരിച്ച് പന്തൽ ഒരുക്കണം. ഈറയും മുളയുമൊക്കെയാണ് പന്തൽ കെട്ടാൻ ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്നതിനായി ജിഐ/പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നവരും ഉണ്ട്.

വളർന്നുവരുന്ന കൊടി വള്ളികൾ 15-20 സെന്‍റിമീറ്റർ അകലത്തിൽ, വാഴ നാരുകൊണ്ട്, താങ്ങുകാലുകളുമായി ബന്ധിപ്പിക്കുന്നു. വള്ളികൾ ചുവട്ടിൽ നിന്നു ഒന്നര മീറ്റർ ഉയരത്തിൽ എത്തുന്പോൾ, താങ്ങു തൂണുകളെ തമ്മിൽ ഈറ കൊണ്ടോ, കമുകിൻ അലകു കൊണ്ടോ (ഭൂമിക്ക് സമാന്തരമായി) ഇടക്കെട്ട് കെട്ടി ബന്ധിക്കുന്നു.

വളപ്രയോഗം

കടലപ്പിണ്ണാക്ക്(അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക്/മരോട്ടി പിണ്ണാക്ക്), ചാണകപ്പൊടി എന്നിവയാണ് പ്രധാന വളം. രാസവളം കഴിയുന്നത്ര കുറയ്ക്കും. പിണ്ണാക്ക് മികച്ച വളമാണെന്ന് ഇദ്ദേഹം പറയുന്നു. മരോട്ടി പിണ്ണാക്ക്/ വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ, ഇതിന്‍റെ മണം കാരണം കീടങ്ങൾ അടുക്കുകയില്ല.

കൃഷിപാഠം

കാർഷിക വിളകൾക്ക് വില കുറയുന്പോൾ മനസു മടുത്ത് കൃഷി നിർത്തരുതെന്നാണ് രവീന്ദ്രൻ നായരുടെ അഭിപ്രായം. കൃഷി തുടർന്നുകൊണ്ടേയിരിക്കുക. വില കുറയുന്പോൾ അധികം പേരും കൃഷി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യും.

തന്മൂലം മാർക്കറ്റിൽ ആ വിളയ്ക്ക് ദൗർലഭ്യം അനുഭവപ്പെടുന്പോൾ വില വീണ്ടും കയറും. ആ സമയത്ത് ഉത്പന്നങ്ങൾ നല്ല വിലയ്ക്ക് വിൽക്കാം. വത്സലകുമാരിയാണ് രവീന്ദ്രൻ നായരുടെ ഭാര്യ. മക്കൾ: അഞ്ജലി, ആദിത്യ.

ഫോണ്‍ : 9061231038.