കുത്തരിക്ക് വൻ ഡിമാൻഡ്
കുത്തരിക്ക് വൻ ഡിമാൻഡ്
Monday, February 26, 2024 3:41 PM IST
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴുകയാണ്. അശാസ്ത്രീയമായ സംഭരണ രീതിയും വിൽക്കുന്ന നെല്ലിന്‍റെ വില സമയത്ത് കിട്ടാത്തതും വർധിച്ചുവരുന്ന പരിപാലനച്ചെലവുമൊക്കെയാണ് അതിനു കാരണം.

ഒരുവശത്ത് നെല്ല് ഉത്പാദകരായ കർഷകർക്കു ദുരിതം മാത്രമാണു മിച്ചം കിട്ടുന്നതെങ്കിലും മറുവശത്ത് അവർ ഉത്പാദിപ്പിക്കുന്ന അരിക്ക് വൻ ഡിമാൻഡാണ്. ആരൊക്കെ എന്തൊക്കെ പകരം ഭക്ഷണം നിർദേശിച്ചാലും അരിയാഹാരം കഴിക്കാതെ മലയാളിക്ക് ജീവിക്കാനാവില്ല എന്നതു തന്നെ അതിനു കാരണം.

നെല്ലിന് വിലയില്ലങ്കിലെന്താ, അത് അരിയായി പായ്ക്കറ്റിലെത്തുന്പോൾ കിലോയ്ക്ക് 55 മുതൽ 65 രൂപവരെ കൊടുക്കണം. ഇത്തരം സാഹചര്യത്തിൽ കർഷകർ ഒന്നു മാറി ചിന്തിച്ചാൽ, കൃഷിയിൽ നിന്നു വൻനേട്ടമുണ്ടാക്കാനാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

മറ്റുള്ളവരുടെ കനിവിന് കാത്തു നിൽക്കാതെ, തങ്ങൾ രക്തം വിയർപ്പാക്കി വിളയിച്ചെടുത്ത നെല്ലിന് മികച്ച വില ലഭ്യമാകുന്ന സാഹചര്യം അവർ ബോധപൂർവം സൃഷ്ടിച്ചെടുക്കണമെന്നു മാത്രം.



നെല്ല് പുഴുക്ക്

മൂന്നു നാല് പതിറ്റാണ്ട് മുന്പു വരെ വളരെ വിജയകരമായി നാട്ടിൻപുറങ്ങളിൽ ചെയ്തു വന്നിരുന്ന നെല്ല് പുഴുക്കിലേക്കു ചെറിയ മാറ്റങ്ങളോടെ കർഷകർ മടങ്ങിപ്പോയാൽ നെല്ലിനു ന്യായമായ വില കിട്ടുമെന്നു മാത്രമല്ല, കർഷകരോടു ചേർന്നു നിൽക്കുന്ന തൊഴിലാളികൾക്കു കൂടുതൽ തൊഴിലും ലഭ്യമാകും.

അതായത് നെല്ല് പുഴുങ്ങി കുത്തി അരിയാക്കി വിൽക്കുന്ന പഴയ രീതിയിലേക്കുള്ള മടങ്ങിപ്പോക്കാണത്. ചെലവ് കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായിരുന്നു പഴയ കാലത്ത് നിലവിലുണ്ടായിരുന്ന നെല്ല് പുഴുങ്ങി കുത്തുന്ന സന്പ്രദായം.

ഒരു ക്വിന്‍റൽ നെല്ല് പുഴുങ്ങി ഉണങ്ങി കുത്തിയെടുത്താൽ 60 മുതൽ 65 കിലോ വരെ അരി കിട്ടും. യന്ത്രങ്ങളിൽ പുഴുങ്ങി കുത്തിയെടുക്കുന്നതിനേക്കാൾ ഗുണമേന്മയുള്ള കുത്തരി ലഭിക്കുന്പോൾ 65 ഉം 70 ഉം രുപ കൊടുത്ത് വാങ്ങാൻ ആളുകളെത്തും.

ഒരു ക്വിൻറൽ നെല്ലിന് 2800 രൂപയാണ് ഇപ്പോൾ വില. വാര്, ചുമട്ട് കൂലി ഇനത്തിൽ 200 രൂപ കർഷകൻ നൽകേണ്ടി വരും. ചുരുക്കത്തിൽ ഒരു ക്വിന്‍റൽ നെല്ലിന് കർഷകന് കിട്ടുന്നത് 2600 രൂപ.

നിലവിലെ മാർക്കറ്റ് വിലയിൽ ഒരു ക്വിന്‍റൽ നെല്ലിൽ നിന്നു പുഴുങ്ങി കുത്തി എടുക്കാവുന്ന അരിയുടെ ഏറ്റവും കുറഞ്ഞ അളവ് 60 കിലോ എന്നു കണക്കാക്കി കുറഞ്ഞ വില വച്ച് കൂട്ടിയാൽ (60 ഃ 55) പോലും 3300 രൂപ ലഭിക്കും.

അതായത് ഒരു ക്വിന്‍റൽ നെല്ലിൽ നിന്ന് നിലവിലുള്ള വിലയേക്കാൾ 700 മുതൽ 1300 രൂപ വരെ കൂടുതൽ നേടാം. അതോടൊപ്പം കുറച്ച് തൊഴിൽ ദിനങ്ങളും. വിളവെടുപ്പിനുശേഷം നെൽക്കർഷകർ ചെറിയ ഗ്രൂപ്പുകൾ രൂപീകരിച്ച് ചെറിയ നെല്ല് പുഴുക്ക് യൂണിറ്റുകൾ രൂപീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.


ഇതിനുവേണ്ടി വരുന്ന മൊത്തം ചെലവ് ക്വിന്‍റലിന് 100 മുതൽ 150 രൂപ മാത്രമായിരിക്കും. അതായത് ചെലവ് കിഴിച്ച് ഒരു ക്വിന്‍റൽ നെല്ലിന് 500 മുതൽ 1200 രൂപ വരെ കൂടുതൽ. ഒപ്പം നിരവധി തൊഴിൽ ദിനങ്ങളും. കൃഷിക്കാലം കഴിഞ്ഞ് തൊഴിൽ ഇല്ലാതെ ഇരിക്കുന്നവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

ചെന്പും ചൂളയും

നൂറ് ഏക്കർ വരുന്ന പാടശേഖരത്തിൽ നിന്നു ഒരു കൃഷിയിൽ 2000 മുതൽ 3000 ക്വിന്‍റൽ വരെ വിളവ് ലഭിക്കും. അവിടുത്തെ കർഷകർ സംഘടിച്ചു നാല് നെല്ല് പുഴുക്ക് യൂണിറ്റ് ആരംഭിച്ചാൽ ദിവസേന അഞ്ചോ ആറോ ക്വിന്‍റൽ നെല്ല് വീതം പുഴുങ്ങി ഉണങ്ങി കുത്താൻ കഴിയും.

ഇങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം പുഴുങ്ങി ഉണക്കിയെടുക്കുന്ന നെല്ല്, തീർത്തും അന്യം പോയിട്ടില്ലാത്ത ചെറു മില്ലുകളിൽ കുത്തിയെടുത്ത് നല്ല വിലയ്ക്ക് വില്ക്കാൻ പറ്റും. ചെന്പിനും ചൂളയ്ക്കും പായ്ക്കും മറ്റ് സാമഗ്രികൾക്കുമായി യൂണിറ്റൊന്നിന് 25000- 30000 രൂപ മുതൽ മുടക്ക് വരും.

ഇങ്ങനെ കുത്തിയെടുക്കുന്ന അരി നല്ലൊരു ബ്രാൻഡ് നെയിമിൽ വിപണിയിലെത്തിച്ചാൽ അത് ചൂടപ്പം പോലെ വിറ്റുപോകും. വിറ്റ നെല്ലിന്‍റെ വിലയ്ക്കുവേണ്ടി പിആർഎസുമായി ബാങ്കുകൾ കയറിയിറങ്ങുകയും വേണ്ട.

ക്ഷീരകർഷകരുടെ ചെറുസംഘങ്ങൾ പോലെ, ഓരോ പ്രദേശത്തും നെല്ല് പുഴുങ്ങിക്കുത്ത് സംഘങ്ങൾ ഉണ്ടാകുന്നതുവഴി നിരവധിപ്പേർക്കു സ്ഥിര തൊഴിലും കിട്ടും.

ഏതെങ്കിലും സർക്കാരിതര സംഘടനകൾ ഇവർക്ക് പ്രോത്സാഹനവും ബാങ്ക് വായ്പയും സംഘടിപ്പിച്ചു നൽകിയാൽ ഒരിക്കലും നഷ്ടം വരാതെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന സംരംഭമായി ഇതു മാറുകയും ചെയ്യും.

നെല്ല് പുഴുങ്ങി കുത്തി അരിയാക്കി വിൽക്കുന്നതു വരെയുള്ള ചെലവുകൾ, കൂലി തുടങ്ങിയവ കിഴിച്ചാലും കിലോയ്ക്ക് 7 രൂപയ്ക്ക് മുകളിൽ ലാഭം ലഭിക്കും. വേണ്ടവിധം ബ്രാൻഡ് ചെയ്യപ്പെട്ടാൽ അതിനു മുകളിലും വില ലഭിക്കും.

അയൽക്കൂട്ട മാതൃകയിൽ നെല്ല് പുഴുക്ക് ആരംഭിച്ചാൽ കൂടുതൽ ലാഭകരവും ഗുണകരവുമാകും. ഒപ്പം ചെറുകിട മില്ലുകൾ വളർന്നു വരുകയും ചെയ്യും.

നെല്ല് സംഭരണം

സംഭരണത്തിനായി ഏജൻസി കളു ടേയും മില്ലുകളുടേയും പിന്നാലെ പായുന്നതിനു പകരം സൗകര്യപ്രദമായ സ്ഥലങ്ങളിൽ നെല്ല് സംഭരിച്ചു പുഴുങ്ങി കുത്തുന്നവർക്ക് നൽകുന്ന രീതി സ്വീകരിക്കണം.

അരിയാക്കി വിറ്റ് കർഷകർക്ക് പണം എത്രയും വേഗം നൽകുകയും ചെയ്യാം. പരീക്ഷണ അടിസ്ഥാനത്തിൽ ഓരോ കൃഷി ഭവന്‍റെയും പരിധിയിൽ ഇങ്ങനെയുള്ള ഗ്രൂപ്പുകൾ ആരംഭിച്ചാൽ അതൊരു പുതിയ മുന്നേറ്റമായി മാറി യേക്കാം.

ഫോണ്‍ : 94475 05677

ആന്‍റണി ആറിൽചിറ