Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാധ്യമങ്ങളെ വിലങ്ങണിയിക്കുന്നവർ
Tuesday, July 16, 2019 10:58 PM IST
മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ടു ജനാധിപത്യവും പൗരാവകാശവും പരിമിതപ്പെടുത്താനുള്ള ശ്രമം ലോകമെന്പാടും സജീവമാണിപ്പോൾ. ജനാധിപത്യത്തെക്കുറിച്ച് ഏറെ വാചാലമാകുന്ന അമേരിക്കയും ബ്രിട്ടനുംപോലും ഇതിൽനിന്നു മുക്തമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നഭിമാനിക്കുന്ന ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. അയൽരാജ്യമായ പാക്കിസ്ഥാനാകട്ടെ അടുത്തനാളിൽ മാധ്യമ സെൻസർഷിപ്പ് കർശനമാക്കി.
പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതോടെയാണ് പാക്കിസ്ഥാനിലെ മാധ്യമമാരണം ലോകശ്രദ്ധയാകർഷിച്ചത്. മുൻ പ്രസിഡന്റും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരിയുടെയും മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ നേതാവുമായ നവാസ് ഷെരീഫിന്റെ പുത്രി മറിയം നവാസിന്റെയും അഭിമുഖങ്ങൾക്കാണു വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും അഭിമുഖങ്ങളിൽ ഇപ്പോഴത്തെ ഇമ്രാൻ സർക്കാരിനെതിരേ നിശിത വിമർശനം ഉയർന്നിരുന്നു. സർദാരിയുടെ ഇന്റർവ്യൂ ജിയോ ന്യൂസിലും മറിയം നവാസിന്റേത് ഹം ന്യൂസിലുമാണു സംപ്രേഷണം ചെയ്തത്.
മറിയവുമായി മാധ്യമപ്രവർത്തകൻ നദീം മാലിക് നടത്തിയ ഇന്റർവ്യൂ ലൈവായി സംപ്രേഷണം ചെയ്തു തുടങ്ങി എതാനും മിനിറ്റു കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയായിരുന്നു. നദീം പക്ഷേ ഇതു തന്റെ ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകളിൽ ഇട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ടിരുന്നു. ഇത്തരമൊരു വിധി പ്രസ്താവിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നു ജഡ്ജി ആർഷാദ് മാലിക് പറയുന്ന വീഡിയോ ദൃശ്യം മറിയം നവാസ് ഈയിടെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഈ പത്രസമ്മേളനം ലൈവായി സംപ്രേഷണം ചെയ്തതിനു മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരേ റെഗുലേറ്ററി അഥോറിറ്റി നടപടി സ്വീകരിച്ചു.
പഞ്ചാബിലെ മണ്ഡി ബഹാവുദ്ദീനിൽ മറിയം നടത്തിയ റാലിയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാനും ചാനലുകളെ അനുവദിച്ചില്ല. ഏതായാലും മാധ്യമപ്രവർത്തകനെന്ന നിലയിൽ തന്റെ ജോലി വസ്തുതകൾ കണ്ടെത്തുകയും അതു റിപ്പോർട്ട് ചെയ്യുകയുമാണെന്നും അതു തുടരുകതന്നെ ചെയ്യുമെന്നും നദീം മാലിക് വ്യക്തമാക്കുന്നു.
പോലീസ് സെൻസറിംഗ്
ബ്രിട്ടനിൽ പോലീസാണു മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞിരിക്കുന്നത്. പിന്നിൽ രാഷ്ട്രീയക്കാരുണ്ടെന്ന് ഉറപ്പ്. ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറുമായി ബന്ധപ്പെട്ട ചില രേഖകൾ ചോർന്നിരുന്നു. ഇത് ഒരു പത്രം പ്രസിദ്ധീകരിച്ചു. ബ്രിട്ടനും അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം ഉലയ്ക്കാൻപോലും അതു കാരണമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുപിതനായി. അംബാസഡറുടെ രാജിയിലാണതു ചെന്നെത്തിയത്.
രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ രേഖകൾ പുറത്തുവന്നാൽ മാധ്യമപ്രവർത്തകർക്കും പ്രസാധകർക്കുമെതിരേ നടപടിയെടുക്കുമെന്നു പോലീസ് മുന്നറിയിപ്പു നൽകി. മാധ്യമപ്രവർത്തകരും ചില രാഷ്ട്രീയനേതാക്കളും ഇതിനെതിരേ രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിനായി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരും പ്രതിഷേധത്തിൽ പങ്കാളികളായി. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പോലീസ് നടപടി അപകടകരമാണെന്നു ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്കും ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി സ്ഥാനത്തേ മുൻനിരക്കാരായി ബോറിസ് ജോൺസണും ജെറമി ഹണ്ടും പക്ഷേ സൂക്ഷിച്ചാണു പ്രതികരിച്ചത്. രേഖ ചോർത്തിയവരെ പിടികൂടണമെന്നും മാധ്യമങ്ങളെ ലക്ഷ്യമിടരുതെന്നുമായിരുന്നു അവരുടെ പ്രതികരണം.
ഭീകരവിരുദ്ധ വിഭാഗത്തിലെ മുതിർന്ന ഓഫീസറായ നീൽ ബാസുവാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു യാതൊന്നും അറിയാത്ത ഒരു ഉദ്യോഗസ്ഥന്റെ വിഡ്ഢിത്തം നിറഞ്ഞ ഉത്തരവാണിതെന്നു മുൻ ധനമന്ത്രിയും ഇപ്പോൾ ലണ്ടൻ ഈവനിംഗ് സ്റ്റാൻഡാർഡിന്റെ എഡിറ്ററുമായ ജോർജ് ഒസ്ബോൺ പറഞ്ഞു.
ചൈനീസ് മോഡൽ
മുതലാളിത്ത കമ്യൂണിസത്തിന്റെ പുതുവഴികൾ തേടുന്ന ചൈനയും മാധ്യമ മാരണത്തിൽ പിന്നോട്ടല്ല. ജനാധിപത്യ ധ്വംസനത്തിന്റെ ടിയാനൻമെൻ ചത്വരം കടന്നിട്ടു കാലമേറെയായെങ്കിലും ഭരണത്തിലിരിക്കുന്നവരുടെ നേരേ വിരൽചൂണ്ടാൻ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. മാധ്യമങ്ങൾ ഇക്കാര്യത്തിൽ വഴിവിട്ടു പോയാൽ തക്ക നടപടി ഒട്ടും വൈകില്ല. ഭരണാധികാരികൾക്കു ഹിതകരമല്ലാത്ത മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഷാംഗ് വെൻമിൻ എന്ന മാധ്യമപ്രവർത്തകയുടെ അനുഭവമാകും ഉണ്ടാവുക.
ചൈനയിലെ പ്രമുഖ വനിതാ മാധ്യമപ്രവർത്തകയാണു ഷാംഗ്. പോലീസ് അതിക്രമം, അന്യായമായ തടങ്കൽ, പരിസ്ഥിതി നാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഷാംഗ് ആഴത്തിൽ റിപ്പോർട്ടുകൾ തയാറാക്കും. പോലീസ് അതിക്രമങ്ങൾക്കെതിരേ തന്റെ റിപ്പോർട്ടുകളിലൂടെ ഷാംഗ് ആഞ്ഞടിച്ചിട്ടുണ്ട്. ഷാംഗിനു വിവരങ്ങൾ നൽകുന്നവരെയാണ് പോലീസ് ആദ്യം പിടികൂടിയത്.
വിവിധ മാധ്യമങ്ങൾക്കു വാർത്തകൾ നൽകുന്നതാണു ഷാംഗിന്റെ വരുമാനം. എന്നാലിപ്പോൾ അവരുടെ വാർത്തകൾ ആർക്കുംവേണ്ട. ഷാംഗിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളും അധികൃതർ മരവിപ്പിച്ചു. നാല്പത്തിയഞ്ചുകാരിയായ ഷാംഗിനിപ്പോൾ ജീവിക്കാൻപോലും മാർഗമില്ലാത്ത അവസ്ഥയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകയെന്നു പറയുന്നതുപോലും അപകടം വിളിച്ചുവരുത്തുമെന്നാണു ഷാംഗ് പറയുന്നത്.
നിരവധി മാധ്യമപ്രവർത്തകരാണു ചൈനയിലെ ജയിലുകളിൽ കഴിയുന്നത്. ചിലർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. ഷി ചിൻപിംഗ് ഭരണത്തിലും പാർട്ടിയിലും കൂടുതൽ കരുത്തനായതോടെയാണ് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കു ഈ ദുർവിധി വന്നത്. സത്യം പുറത്തുകൊണ്ടുവരാൻ ആരും അവശേഷിക്കുന്നില്ലെന്നാണു രാഷ്ട്രീയക്കാരുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ലിയു ഹു എന്ന മാധ്യമപ്രവർത്തകൻ പറഞ്ഞത്.
2012ൽ അധികാരമേറ്റനാൾമുതൽ മാധ്യമങ്ങളെ വരുതിക്കുനിർത്തുന്നതിൽ ഷി ചിൻപിംഗ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു ഷിയുടേത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിശബ്ദമാക്കാനും ശ്രദ്ധിച്ചു. പോസിറ്റീവ് എനർജി പരത്തുകയെന്നതാണു മാധ്യമധർമമെന്നതാണു പ്രസിഡന്റ് ഷി ചിൻപിംഗിന്റെ അഭിപ്രായം. ഇതു സാധിക്കാനുള്ള എളുപ്പ വഴിയും പ്രസിഡന്റ് മാധ്യമപ്രവർത്തകർക്കു പറഞ്ഞുകൊടുക്കുന്നു. "പാർട്ടിയെ സ്നേഹിക്കുക, പാർട്ടിയെ സംരക്ഷിക്കുക, പാർട്ടിയെ സേവിക്കുക'. ഇതു ചെയ്താൽ മാധ്യമധർമം പാലിക്കാമെന്നു മാത്രമല്ല സമൂഹത്തിൽ പോസിറ്റീവ് ഊർജം പ്രസരിപ്പിക്കുകയും ചെയ്യാം. ഈ ചൈനീസ് മോഡൽ ഇപ്പോഴത്തെ പല നേതാക്കളും ഏറ്റെടുത്തു കൂടെന്നില്ല, അല്ല, അവരിൽ പലരും ഇപ്പോൾ ഇതൊക്കെയാണല്ലോ ചെയ്യുന്നത്.
തോക്കു മടക്കാം
ആയുധങ്ങൾ കൈയിലിരിക്കുന്നത് അത്ര നന്നല്ലെന്നു ന്യൂസിലൻഡുകാർ മനസിലാക്കിത്തുടങ്ങി. നിരവധി ന്യൂസിലൻഡ് പൗരന്മാർ തങ്ങളുടെ കൈവശമുള്ള തോക്കുകളും മറ്റും സർക്കാരിനെ തിരിച്ചേൽപ്പിക്കുകയാണ്. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ആയുധങ്ങളോടുള്ള വിപ്രതിപത്തി ന്യൂസിലൻഡുകാരിൽ വ്യാപിച്ചത്.
നാലുമാസം മുന്‍പുണ്ടായ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചർച്ചിലാണ് ഏറ്റവും കൂടുതലാളുകൾ ആയുധം തിരിച്ചേൽപ്പിച്ചിരുന്നത്. ന്യൂസിലൻഡിലെ ആയുധ ഉപയോഗ നിയമം കൂടുതൽ കർശനമാക്കുന്നതിന് ഈയിടെ ചില നിയമ നടപടികൾ സ്വീകരിച്ചിരുന്നു. പ്രതിപക്ഷവും ഇതിനോടു സഹകരിച്ചു.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top