Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
Sunday, December 1, 2019 12:04 AM IST
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ഏതാനും നേതാക്കന്മാർ കൂടിയിരുന്ന സമവായത്തിലൂടെ നിശ്ചയിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തരുതെന്നും ശഠിക്കുന്നവർ തരുന്ന സന്ദേശം എന്താണ്? തങ്ങളെ ജനത്തിനോ പാർട്ടിക്കോ വേണ്ടെങ്കിലും തങ്ങൾക്ക് അധികാരത്തിൽ കടിച്ചു തൂങ്ങണം എന്നല്ലേ? വോട്ടടുപ്പ് നടന്നാൽ ഞാൻ തെറിക്കും എന്ന ഭയമല്ലേ? ജനാധിപത്യബോധമില്ലാത്തവരാണ് തങ്ങൾ എന്നും അടിവരയിടുകയല്ലേ?
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച തെരഞ്ഞെടുപ്പ് അധികാരികളെ കേരളത്തിലെ പാർട്ടി ഓഫീസുകളിൽ പോലും കയറ്റിയില്ല കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രവർത്തകർ. അവസാനം അവർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കണ്ടു, തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ. രാഹുൽ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു പോലും “പങ്കിട്ടതിൽ കിട്ടാതെപോയവർ പരാതി തന്നിട്ടുണ്ട്.” അപ്പോൾ അതാണ് വിഷയം. പരാതിക്കാർക്കും തങ്ങൾക്കു കിട്ടാതെ പോയതിലാണ് പരാതി. തെരഞ്ഞെടുപ്പ് നടക്കാത്തതില്ല. കഷ്ടം.
അവസാന തെരഞ്ഞെടുപ്പ്
കേരളത്തിലെ കോണ്‍ഗ്രസിൽ അവസാനമായി ഒരു തെരഞ്ഞെടുപ്പ് നടന്നത് എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്. 1991 ൽ. ആന്റണിയുടെ സ്വന്തക്കാരനായിരുന്ന വയലാർ രവിയെ അടർത്തി എടുത്ത് സ്വന്തമാക്കി കരുണാകരൻ കെപിസിസി പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ അങ്ങനെ പലതും നടക്കും. വാശിയേറിയ മത്സരമായിരുന്നു.
പൊതുസമൂഹത്തിലൊക്കെ വലിയ ഇമേജുള്ള ആന്റണിയുടെ തനിനിറം കണ്ട അവസരം കൂടിയായിരുന്നു അത്. വല്ലാതെ ക്ഷുഭിതനായി അദ്ദേഹം. വോട്ടെടുപ്പ് നടന്ന മുസ്ലിം അസോസിയേഷൻ ഹാളിലേക്ക് വന്ന മുഖ്യമന്ത്രി കരുണാകരൻ ആന്റണിയുടെ അടുത്തു ചെന്നിരുന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് എഴുന്നേറ്റു മാറി. എന്നിട്ടും അദ്ദേഹം ആദർശവാനായി തന്നെ തുടർന്നു. ആന്റണി കോണ്‍ഗ്രസുകാർക്ക് കിട്ടിയതെല്ലാം ഒൗദാര്യം പോലായി അന്ന്.
ഒരിക്കൽ പാർട്ടി പിളർന്നു മതിയായവരായതുകൊണ്ട് അടങ്ങിനിന്നു. ചെറിയാൻ ഫിലിപ്പ് ഒരു കടലാസ് സംഘടന ഉണ്ടാക്കി. ജില്ലകളിലെല്ലാം ആന്റണിക്കാരെ ഭാരവാഹികളാക്കി. ആ സംഘടന സാവകാശം ഇല്ലാതാക്കി. പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ആന്റണി നോക്കി. പക്ഷേ അവസാനം വരെ കരുണാകരൻ അധികാരക്കൊതിയനായി നിന്നു. ആന്റണി നല്ലവനും. കേരളത്തിലെ ചില നേതാക്കളുടെ ഭാഗ്യമാണത്. തങ്ങളുടെ പദവിയെ നേരിട്ട് ബാധിക്കാത്ത ഒന്നിനെക്കുറിച്ചും അവർ കഴിയുമെങ്കിൽ വാ തുറക്കില്ല. അതുകൊണ്ട് പാർട്ടിക്കു വേണ്ടിയോ നിലപാടുകൾക്ക് വേണ്ടിയോ ആരോടും കലഹിക്കേണ്ടിയും വരില്ല. ആരെയും അങ്ങനെ സഹായിക്കുകയുമില്ല. തങ്ങളുടെ ഇമേജ് വളരെ ക്ലീനാക്കി നിർത്തും. എങ്കിലും ചിലപ്പോൾ തനി നിറം വെളിവാക്കുന്ന സംഭവങ്ങളിൽ പെടും. ആരെയെങ്കിലും ആക്രമിക്കണമെങ്കിൽ ആ പണി വിശ്വസ്തരായ കൂലിക്കാരെക്കൊണ്ട് ചെയ്യിക്കും.അവസാനം ചിലപ്പോൾ അവരെ തള്ളിപ്പറഞ്ഞും സ്വന്തം തടി രക്ഷിക്കും.
കുടുംബവാഴ്ചക്കാർ
കുടംബവാഴ്ചക്കാരെന്ന് പറയുന്ന നെഹ്റു കുടുംബക്കാരാണ് കേരളത്തിലെ വിപ്ലവക്കാരായ കോണ്‍ഗ്രസുകാരെക്കാൾ തെരഞ്ഞെടുപ്പിനു വേണ്ടി ശഠിക്കുന്നത്. തെരഞ്ഞെടുപ്പു നടക്കണം എന്ന് രാഹുൽ തീർത്തു പറഞ്ഞതോടെ സമവായ ജനാധിപത്യവാദികൾ സോണിയായെ കണ്ടു. അവർ കുറെക്കുടി സൗമ്യമായി പെരുമാറിയെങ്കിലും തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത് തെറ്റായ സന്ദേശമല്ലേ എന്ന് അവർ ചോദിച്ചു.
സമവായക്കാരുടെ മറ്റൊരു ഗൂഢലക്ഷ്യമാണ് സമവായത്തിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിനെ കുടുംബവാഴ്ച എന്ന് പരിഹസിച്ച് രസിക്കുക. അവർ കൂടി നിർബന്ധിച്ച് ഏൽപ്പിച്ച പദവി കുടുംബം പിടിച്ചെടുത്തെന്ന് അടക്കം പറയും. സോണിയ അല്ലാതെ പാർട്ടിക്കു നേതാവില്ലെന്ന് സമിതികളിൽ പറഞ്ഞവർ പോലും അടക്കം പറയും കുടുംബവാഴ്ച... സമവായത്തിലൂടെ അല്ലാതെ നേതാവിനെ തെരഞ്ഞെടുത്താൽ കുടംബവാഴ്ച എന്ന ആക്ഷേപം എന്നന്നേക്കുമായി ഇല്ലാതാകും.
ജംബോ സമിതികളും ഒഴിവാക്കാം. ഭാരവാഹികളുടെ എണ്ണം നിശ്ചയിച്ച ശേഷം വോട്ടെടുപ്പ് നടത്തിയാൽ അത്രയും പേരുടെ സമിതിയാവും വരിക.
എന്നാലും സമവായം വേണ്ടെന്ന് കുടുംബക്കാർ പറഞ്ഞാലും പല ആദർശവാദികളും സമ്മതിക്കില്ല. കാരണം തങ്ങളെ ജനം തിരസ്കരിച്ചാലോ എന്ന് അവർ ഭയപ്പെടുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പലരെയും ജനം വിലയിരുത്തിയതിന് ചരിത്രം സാക്ഷിയാണല്ലോ?
അടിച്ചേൽപ്പിക്കരുത്
ജനാധിപത്യം നിലനിൽക്കണമെങ്കിൽ വേണ്ടത് തെരഞ്ഞെടുപ്പുകളാണ്. പാർട്ടി ഭാരവാഹികളെ മാത്രം പോരാ സ്ഥാനാർഥികളെപ്പോലും പാർട്ടിക്കാർ തെരഞ്ഞെടുക്കണം. പ്രവർത്തകരുടെ മേൽ നേതാവിനെ അടിച്ചേൽപ്പിക്കരുത്. സമവായം അടിച്ചേൽപ്പിക്കലാണ്. ജനം തെരഞ്ഞെടുക്കുന്ന നേതാവിനെ തോറ്റവർ അംഗീകരിക്കണം. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഓരോ പ്രവർത്തകനും വിലപ്പെട്ടവനാണ് എന്ന് ജയിച്ചവൻ കരുതണം തോറ്റവർ പിളർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. പാർട്ടിയിൽ നിന്ന് പോരാടണം. പുതിയ ഈർക്കിലി പാർട്ടിയുമായി വന്ന് സ്വന്തം താത്പര്യം മാത്രം നോക്കുകയല്ല വേണ്ടത്. കഴിവുള്ളവർക്ക് അംഗീകാരവും കിട്ടണം.
കോണ്‍ഗ്രസിൽ മാത്രമല്ല പല പാർട്ടികളിലും കുടുംബ വാഴ്ച നടക്കുന്നതായി പരിഹാസമുണ്ട്. അവരുടെ പാർട്ടിയുടെ ബന്ധപ്പെട്ട സമിതി തെരഞ്ഞെടുപ്പു നടത്തിയാൽ ആ ദുഷ്പേർ ഇല്ലാതാകും. അതാണ് ശരിയായ വഴി.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ ശശി തരൂർ പറഞ്ഞു. രാഹുൽ തിരിച്ചുവരില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം. പൊടുന്നനെ അദ്ദേഹത്തെ സോണിയ വിരുദ്ധനാക്കാനാണ് എല്ലാവരും ശ്രമിച്ചത്. അതായിരുന്നില്ല കോണ്‍ഗ്രസ് സംസ്കാരം. നെഹ്റുവിന്റെ കാലത്ത് അദ്ദേഹത്തെ എതിർത്ത ലോക്സഭാംഗത്വം വേണ്ടെന്നു വച്ച പി.ടി. ചാക്കോ സംഘടന വിടുകയല്ല അതിനെ ശക്തമാക്കുകയാണ് ചെയ്തത്. അക്കാലത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും പകരക്കാർ ഇല്ലാത്ത അവസ്ഥ ഇല്ലായിരുന്നു. എന്തു കൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടുപിടിക്കാൻ കോണ്‍ഗ്രസിന് കഴിയാതെ പോയത്? ഇന്ദിരയുടെ കാലം മുതൽ അവിടെ തെരഞ്ഞെടുപ്പ് ഇല്ലാതായതല്ലേ? നേതാക്കന്മാരെല്ലാം ചേർന്ന് സോണിയായെ തെരഞ്ഞെടുത്തു.
ഇത്രയും കാലം നടന്നത്!
ഇത്രയും കാലം നടന്നുവന്നത് എന്ന ന്യായമാവും സമവായക്കാർക്കുള്ളത്. അതിന്റെ ശിക്ഷയല്ലേ ഇന്ന് പാർട്ടി അനുഭവിക്കുന്നത് എന്ന് ചിന്തിക്കണം. എന്നെങ്കിലും ശരി നടക്കണ്ടേ എന്നും ചിന്തിക്കണം, എന്റെ താത്പര്യം സംരക്ഷിക്കാൻ ഏതാണ് നല്ലത് എന്നാണ് എല്ലാവരുടെയും നോട്ടം. പാർട്ടി പ്രവർത്തനമോ പാർട്ടിയിലേക്ക് ആൾക്കാരെ കൊണ്ടുവരാനുള്ള ശ്രമമോ ഒന്നും ഉണ്ടാകാത്തത് തെരഞ്ഞെടുപ്പ് ഇല്ലാതാകുന്നിടത്താണ്. ഏതാനും നേതാക്കളുടെ കൈയും കാലും തിരുമ്മി പെട്ടിയും ചുമന്നങ്ങ് നടക്കുക. അദ്ദേഹത്തെ പഴയകാല കൊട്ടാര വിദൂഷകരെപ്പോലെ പ്രശംസിക്കുക. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്ന് വീഴുന്ന എച്ചിൽ കഷ്ണങ്ങൾക്കായി കാത്തു നിൽക്കുക, ഇതിനൊന്നും വലിയ കഷ്ടപ്പാട് വേണ്ട. എത്ര സമർഥനായ പ്രവർത്തകനെയും ഗ്രൂപ്പു നോക്കി ഒതുക്കുകയോ വളർത്തുകയോ ചെയ്യുക. അതെല്ലാമാണ് ഇന്ന് നടക്കുന്നത് അതുതന്നെയാണു പല പാർട്ടികളും പടവലങ്ങ പോലെ താഴോട്ട് വളരുന്നതിന് കാരണവും. പാർട്ടി വളരണമെന്നോ അതിലേക്ക് പുതിയവർ വരണമെന്നോ അവർക്കില്ല.
ജനാധിപത്യ ജീവിതക്രമത്തെ അർഥപൂർണമാക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കപ്പെടുന്ന അവസരമാണത്. എന്നാൽ, ജനാധിപത്യ പാർട്ടികൾ പോലും തെരഞ്ഞെടുപ്പ് വേണ്ട എന്ന ദാരുണ സമീപനത്തിലേക്കാണ് നടക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി നടത്തുന്നു എന്ന് പറയുന്ന തെരഞ്ഞെടുപ്പ് അതിക്രമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിലെ വൻനേതാക്കൾ പോലും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നു. ഏതാനും പേരുടെ ഏകാധിപത്യം മതി എന്ന നിലപാടിലാണ് സാക്ഷരതയിലും രാഷ്ട്രീയബോധത്തിലും എല്ലാം ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലും ഇങ്ങനെ പറയുന്നതാണ് അപമാനകരം.
ബാറുകാർ പറയുന്നു, ഇനി ബാർ വേണ്ട
കേരളത്തിൽ ഇനി പുതിയ ബാർ അനുവദിക്കരുതെന്ന്. സർക്കാറിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് മദ്യവിരുദ്ധ സമിതിക്കാരല്ല ബാർ മുതലാളിമാരുടെ സംഘടനയാണ്. പുതിയ ബാറുകൾ അനുവദിച്ചാൽ പഴയവ പൂട്ടിപ്പോകും എന്നാണ് അവരുടെ സങ്കടം. അതുകൊണ്ട് ബാറുകാർക്കു വേണ്ടി ഭരിക്കുന്ന സർക്കാർ ചിലപ്പോൾ ഇത്തിരി ആനുകൂല്യം കാണിച്ചേക്കും. ഏതായാലും ബാർ മുതലാളിമാരുടെ സങ്കടം കേരളത്തിൽ ചിന്താവിഷയമായിട്ടുണ്ട്. ബാർ മുതലാളിമാരിൽ ചിലരുടെ ഈ നീക്കം അനുവദിക്കരുത് എന്ന് പറഞ്ഞ് അഴിമതി വിരുദ്ധ മുന്നേറ്റ നേതാവായ ബിജു രമേശ് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ എന്തെല്ലാമോ ഉണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നു.
2023 ഓടെ സന്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യ മുന്നണി സർക്കാർ നടപടി എടുത്തപ്പോൾ ഉണ്ടായ ഭയമൊന്നും മുതലാളിമാർക്ക് ഇപ്പോഴില്ല. കാരണം തങ്ങളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർക്കറിയാം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്ത് കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 22 ബാറുകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം എന്ന് ഇടയ്ക്കിടെ പറയുന്ന ഇടതു മുന്നണിയുടെ മൂന്നാം വർഷം 565 ബാറുകളും 365 ബിയർ പാർലറുകളും പബ്ബുകളുമടക്കം ആയിരത്തിലധികമായി.
കേരളം കണ്ട ഏറ്റവും നല്ല സർക്കാരുകളിൽ ഒന്നായിരുന്ന ഉമ്മൻ ചാണ്ടി സർക്കാറിനെ വെടക്കാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മുതലാളിയാണ് ബിജു രമേശും ബാർ മുതലാളിമാരും. ബാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചപ്പോഴാണ് അഴിമതിക്കഥകളും അശ്ലീല കഥകളും എല്ലാമായി ഉമ്മൻ ചാണ്ടിക്കും ജനാധിപത്യമുന്നണിക്കും എതിരെ പടയിളക്കം ഉണ്ടായത്. ശത്രുക്കൾക്ക് ആയുധം ലഭിച്ചത് സ്വന്തം അണികളിൽ നിന്നു തന്നെ ആയിരുന്നു എന്നതും ചരിത്രം.
കാരവനിലും മയക്കുമരുന്ന്
ബാറുകൾ പൂട്ടിയതു കൊണ്ട് മയക്കുമരുന്ന് കൂടി എന്നായിരുന്നുഅക്കാലത്ത് ബാറുകാരുടെ ഒരു വായ്ത്താരി. ഇപ്പോൾ നാട്ടിലൊക്കെ ബാറായി. എന്നിട്ടോ? സിനിമക്കാരന്റെ കാരവനിൽ പോലും മയക്കുമരുന്ന്. അതും സിന്തറ്റിക് മയക്കുമരുന്ന്. ആക്ഷേപം പറയുന്നത് നിർമാതാക്കൾ തന്നെ ആണെന്ന് ഓർക്കണം. നമ്മുടെ നാട് എങ്ങോട്ടാണ്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഭയപ്പെടുന്നവർ പെരുകുന്നോ?
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top