Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്ലാസ്റ്റിക് അത്ര പാവമല്ല!
Thursday, September 19, 2019 12:37 AM IST
രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം കൈയിലെടുക്കുന്ന ടൂത്ത്ബ്രഷ് മുതൽ തുടങ്ങുന്നതാണ് നിത്യജീവിതത്തിൽ പ്ലാസ്റ്റിക്കുമായുള്ള ഒരു മനുഷ്യന്റെ ബന്ധം. മഗ്, പായ്ക്കറ്റ്, ബക്കറ്റ്, പേന, കസേര, മൊബൈൽ ഫോണ്‍, കണ്ണട, വാട്ടർ ടാങ്ക് തുടങ്ങി ദിവസവും ഒരു വ്യക്തി ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന വസ്തു ഏതെന്നു ചോദിച്ചാൽ പ്ലാസ്റ്റിക് എന്നു തന്നെയാണ് ഉത്തരം.
വാതിലുകൾ മുതൽ വസ്ത്രങ്ങൾ വരെ പ്ലാസ്റ്റിക് യുഗത്തിലേക്കു കടന്നുകഴിഞ്ഞു. കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഭാരക്കുറവ്, വിലക്കുറവ്, കാഴ്ചയിലുള്ള ഭംഗി, ദീർഘകാലം ഉപയോഗിക്കാമെന്ന ഗുണം, കൊണ്ടുനടക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം, മഴയെയും വെയിലിനെയുമൊക്കെ ചെറുക്കാനുള്ള ശേഷി തുടങ്ങി പ്ലാസ്റ്റിക്കിന്റെ എണ്ണിയാൽ തീരാത്ത മേന്മകളാണ് അതിനെ നിത്യജീവിതത്തിൽ മനുഷ്യർക്കു പ്രിയങ്കരമാക്കി മാറ്റിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്നു മനുഷ്യന് ആലോചിക്കാനേ വയ്യ. ജനിച്ചു വീഴുന്പോൾ പൊക്കിൾകൊടി മുറിച്ചതിനു ശേഷം ഇടുന്ന ബാൻഡ് മുതൽ തുടങ്ങുന്നതാണ് ഒരു കുഞ്ഞിന്റെ പ്ലാസ്റ്റിക് ജീവിതം! ഇങ്ങനെ ശാസ്ത്രലോകം പ്ലാസ്റ്റിക്കുകളുടെ നവീന ഗുണഗണങ്ങൾ കണ്ടെത്തുന്നതിനനുസരിച്ച് അവ മനുഷ്യജീവിതത്തിന്റെ പുതിയ പുതിയ തലങ്ങളിൽ ഇടംപിടിച്ചുകൊണ്ടിരിക്കുന്നു.
കെണി അരികെ
ഓരോന്നിനെയും ശരിയായി പഠിച്ചിട്ടും വിലയിരുത്തിയിട്ടും വേണം നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഇടം അവർക്കു നൽകണമെന്നു തീരുമാനിക്കാൻ. എന്നാൽ, പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ മനുഷ്യൻ ഈ തത്വം തെല്ലും പാലിച്ചില്ല.
പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളുടെ തിളക്കത്തിൽ കണ്ണുമഞ്ഞളിച്ചുപോയ മനുഷ്യൻ അവയെ ആവോളം വളർത്തി, ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം കയറ്റിയിരുത്തി. ഭാവിയിൽ സ്വന്തം നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന ഏർപ്പാടാണ് ഇതെന്നു തിരിച്ചറിയാൻ ഏറെ വൈകി. തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ, അത്ര പെട്ടെന്നു പറിച്ചുമാറ്റാൻ പറ്റാത്തവിധം അവ നിത്യജീവിതത്തോടു ചേർന്നുപോയിരിക്കുന്നു. ഒട്ടകത്തിനു സ്ഥലം കൊടുത്തസ്ഥിതി! പ്ലാസ്റ്റിക്കിനെ പൂർണമായും അടർത്തിമാറ്റാനാകില്ലെങ്കിലും വിവേകത്തോടെ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും കഴിഞ്ഞില്ലെങ്കിൽ തന്റെയും ഭാവി തലമുറയുടെയും നിലനിൽപ്പു തന്നെ അപകടത്തിലാകും എന്നതാണ് പുതിയ പഠനങ്ങളും അനുഭവങ്ങളും മനുഷ്യരാശിക്കു മുന്നിൽ കാണിച്ചുതരുന്ന പാഠം.
കാത്തിരിക്കുന്നത്
നിത്യവും പലരീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് അത്ര പാവമല്ലെന്നു ശാസ്ത്രലോകത്തിനും ആരോഗ്യലോകത്തിനുമൊക്കെ ബോധ്യമായിക്കഴിഞ്ഞു. എന്നാൽ, പൊതുജനത്തിന് ഇനിയും ആ ബോധ്യം വേണ്ടത്ര വന്നിട്ടില്ല. അതുകൊണ്ട് അവർ പ്ലാസ്റ്റിക്കിനെ ഇപ്പോഴും ചേർത്തുപിടിച്ചിരിക്കുന്നു, ഒപ്പം ഒരായിരം ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും. തങ്ങളുടെ ജീവിതത്തിൽ ആരോഗ്യപരമായ പല പ്രശ്നങ്ങളുടെയും കാരണം പ്ലാസ്റ്റിക്കുമായുള്ള സഹവാസമാണെന്ന യാഥാർഥ്യം പൊതുജനങ്ങളിലേറെയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുതെന്നും പ്ലാസ്റ്റിക് കത്തിക്കരുതെന്നുമൊക്കെയുള്ള നിർദേശങ്ങളും ഉപദേശങ്ങളും സർക്കാർ നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുമപ്പുറമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇനിയും അധികം പേരുടെയും ശ്രദ്ധ കടന്നു ചെന്നിട്ടില്ല.
വിവിധ ഏജൻസികളും ആരോഗ്യവിദഗ്ധരുമൊക്കെ നടത്തിയ പഠനങ്ങൾ പ്രകാരം നമ്മൾ ഇന്നത്തെ രീതിയിൽതന്നെ പ്ലാസ്റ്റിക് ഉപയോഗം മുന്നോട്ടുപോയാൽ നമ്മെ കാത്തിരിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും.
ആമാശയത്തിലേക്കും
വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് എന്താണെന്നും അത് ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബഹുഭൂരിപക്ഷത്തിനും അറിവില്ല എന്നതാണ് യാഥാർഥ്യം. പ്ലാസ്റ്റിക് എന്താണെന്ന തിരിച്ചറിവും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യവും അതിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണവുമാണ് ഈ നിശബ്ദനായ കൊലയാളിയെ വരുതിയിലാക്കാനുള്ള മാർഗം.
മണ്ണും കുളവും പുഴയുമൊക്കെ പ്ലാസ്റ്റിക് നിറഞ്ഞുകഴിഞ്ഞു. എന്തിനെയും സ്വീകരിക്കാൻ കൈവിരിച്ചു നിൽക്കാറുള്ള കായലും കടലും പോലും പ്ലാസ്റ്റിക്കിന്റെ തള്ളിക്കയറ്റം കണ്ട് കൈമലർത്തുന്നു, ഇതൊക്കെ നമ്മൾ ദിവസവും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ചിലത്...
എന്നാൽ, നാം കണ്ടിട്ടും തിരിച്ചറിയാതെ പോകുന്ന കാഴ്ചകൾ ഇതിനേക്കാൾ ആശങ്കാജനകമാണ്. മനുഷ്യൻ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യം. കേൾക്കുന്പോൾ തമാശയെന്നു തോന്നിയേക്കാം, ഞാൻ എപ്പോൾ പ്ലാസ്റ്റിക് തിന്നുന്നു? എന്ന ചോദ്യവും മനസിൽ ഉയർന്നേക്കാം.
എന്നാൽ, പ്ലാസ്റ്റിക്കിന്റെ സ്വഭാവവും രാസഘടനയും പ്രവർത്തനരീതിയുമൊക്കെ മനസിലാക്കിയ ശേഷം അതിനെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗരീതികളോടു ചേർത്തുവച്ചു ചിന്തിക്കുന്പോൾ നിങ്ങളും പറഞ്ഞുപോകും ശരിയാണ്, നമ്മൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ട്! അറിഞ്ഞും അറിയാതെയും ഇതു നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെ വേണ്ടവിധം മനസിലാക്കാതെ തോന്നിയതുപോലെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അനുവാദമില്ലാതെ ആമാശയത്തിലേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വരെ ഇതു നുഴഞ്ഞുകയറിത്തുടങ്ങിയത്.
നമ്മുടെയൊക്കെ ജീവിതത്തെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ഒരുപക്ഷേ ഈ പ്ലാസ്റ്റിക് ആയിരിക്കാമെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിൽ പ്ലാസ്റ്റിക് സാന്നിധ്യം പെരുകിയതോടെ കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പിൽ പോലും പ്ലാസ്റ്റിക് അംശങ്ങൾ കലരാനിടയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവസവിശേഷതകൾ തിരിച്ചറിഞ്ഞ് വിവേകത്തോടെയുള്ള ഉപയോഗരീതികളിലേക്കു മാറിയില്ലെങ്കിൽ ഫീഡിംഗ് ബോട്ടിൽ മുതൽ വാട്ടർ ടാങ്കുകൾ വരെ അപകടകാരികളായി മാറുമെന്നാണ് ഈ രംഗത്തുപഠനം നടത്തുന്നവർ പറയുന്നത്.
വിവേകത്തോടെ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക് എന്താണെന്നും അവയുടെ സ്വഭാവം എന്താണെന്നും പ്രവർത്തനരീതികൾ എങ്ങനെയാണെന്നും അറിയണം. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ -1 / ജോൺസൺ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള്‍ സമരം പിന്‍വലിച്ചു
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി;14 അഭയാർത്ഥികൾക്ക് പൗരത്വം നൽകി
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മാതാവ് അന്തരിച്ചു
മലപ്പുറത്ത് അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള്‍ സമരം പിന്‍വലിച്ചു
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി;14 അഭയാർത്ഥികൾക്ക് പൗരത്വം നൽകി
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മാതാവ് അന്തരിച്ചു
മലപ്പുറത്ത് അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top