മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
Friday, May 3, 2024 11:43 AM IST
പ്രദീപ് ചാത്തന്നൂർ
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ് ഖാനും ഭാര്യ നസീമയ്ക്കും പൂർണ തൃപ്തി. തുച്ഛമായ മുതൽ മുടക്കും മെച്ചപ്പെട്ട വരുമാനവുമാണു കാരണം.

കൊല്ലം ജില്ലയിൽ വട്ടപ്പാറ എന്ന നിഷ്കളങ്ക മനസുകളുടെ കൊച്ചു ഗ്രാമത്തിൽ അയൂബ് ഖാന് തേനീച്ച കൃഷി ജീവനും ജീവിതവുമാണ്. വട്ടപ്പാറ ഗ്രാമത്തിൽ അയൂബ് ഖാൻമാർ പലരുണ്ട്. അവിടെയെത്തി അന്വേഷിച്ചാൽ ഏത് അയൂബ് ഖാൻ എന്ന മറുചോദ്യമുയരും.

തേനിച്ച വളർത്തുന്ന അയൂബ് എന്ന് പറഞ്ഞാൽ കൃത്യമായി പറഞ്ഞു തരും. കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ വട്ടപ്പാറ കൊച്ചുകോണത്ത് വീട്ടിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അയുബ് തൊഴിൽ തേടി ആദ്യം സൗദിക്കാണു പറന്നത്.

ദീർഘകാലം അവിടെക്കഴിഞ്ഞെങ്കിലും ഒടുവിൽ മടുത്തു. തിരിച്ചു നാട്ടിലെത്തി. കൃഷിയിൽ പുതുതുടക്കം. പച്ചക്കറി കൃഷിയിലാണ് കൈവച്ചത്. പിന്നീട് കോഴി കൃഷിയിലേക്കും ആട് കൃഷിയിലേക്കും തിരിഞ്ഞു.

എന്തുകൊണ്ടോ ഒന്നിലും പിടിച്ചു നിൽക്കാനായില്ല. അങ്ങനെയിരിക്കെ, ഹോർട്ടികോർപ്പറേഷൻ നടത്തിയ തേനീച്ച പഠന ക്ലാസിൽ പങ്കെടുത്തു. അതോടെ തേനീച്ച കൃഷിയിൽ താത്പര്യമായി. ഹോർട്ടികോർപ്പിൽ നിന്നു ലഭിച്ച അഞ്ച് പെട്ടി തേനീച്ചകളുമായിട്ടായിരുന്നു തുടക്കം.

15 വർഷം മുന്പായിരുന്നു അത്. അവിടെ നിന്നു വളർന്ന അയൂബിന് ഇന്ന് 450 വൻതേനീച്ച കോളനികളുണ്ട്. രണ്ട് കോളനി ഇറ്റാലിയൻ തേനീച്ചകളും. ഇതിനു പുറമേ 200 കോളനി ചെറുതേനീച്ചകളുമുണ്ട്. ഒരു കോളനിയിൽ 20000 മുതൽ 30000 വരെ തേനീച്ചകളുണ്ടാകുമെന്നാണു കണക്ക്.

ഇറ്റാലിയൻ തേനിച്ചകൾക്കു വലിപ്പ കൂടുതലുണ്ട്. ഇതിന്‍റെ ഒരു കോളനിയിൽ നിന്നു 30 മുതൽ 50 കിലോ വരെ തേൻ ലഭിക്കും. എന്നാൽ, വലിപ്പക്കൂടുതലുള്ളതിനാൽ അവയെ കിളികൾ കൊത്തി തിന്നുമെന്ന പ്രശ്നവുമുണ്ട്. ഇക്കാരണത്താലാണു തേൻ കൂടുതൽ കിട്ടുമെങ്കിലും ഇറ്റാലിയൻ തേനീച്ചകളെ കർഷകർ ഒഴിവാക്കുന്നത്.

തേനിന് വില കൂടുതലുണ്ടെങ്കിലും ചെറുതേനീച്ചയിൽ നിന്നു വലിയ ആദായം കിട്ടില്ല. സാധാരണ നിലയിൽ ഒരു കൂട്ടിൽ നിന്നു 500 ഗ്രാം തേൻ വരെ കോളനിക്ക് വില കൂടുതലാണു താനും. എന്നാൽ, പ്രത്യേക പരിചരണം ആവശ്യമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വരെ ഇവയെ കൈകാര്യം ചെയ്യാം.

തേനിച്ച കൃഷിക്ക് വലിയ മുതൽമുടക്ക് ആവശ്യമില്ല. ശ്രദ്ധയും അധ്വാനവുമാണ് മുഖ്യം. തേനീച്ചയുടെ കുത്ത് സഹിക്കാൻ കഴിയാത്തതുമൂലമാണ് പലരും രംഗം വിടുന്നത്. അയൂബ് പെട്ടി നല്കിയ പലരും തേനീച്ചയുടെ കുത്ത് സഹിക്കാനാവാതെ തിരിച്ചു കൊടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

തേനീച്ച കൃഷിക്ക് ഹോർട്ടികോർപ്പ് ഉൾപ്പെടെ വിവിധ ഏജൻസികൾ സഹായം നൽകുന്നുണ്ട്. പുതുതായി വരുന്നവർക്ക് ഹോർട്ടികോർപ്പ് പരിശീലനവും തേനീച്ച പെട്ടികളും നൽകുന്നുണ്ട്. വായ്പകൾക്ക് സബ്സിഡിയും ലഭിക്കും. ഖാദി ബോർഡ് വായ്പ നൽകുന്നുണ്ട്. വ്യവസായ, കൃഷി വകുപ്പുകളും സഹായവുമായി രംഗത്തുണ്ട്.

തേനീച്ച കൃഷിക്കു മൂന്നു കാലഘട്ടങ്ങളുണ്ട്. ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ (മഴക്കാലം) തേനീച്ചകൾക്ക് ആഹാരം കൊടുക്കണം. പഞ്ചസാര ലായനിയാണ് പ്രധാനം. ഈ സമയത്ത് മുട്ടയിടുകയോ തേൻ ഉത്പാദനമോ ഇല്ല.

കൂടിനു പുറത്തേയ്ക്ക് തേനീച്ചകൾ പോകാറുമില്ല. ഓഗസ്റ്റ്- ഡിസംബർ വളർച്ചാ കാലമാണ്. മുട്ടയിടുന്ന സമയമാണിത്. ഈ കാലത്തും തീറ്റ കൊടുക്കണം. ജനുവരി- മാർച്ച് വരെയുള്ള കാലത്താണ് തേൻ കിട്ടുന്നത്.



കടന്നൽ ഭീഷണി

കുളവി (കടന്നൽ) ആക്രമണം തേനീച്ച കൃഷിക്ക് വലിയ ഭീഷണിയാണ്. അടപ്പുഴു ശല്യവും പ്രശ്നമാണ്. ഒരു തരം നിശാശലഭങ്ങൾ തേനീച്ച കൂടുകളിൽ അതിക്രമിച്ചു കയറി മുട്ടയിടും. ഈ മുട്ടകൾ വിരിഞ്ഞു പുഴുവാകുന്പോൾ (അടപ്പുഴു) തേനീച്ചയുടെ മുട്ടകൾ തീറ്റയാക്കും.

ഇതിനെതിരെ എപ്പോഴും ജാഗ്രതയുണ്ടാവണം. തേനീച്ചകൾക്കു പൊതുവേ രോഗം ബാധിക്കാറില്ല. എന്നാൽ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതിന് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇവയുമായുള്ള സന്പർക്കമുണ്ടായാലും നമ്മുടെ തേനീച്ചകൾക്കും രോഗം ബാധിക്കാം.

കാലാവസ്ഥ വ്യതിയാനം തേനീച്ച കൃഷിയെ കാര്യമായി ബാധിക്കാറുണ്ട്. തേൻകാലത്ത് (ജനുവരി മാർച്ച്) മഴ പെയ്താൽ തേൻ ഉത്പാദനം കുറയും. റബറിന്‍റെ പൂന്പൊടിയിൽ നിന്നു നല്ല തേൻ കിട്ടും. ചെറുനാരകത്തിന്‍റെ പൂന്പൊടിയിൽ നിന്നു ലഭിക്കുന്ന തേനാണ് ഏറ്റവും മികച്ച ഗുണമുള്ളത്.

ആണീച്ചകളെ (മടിയൻ ഈച്ച) കൂടുതൽ വളരാൻ അനുവദിക്കാതെ നശിപ്പിക്കുന്നതാണ് ഉചിതം. ഇവ കൂട്ടിലിരുന്നു പെണ്ണീച്ചകൾ കൊണ്ടുവരുന്ന പൂന്പൊടി തിന്നുന്നതും റാണി ഈച്ചകളുമായി ഇണ ചേരുന്നതും മാത്രമാണു ജോലി.

ഇളംപ്രായത്തിലുള്ള പെണ്ണീച്ചകളുടെ തലയിൽ നിന്നുണ്ടാകുന്ന ഒരു തരം ദ്രാവകം (ജെൽ) ആണ് റാണി ഈച്ചകളുടെ ആഹാരം. റാണി നഷ്ടപ്പെട്ടാൽ അത് മുട്ടയ്ക്ക് കൊടുക്കും.ഈ ദ്രാവകം കഴിച്ചു മുട്ട വിരിഞ്ഞാൽ അതിൽ അധികവും റാണി ഈച്ചകളായിരിക്കും.

ഇത്തരം മുട്ടകൾക്ക് വലിപ്പക്കൂടുതലായിരിക്കും. ഇത്തരത്തിൽ റാണി ഈച്ചകൾ കൂടുതലുണ്ടായാൽ അവ പരിവാരങ്ങളുമായി പറന്നുപോകാനാണ് ശ്രമിക്കുക. ഇത് നേരത്തെ തിരിച്ചറിഞ്ഞ് റാണി സെൽ മാറ്റുന്നതാണ് ഉചിതം.

ഇളം പ്രായത്തിലുള്ള തേനീച്ചകൾ ഉത്പാദിപ്പിക്കുന്ന റോയൽ ജെല്ലി മറ്റൊരു ആദായമാണ്. ഇത് പ്രധാനമായും സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. പൂന്പൊടി ഉപയോഗിച്ച് മറ്റു രാജ്യങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്.

തേനടയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. തേൻകാലം കഴിഞ്ഞാണ് കൂട്ടിൽ നിന്നു തേനട (തേൻ പാര്) ശേഖരിക്കുന്നത്. പുതിയ സംരംഭകർക്കു മാർഗ നിർദേശങ്ങൾ നൽകുന്ന അയൂബ് തേനീച്ച കോളനികളും വിതരണം ചെയ്യുന്നുണ്ട്.

ഒപ്പം തേൻ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളും തയാറാക്കി വിപണനം നടത്തുന്നുണ്ട്. കാന്താരിത്തേൻ, ബ്രഹ്മിത്തേൻ, തുളസി തേൻ, ഇഞ്ചി തേൻ, മഞ്ഞൾ തേൻ, ഈന്തപ്പഴതേൻ, കശുവണ്ടി തേൻ, വെളുത്തുള്ളി തേൻ തുടങ്ങിയവയാണ് മൂല്യ വർധിത ഉത്പന്നങ്ങൾ. തേനിന്‍റെ വിപണനമാണ് പ്രധാന പ്രശ്നമെന്ന് അയൂബ് പറയുന്നു.

ഫോണ്‍: 98954 14347.