Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രിൻസിപ്പലിനു കുഴിമാടം തീർത്ത്
Monday, July 22, 2019 11:35 PM IST
കലാപശാലകൾ-7 / സി. അനിൽകുമാർ
130 വർഷത്തിന്റെ പാരന്പര്യവും പ്രൗഢിയുമായി പാലക്കാട് നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന ഗവ. വിക്ടോറിയ കോളജ്. കണിക്കൊന്നകൾ അതിരിട്ട പ്രധാന നിരത്തിനരികിൽ കൊളോണിയൽ വാസ്തുവിദ്യയുടെ ശേഷിപ്പുകളുമായി കൂറ്റൻ കമാനം. അതു കടന്നാൽ പഠനവും കലയും രാഷ്ട്രീയവും സാഹിത്യവും വിളഞ്ഞ കലാലയ മുറ്റം. മുൻ മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാട്, സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻനായരും, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി.എൻ. ശേഷൻ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവരെല്ലാം ഈ കലാലയത്തിൽ പഠിച്ചവരാണ്.
രാഷ്ട്രീയവും ബഹളങ്ങളുമെല്ലാം അന്നുമുണ്ടായിരുന്നു. പക്ഷേ അന്നവിടെ ചോര വീണിട്ടില്ല. ഗുരുക്കൻമാരെ ബഹുമാനപൂർവം കണ്ടിരുന്നു. ആ മഹത്തായ പാരന്പര്യങ്ങളെല്ലാം എസ്എഫ്ഐ ഒരുദിവസംകൊണ്ടു തച്ചുടച്ചു.
2016 മാർച്ച് 31. വിക്ടോറിയ കോളജ് മുറ്റത്ത് അന്നു രാവിലെ ഒരു പ്രതീകാത്മക മണ്ശവകുടീരം ഉയർന്നു. അതിനു മുകളിൽ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ വിതറിയിരുന്നു. ഒപ്പം റീത്തും ഒരു ബാനറും. ആ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു: വിദ്യാർഥിമനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ.
വിക്ടോറിയ കോളജ് മാത്രമല്ല, കേരളം മുഴുവൻ ഞെട്ടി. പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവിനോടുള്ള രോഷം തീർക്കാൻ ഇടതു വിദ്യാർഥി സംഘടന തീർത്ത പ്രതീകാത്മക ശവകുടീരമായിരുന്നു അത്. അന്നായിരുന്നു അവരുടെ വിരമിക്കൽദിനം. ദീർഘനാളത്തെ അധ്യാപന ജീവിതത്തിനു വിരാമമിടുന്പോൾ ഏതാനും വിദ്യാർഥികൾ നൽകിയ വിരമിക്കൽ സമ്മാനം. കോളജിലെ എസ്എഫ്ഐ നേതാക്കളുടെയും അവരെ പരിചയാക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനയുടെയും പകപോക്കലായിരുന്നു ആ നീചകൃത്യം. എതിർപ്പുകളെ മറികടന്ന് പ്രിൻസിപ്പലെന്ന നിലയിൽ കോളജിനായി താൻ ചെയ്ത നല്ല കാര്യങ്ങൾക്കായിരുന്നു ആ സമ്മാനമെന്ന് ഡോ. സരസു ഇന്നും ഓർക്കുന്നു.
എതിർപ്പുകൾക്കു മുന്നിൽ മുട്ടുമടക്കാതെ
വിക്ടോറിയ കോളജിൽ 26 വർഷത്തോളം സുവോളജി അധ്യാപികയായിരുന്നു ഡോ. സരസു. പിന്നീട് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായി. തൊട്ടടുത്ത വർഷംതന്നെ വിക്ടോറിയ കോളജിലേക്കു പ്രിൻസിപ്പലായി പ്രമോഷൻ. വിക്ടോറിയ കോളജിന്റെ സ്പന്ദനങ്ങൾ നന്നായി മനസിലാക്കിയ അധ്യാപികയായിരുന്നു അവർ. വിദ്യാർഥി സംഘടനകളിലെയും അധ്യാപക സംഘടനകളിലെയും കൊള്ളരുതായ്മകൾ അവർ നേരിട്ടറിഞ്ഞു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗത്വത്തിൽനിന്നു മുന്‍പേ രാജിവച്ചു.
ഇടതുപക്ഷ അധ്യാപക സംഘടനയുടെ കണ്ണിലെ കരടായിരുന്നു താനെന്ന് ഡോ. സരസു പറയും. പഠിപ്പിക്കലെന്ന കർത്തവ്യത്തിൽനിന്നു മാറിനടന്നവരെ അവർ അഡീഷണൽ ഡ്യൂട്ടികളിൽനിന്ന് ഒഴിവാക്കി. ഉന്നതാധികാരികൾക്കു റിപ്പോർട്ടു നൽകി. കോളജിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിക്കേണ്ട കെട്ടിടത്തിനു വിലങ്ങുതടിയായി നിന്നവരെ മറികടന്ന് തറക്കല്ലിടൽ നടത്തി. കോളജ് അഥോറിറ്റി തീരുമാനിച്ച പരീക്ഷകൾ നടത്തി. ഇതൊന്നും ചിലർക്ക് ഒട്ടും സഹിച്ചില്ല.
പരീക്ഷകൾ മാറ്റിവച്ച് കലോത്സവങ്ങൾ നടത്തണമെന്ന ആവശ്യമായിരുന്നു എതിർപക്ഷത്തുണ്ടായിരുന്നവരുടേത്. കോളജിനു 15 ലക്ഷം രൂപയുടെ വാട്ടർ ബിൽ വന്നതിനു നടപടിയെടുത്തു. ഇടത് അധ്യാപക സംഘടനക്കാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു ഇതെല്ലാം. സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ പകവീട്ടലാണ് ഇതിനുണ്ടായത്.
പ്രതീകാത്മക കുഴിമാടം തീർത്ത സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസിൽ പരാതി നല്കി. ഇതിൽ നാലുപേരെ സസ്പെൻഡ് ചെയ്തു. പക്ഷേ, കേസെല്ലാം തേഞ്ഞുമാഞ്ഞുപോയെന്നതു പിൽക്കാല ചരിത്രം. അതാണ് ഇടത് വിദ്യാർഥി- അധ്യാപക സംഘടനകളുടെയും അവരെ സംരക്ഷിക്കുന്ന പാർട്ടിക്കാരുടെയും രീതി.
നോ പാർക്കിംഗ്
പ്രിൻസിപ്പൽ കാർ പാർക്കുചെയ്യുന്ന ഭാഗത്ത് ഒരു സുപ്രഭാതത്തിൽ നോ പാർക്കിംഗ് എന്ന ബോർഡു വന്നു. അവിടെ കാർ നിർത്തിയതിന് ഒരു എസ്എഫ്ഐ നേതാവ് പ്രിൻസിപ്പലിനോടു തട്ടിക്കയറുകയും ചെയ്തു. ഇതും പോരാഞ്ഞ് പ്രിൻസിപ്പലിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നതായി ബോർഡ് വച്ച് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. ഇങ്ങനെ നീണ്ടു ഇടതു വിദ്യാർഥി സംഘടനയുടെ വിളയാട്ടങ്ങൾ.
കോളജിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയ മറ്റു ചില അധ്യാപകർക്കുനേരെയും എസ്എഫ്ഐ ഭീഷണിയുണ്ടായിരുന്നതായി ഡോ. സരസു പറയുന്നു. നിരന്തര മാനസിക പീഡനങ്ങളെതുടർന്ന് ഒരു പ്രഫസർ നീണ്ട അവധി എടുത്തു. പിന്നീട് സർക്കാർ ഇടപെടലുകളെതുടർന്നാണ് അവർ തിരിച്ചെത്തിയത്. ഒരു വിദ്യാർഥിയെ ഒളിപ്പിച്ചുവച്ചു എന്ന പരാതിയിൽ അധ്യാപികയുടെ കാലുവെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തിയവരാണ് ചില കുട്ടിനേതാക്കളെന്നു മുൻ പ്രിൻസിപ്പൽ പറഞ്ഞു.
പ്രതീകാത്മക കുഴിമാടം തീർത്ത പ്രവൃത്തിയെ ഇടതുപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല ചിലർ ന്യായീകരിക്കുകയും ചെയ്തുവെന്ന് ഡോ. സരസു ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിലെ ഒരു മുൻമന്ത്രി ആ കൃത്യത്തെ വിശേഷിപ്പിച്ചതു വിദ്യാർഥികളുടെ കലാപരമായ സൃഷ്ടിപ്രകടനമാണെന്നായിരുന്നു. മറ്റുള്ള നേതാക്കളും ഈ നടപടിയെ എതിർത്തുകണ്ടില്ല.
ആ ക്രൂരകൃത്യം തനിക്കൊരു കളങ്കവും ചാർത്തിയിട്ടില്ല. തെറ്റിനെതിരേ നിലകൊണ്ട നടപടിയിൽ ഇന്നും ഉറച്ചുനിൽക്കുന്നു. കലാലയജീവിതത്തിൽനിന്നു പുറത്തിറങ്ങി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്പോൾ അന്നു ചെയ്തതോർത്തു പലരും ദുഃഖിക്കേണ്ടിവരുമെന്നും ഡോ. സരസു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top