Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാവിപ്രഭ മങ്ങുന്നുവോ?
Saturday, October 26, 2019 12:35 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ ഗവൺമെന്റ് അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ എല്ലാ മേഖലകളും ഉൾപ്പെടുന്ന ഒരു പ്രാതിനിധ്യ രീതിയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും രാജ്യത്ത് എമ്പാടുമായി 17 സംസ്ഥാന നിയമസഭകളിലെ 50 സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കേരളത്തിലെ അഞ്ചു സീറ്റുകളും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളും കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന പഞ്ചാബിലെ നാലു നിയമസഭാ സീറ്റുകളും രാജസ്ഥാനിലെ രണ്ടു സീറ്റുകളും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സീറ്റുമൊഴികെയുള്ള മറ്റ് എല്ലാ സീറ്റുകളിലും മത്സരം ഏകപക്ഷീയമാണ് എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ദേശീയതലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയത്തിൽനിന്നു കരകയറാൻ പോലുമാകാതെ വളരെ ദുർബലമായി നിൽക്കുന്ന സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് ബിജെപിക്കു വൻ വിജയം നേടിക്കൊടുക്കും എന്നായിരുന്നു പരക്കെ വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും അമിത് ഷായുടെ ചാണക്യതന്ത്രങ്ങളും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു വൻ മുന്നേറ്റം സാധ്യമാക്കും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ബിജെപിയുടെ പ്രലോഭനത്താൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്, എൻസിപി നേതാക്കൾ പാർട്ടിവിട്ടതും ഹരിയാനയിൽ മുൻ പിസിസി പ്രസിഡന്റും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അശോക് തൻവർ പാർട്ടിവിട്ടതും കോൺഗ്രസിലെ രൂക്ഷമായ ചേരിപ്പോരും ബിജെപിക്ക് അനായാസ വിജയം ഒരുക്കുമെന്നാണ് കരുതിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഏതാണ്ട് പൂർണമായും പ്രചാരണരംഗത്തുനിന്നു വിട്ടുനിന്നിരുന്നു. വിമർശനം ശക്തമായതിനെത്തുടർന്ന് വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പു വിരലിലെണ്ണാവുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മാത്രമാണു രാഹുൽ ഗാന്ധി പങ്കെടുത്തത്.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കു മുമ്പു മാത്രമാണ് രണ്ടു സംസ്ഥാനങ്ങളിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെപ്പോലും നിയമിച്ചത്. തെരഞ്ഞെടുപ്പിനു യാതൊരു മുന്നൊരുക്കവും രാജ്യത്തെ പ്രധാന പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിൽനിന്ന് ഉണ്ടായില്ല എന്നു ചുരുക്കം. അതുകൂടാതെ പ്രധാന ദേശീയ വിഷയങ്ങളായ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, സവർക്കർക്കു ഭാരതരത്ന നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയവയിലൊന്നും ഒരു ഏകാഭിപ്രായം കോൺഗ്രസിൽ ഉണ്ടായിരുന്നില്ല.
കർണാടക, ഗുജറാത്ത്, തെലുങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങൾ ഉൾപ്പെടെ പാർട്ടി വിട്ടതും ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം അപ്രതീക്ഷിതമായി രാഹുൽഗാന്ധി രാജിവച്ചതും മാസങ്ങളോളം പാർട്ടി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടന്നതും കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മഹാരാഷ്ട്രയിലെ സ്ഥാനാർഥിനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് പിസിസി അധ്യക്ഷന്റെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളും ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പ്രത്യേക പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളും മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചു.
പ്രതീക്ഷയില്ലാതിരുന്നിട്ടും
ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രതീക്ഷയുമില്ലാതെയാണു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റു പ്രതിപക്ഷപാർട്ടികളുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ ഒക്കെയായിരുന്നു. ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യം പൊളിഞ്ഞതും ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യത്തിലുണ്ടായ ഉലച്ചിലുകളും ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയെ സഹായിക്കുമെന്നാണു പൊതുവെ കണക്കുകൂട്ടിയിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്കു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് .
മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷവും മുന്നണിക്ക് ഇരുന്നൂറിനു മുകളിൽ സീറ്റുകളുമാണ് മിക്കവാറും എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഹരിയാനയിൽ ചില പ്രവചനങ്ങൾ ബിജെപിക്ക് 75 വരെ സീറ്റുകൾ നൽകി. ഫലം വന്നപ്പോൾ അതൊന്നും ഉണ്ടായില്ല.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ പ്രത്യേകത മുംബൈ-താന നഗരപ്രദേശങ്ങൾ ഒഴികെ ബാക്കി നഗരങ്ങളിൽ ബിജെപി- ശിവസേന സഖ്യത്തിനുണ്ടായ തിരിച്ചടിയാണ്. ഹിന്ദുത്വവാദത്തിന്റെ ഈറ്റില്ലങ്ങളിലും ബിജെപിക്കു തിരിച്ചടിയുണ്ടായി. സവർക്കർക്ക് ഭാരതരത്ന എന്ന വാഗ്ദാനം വോട്ടായി മാറിയില്ല എന്നു വിലയിരുത്തേണ്ടതുണ്ട്. ആർഎസ്എസിന്റെ തട്ടകമായ നാഗ്പുരിൽ 12 സീറ്റിൽ അഞ്ചു സീറ്റ് കോൺഗ്രസ് സഖ്യം നേടി എന്നതു ശ്രേദ്ധേയമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകം കൂടിയാണ് നാഗ്പുർ.
ശിവജിയുടെ ഹിന്ദു ദേശീയതയുടെ കനലുകൾ ഇന്നും ജ്വലിച്ചുനിൽക്കുന്ന പൂനയിൽ ആകെയുള്ള 21 സീറ്റുകളിൽ പതിമൂന്നും നേടിയത് കോൺഗ്രസ്- എൻസിപി സഖ്യമാണ്. ശിവസേനയുടെ തട്ടകമായ നാസിക്കിലും എൻസിപി മുന്നേറ്റം നടത്തി. ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റെ സ്വന്തം മണ്ണിൽത്തന്നെ തിരിച്ചടി നേരിടുന്നു എന്നതിന്റെ സൂചനയായി വേണം നാഗ്പുരിൽ ബിജെപിക്കുണ്ടായ പരാജയത്തെ വിലയിരുത്താൻ.
എൻസിപി എന്ന പാർട്ടി കരുത്താർജിക്കുന്നു എന്നതാണു മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. സ്വാധീനമേഖലയായ പശ്ചിമ മഹാരാഷ്ട്രയിൽനിന്നു മറ്റു മേഖലകളിലേക്കും എൻസിപി കടന്നുകയറുകയാണ്. കരുത്തരായ കോൺഗ്രസ് നേതാക്കളുടെ അഭാവത്തിൽ മഹാരാഷ്ട്രയിൽ ഇത്തവണ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത് ശരത് പവാർ ആണ്. കുറച്ചുകൂടി ഒരുക്കങ്ങളും തന്ത്രങ്ങളും ഉണ്ടായിരുന്നെങ്കിൽ സഖ്യത്തിനു കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നതുപോലെ ഈ തെരഞ്ഞെടുപ്പിലും വഞ്ചിത് ബഹുജൻ അഗാഡി നേടിയ വോട്ടുകൾ സഖ്യത്തിനു തിരിച്ചടി ആയിട്ടുണ്ട് . ഇത്തവണ നാല് ശതമാനത്തിലധികം വോട്ടുകൾ അഗാഡി നേടി.
ഹരിയാനയിൽ ജാട്ട്- ദളിത് സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറി. കുമാരി ഷെൽജ പിസിസി അധ്യക്ഷ ആയതും ഷെൽജയും ഭൂപീന്ദർ സിങ് ഹൂഡയുമായുള്ള കൃത്യമായ രസതന്ത്രവും കോൺഗ്രസിന് ഹരിയാനയിൽ അപ്രതീക്ഷിതനേട്ടം സമ്മാനിച്ചു.
ഗുജറാത്തിലും കഥ മാറുന്നു
സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കു വന്നാൽ കോൺഗ്രസ് എംഎൽഎമാരെ രാജിവയ്പിച്ചും മറ്റുമുള്ള ഒഴിവുകൾ മൂലം തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ആറു നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു മൂന്നു സീറ്റാണ് നേടാൻ കഴിഞ്ഞത്. മറ്റു മൂന്നു സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞതല്ല കോൺഗ്രസ് നേതാക്കളെ ആവേശഭരിതരാക്കുന്നത്. നിർണായക സമയത്ത് പാർട്ടിയെ പിന്നിൽനിന്നുകുത്തി ബിജെപിയിൽ ചേർന്നു മത്സരിച്ച യുവനേതാവ് അൽപേഷ് താക്കൂറിനെ സ്വന്തം തട്ടകത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്താൻ കഴിഞ്ഞത് കോൺഗ്രസിനു വൻ നേട്ടം തന്നെയാണ്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ 11 സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കു തിരിച്ചടി നേരിട്ടു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത പ്രതിപക്ഷപാർട്ടികൾ അഞ്ചു സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റിൽ വിജയിക്കുകയും മറ്റു രണ്ടു സീറ്റുകളിൽ രണ്ടാമതെത്തുകയും ചെയ്ത കോൺഗ്രസിന്റെ പ്രകടനം ഇതിനിടയിൽ ശ്രദ്ധേയമായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് അധ്വാനിക്കുന്ന പ്രിയങ്കാഗാന്ധിക്കു തീർച്ചയായും ആവേശം പകരുന്നതാണ് ഈ നേട്ടം.
സഖ്യകക്ഷിയായ ജനതാദൾ യുവുമായി ചേർന്ന് ബിജെപി ഭരിക്കുന്ന ബിഹാറിൽ നടന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ മാത്രം വിജയിക്കാനേ സഖ്യത്തിനു കഴിഞ്ഞുള്ളു. രണ്ടു സീറ്റ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ആർജെഡി നേടി. ബിജെപിക്ക് ആശ്വാസകരമായ തെരഞ്ഞെടുപ്പ് ഫലം വന്നത് ആസാമിൽ നിന്നാണ്. ദേശീയ പൗരത്വ രേഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർഗീയമായി ചിതറിച്ച ആസാമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽമൂന്നു സീറ്റും ബിജെപി നേടി. പഞ്ചാബിലെ നാലിൽ മൂന്നു സീറ്റുകളും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുംരാജസ്ഥാനിൽ രണ്ടു സീറ്റുകളിൽ ഒന്നും നേടിയത് ആ സംസ്ഥാനങ്ങൾ ഭരിക്കുന്ന കോൺഗ്രസിന് ആശ്വാസകരമാണ്.
ശ്രദ്ധേയമായ ഒരു കാര്യം തമിഴ്നാട്ടിലെ രണ്ടു സീറ്റും അണ്ണാ ഡിഎംകെ നേടി എന്നതാണ്. ജയലളിതയുടെ കാലത്തിനുശേഷം തകർന്നു തരിപ്പണമാകും എന്നു കരുതിയിരുന്ന പാർട്ടി ശക്തനായ ഒരു നേതാവിന്റെ അഭാവത്തിലും പിടിച്ചുനിൽക്കുന്നു എന്നത് അത്ഭുതകരം തന്നെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന് ശുഭസൂചകമല്ല ഈ തെരഞ്ഞെടുപ്പുഫലം എന്നു പറയേണ്ടിയിരിക്കുന്നു.
ഏതായാലും രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള അവസരമുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചന.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top