Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇത് ഇടക്കാലാശ്വാസം, നിയമപോരാട്ടം തുടങ്ങണം
Monday, July 22, 2019 11:36 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഇന്ത്യക്കാരനായ കുൽഭൂഷൺ യാദവിനു വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ കോടതിയുടെ നടപടി സ്റ്റേ ചെയ്യുകയും അതിൽ പുനരാലോചന നടത്തണമെന്നു നിർദേശിക്കുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അനുവദിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യയിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. യാദവിനു കോൺസുലർ സേവനങ്ങൾ നിഷേധിക്കുന്നത് നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച 1963-ലെ വിയന്ന ഉടന്പടിയുടെ ആർട്ടിക്കിൾ 36 ഖണ്ഡിക 1 (ബി)യുടെ ലംഘനമാണെന്നും അന്താരാഷ്ട്ര കോടതി വിലയിരുത്തി.
ഏതെങ്കിലും രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന വിദേശപൗരന്മാരെ തങ്ങളുടെ രാജ്യത്തെ സർക്കാരുമായോ പ്രാദേശിക എംബസിയുമായോ ബന്ധപ്പെടാൻ അനുവദിക്കണമെന്നു നിർദേശിക്കുന്നതാണ് വിയന്ന ഉടന്പടിയിലെ ഈ വ്യവസ്ഥ. പാക്കിസ്ഥാനും ഈ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ്. ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിയന്ന ഉടന്പടി ബാധകമല്ലെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര കോടതി തള്ളി. വിയന്ന ഉടന്പടി വ്യവസ്ഥകൾ വിപുലീകരിച്ചുകൊണ്ട് 2008-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിൽ കോൺസുലർ സേവനങ്ങൾ നല്‍കണമെന്നു നിർദേശിക്കുന്നതു ചൂണ്ടിക്കാട്ടിയ ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.
15-1 ഭൂരിപക്ഷത്തോടെ ഇന്ത്യക്ക് അനുകൂലമായി വന്ന കോടതിവിധി (വിയോജിപ്പു പ്രകടിപ്പിച്ച ഏക ജഡ്ജി പാക്കിസ്ഥാൻകാരനായിരുന്നു) രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളൊന്നും നോക്കാതെ രാജ്യത്തെന്പാടും സഹർഷം സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ വാദമുഖം അംഗീകരിക്കപ്പെട്ടതായി പാക്കിസ്ഥാനും പറഞ്ഞു. പാക്കിസ്ഥാനി കോടതിവിധി അംഗീകരിക്കരുതെന്നും യാദവിനെ വിട്ടയയ്ക്കണമെന്നുമുള്ള ഇന്ത്യയുടെ വാദം അംഗീകരിക്കപ്പെട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. യാദവ് തത്കാലം പാക്കിസ്ഥാനിൽ തന്നെ തുടരുമെന്നതാണു പാക്കിസ്ഥാനെ ആശ്വസിപ്പിക്കുന്ന കാര്യം. പാക്കിസ്ഥാനിലെ നിയമമനുസരിച്ചു യാദവിനോടു പെരുമാറുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രതികരണത്തിൽനിന്നു വ്യക്തമാകുന്ന കാര്യം ഇതാണ്.
ഇന്ത്യയുടെ വാദം അന്താരാഷ്ട്ര കോടതിയുടെ വിധിയിലൂടെ അംഗീകരിക്കപ്പെട്ടുവെങ്കിലും അതൊരു താത്കാലിക ആശ്വാസം മാത്രമാണ് എന്നതാണു വസ്തുത. യാദവിന്റെ കേസ് ഇനി പാക്കിസ്ഥാനിലെ സൈനിക കോടതിയിൽനിന്നു സിവിൽ കോടതിയിലേക്കു മാറും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രതികരണം ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇമ്രാൻ പറഞ്ഞതിങ്ങനെയാണ്: ""കമാൻഡർ കുൽഭൂഷൺ യാദവിനെ കുറ്റവിമുക്തനാക്കി ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ല എന്ന അന്താരാഷ്ട്ര കോടതി വിധിയെ മാനിക്കുന്നു. പാക്കിസ്ഥാൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണ് അയാൾ. നിയമമനുസരിച്ചുള്ള കൂടുതൽ നടപടി പാക്കിസ്ഥാൻ എടുക്കും.'' സുദീർഘമായ നിയമനടപടികൾ ഇനി പ്രതീക്ഷിക്കേണ്ടിവരും എന്നർഥം.
സമ്മർദങ്ങൾക്കു മുന്പിൽ കീഴടങ്ങുന്നതാണു പാക്കിസ്ഥാൻ കോടതികളെന്നു കണ്ടുകഴിഞ്ഞതാണ്. ഒരു മുൻ പ്രധാനമന്ത്രിയുടെ കേസിൽപോലും പാക്കിസ്ഥാനിലെ പരമോന്നത കോടതിയിലെ ഒരു ജഡ്ജി അടുത്തയിടെ പറഞ്ഞത് താൻ അധികാരികളിൽനിന്നുള്ള സമ്മർദത്തിനു വിധേയനായിരുന്നു എന്നാണ്. അതുകൊണ്ട് ഇന്ത്യ കരുതിയിരിക്കണം. ഇന്ത്യക്കെതിരേ കാര്യങ്ങൾ നീക്കാൻ പാക്കിസ്ഥാൻ കോടതി നിയമപരമായ എല്ലാ പഴുതുകളും അന്വേഷിക്കും.
കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അന്താരാഷ്ട്ര കോടതി അനുവദിച്ചു എന്നതാണു നമ്മുടെ മേൽക്കൈ. ഈ പ്രശ്നത്തിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത് എന്നതിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകാൻ ഇത് ഇന്ത്യയെ സഹായിക്കും. ഇതുവരെ ഇക്കാര്യത്തിൽ പാക്കിസ്ഥാൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണു പുറത്തുവന്നിരിക്കുന്നത്. യാദവിനെ തട്ടിക്കൊണ്ടുപോയതിന്റെയും പാക്കിസ്ഥാൻ പീഡിപ്പിച്ച് അദ്ദേഹത്തിൽനിന്നു കുറ്റസമ്മതമൊഴി വാങ്ങിയതിന്റെയുമൊക്ക വിവരങ്ങൾ ഇനി നമുക്കു ലഭിക്കും. ഈ വിഷയത്തിലെ വസ്തുതകൾ ചികഞ്ഞുപിടിച്ച് നാട്ടിലെ നിയമമനുസരിച്ചു മുന്നോട്ടുപോകാൻ നമുക്കു കഴിയണം.
ഇക്കാര്യത്തിൽ നമുക്കു മുൻതൂക്കം നല്‍കുന്നത് ഹരീഷ് സാൽവേയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘം നടത്തിയ പ്രശംസാർഹമായ ജോലിയാണ്. ഈ വിഷയത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താൻ ഇനി നാം ഒരു അന്വേഷകസംഘത്തെയും നിയോഗിക്കണം. ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട് ഇറാൻകടലിൽനിന്ന് പാക്കിസ്ഥാൻ യാദവിനെ തട്ടിക്കൊണ്ടുപോയെന്നും താൻ ഭീകരപ്രവർത്തനം നടത്തിയെന്ന് അദ്ദേഹത്തെ പീഡിപ്പിച്ചു കുറ്റസമ്മതമൊഴി എടുത്തു എന്നുമാണ്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ഇടപെട്ടു എന്നു കള്ളത്തെളിവ് ഉണ്ടാക്കാനായിരുന്നു ഇത്. പാക്കിസ്ഥാൻ കോടതികളിൽ വിചാരണ നടക്കുന്പോൾ വാദിക്കാനായി നാം ഇക്കാര്യത്തിലുള്ള ചെറുതും വലുതുമായ എല്ലാ തെളിവുകളും ശേഖരിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, വളരെ കാര്യക്ഷമതയുള്ള ഒരു അന്വേഷകസംഘവും നിയമവിദഗ്ധ സംഘവും നമുക്കു വേണം. ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുടെ പക്കലുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങളെല്ലാം ശേഖരിക്കണം. ഈ കേസിൽ നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ നേട്ടമെടുക്കാൻ ഇന്ത്യക്കു കഴിയണം. അന്താരാഷ്ട്ര പിന്തുണ നേടാൻ ഇന്ത്യാ ഗവൺമെന്റ് ഇതിനകംതന്നെ പ്രശംസാർഹമായ ജോലി ചെയ്തിട്ടുണ്ട്. കേസ് നിയമപരമായി നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലവും ഇന്ത്യക്കു കിട്ടി.
അതേസമയം, യാദവിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നയതന്ത്രതലത്തിലൂടെ നേരിട്ടും പിന്നണിയിലൂടെയും തുടരണം. പ്രശ്നം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ അന്താരാഷ്ട്ര കോടതിവിധി ഇരു രാജ്യങ്ങൾക്കും അവസരം നല്‍കിയിരിക്കുകയാണ്. നിയമപരമായ പോരാട്ടത്തിൽ ഒരു തീരുമാനമുണ്ടാകാൻ ദീർഘനാളെടുക്കും. അയൽക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തങ്ങൾ സന്നദ്ധരാണ് എന്നു വ്യക്തമാക്കുന്നതിനുള്ള ഒരവസരമാണ് അന്താരാഷ്ട്ര കോടതിവിധി പാക്കിസ്ഥാനു നല്‍കിയിരിക്കുന്നത്.
അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങൾ പാക്കിസ്ഥാൻ തുടരുന്നത് ചർച്ചകളിൽ നിന്നെല്ലാം മാറിനിൽക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കി. പാക്കിസ്ഥാൻ ഇപ്പോൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയുമായുള്ള ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടാനും സാംസ്കാരിക കായികവിനിമയം പുനരാരംഭിക്കാനുമൊക്കെ അവരെ സഹായിക്കും.
ഉഭയകക്ഷിബന്ധം യാഥാർഥ്യബോധത്തോടെ നോക്കിക്കാണാൻ ഇരുരാജ്യങ്ങളും തയാറാകണം. ജനങ്ങളുടെ കഷ്ടപ്പാടുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇരുരാജ്യങ്ങൾക്കും ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. ആയുധങ്ങൾ വാങ്ങിക്കൂട്ടാനും നശീകരണത്തിനും ചെലവഴിക്കുന്ന പണം ജനങ്ങളുടെ ആരോഗ്യപരിചരണ സംവിധാനങ്ങളും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിതനിലവാരം ഉയർത്താനും ഉപയോഗിക്കാം. അത് ഉപഭൂഖണ്ഡത്തിനു നേട്ടമാകും.
അണ്വായുധശേഷിയുള്ള രണ്ട് അയൽക്കാർക്കും ഓപ്ഷനുകൾ പലതുണ്ട് എന്ന കാര്യം നാം മറക്കരുത്. എന്നാൽ, ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഏറ്റവും നല്ല ഓപ്ഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
Latest News
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top