Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
Monday, December 9, 2019 12:25 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾക്കു വളരെ ഉയർന്ന മരണനിരക്കുള്ള ഇന്ത്യയിൽ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിക്കു (ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം) ദീർഘായുസ് പലരും പ്രതീക്ഷിക്കാത്തതു സ്വാഭാവികം. സഖ്യം അഞ്ചു വർഷം ഭരിക്കുമെന്നു കരുന്നവർ അതിലും കുറവാകും. ഒരു മതേതര സർക്കാരിനു നേതൃത്വം നൽകുന്ന ഉദ്ധവ് താക്കറെ താനിപ്പോഴും ഹിന്ദുത്വ ആശയങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിനു ദീർഘകാലം ആയാസരഹിതമായി മുന്നോട്ടുപോകുക എളുപ്പമാകില്ല എന്നാണു പലരും കണക്കുകൂട്ടുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ സഖ്യത്തിനു ദീർഘായുസ് കിട്ടാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. സ്വാഭാവികമായും പെട്ടെന്നുള്ള താരതമ്യം വരിക കർണാടകയിലെ കോൺഗ്രസ്-ജനതാദൾ-എസ് മഹാസഖ്യവുമായിട്ടായിരിക്കും. മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആശീർവാദത്തോടെ വലിയ പ്രതീക്ഷയുണർത്തി ആരംഭിച്ച ആ സഖ്യത്തിന്റെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കുറച്ചുകാലമേ ഭരിക്കാൻ കഴിഞ്ഞുള്ളു. ഈ രണ്ടു സഖ്യങ്ങൾക്കും അനുകൂലമായോ പ്രതികൂലമായോ ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല. കാരണം ദീർഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ, സങ്കുചിതവും വികാരപരവുമായ കാരണങ്ങളാലാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ പലപ്പോഴും തിടുക്കത്തിൽ തീരുമാനങ്ങളെടുക്കുന്നത്.
അനുകൂല ഘടകങ്ങൾ
മഹാരാഷ്ട്രയിലെ മഹാ അഘാഡിക്ക് അനുകൂലമായ ചില ക്രിയാത്മക ഘടകങ്ങളുണ്ട്. വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും ഘടകകക്ഷികളെല്ലാം സഖ്യത്തിന് അനുകൂലമായിരുന്നു എന്നതാണ് ആദ്യ ഘടകം. കർണാടകത്തിലെ മഹാസഖ്യം രൂപവത്കരിക്കാൻ സോണിയാഗാന്ധിക്കു സംസ്ഥാന കോൺഗ്രസ് ഘടകത്തിനുമേൽ സമ്മർദം ചെലുത്തേണ്ടി വന്നു.
തെരഞ്ഞെടുപ്പിൽ പരസ്പരം കുറ്റംപറഞ്ഞു പോരടിച്ചതിനുശേഷം ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിനു കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. കർണാടക മുഖ്യമന്ത്രിപദം ആഗ്രഹിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കോൺഗ്രസ്-ജെഡി-എസ് സഖ്യത്തിനു മനസില്ലാ മനസോടെയാണു സമ്മതിച്ചത്. സഖ്യ സർക്കാരിന് ആവശ്യത്തിനു തലവേദന അദ്ദേഹം നൽകിയെന്നതും രഹസ്യമല്ല. ചില കോൺഗ്രസ് നേതാക്കൾ അണിയറയ്ക്കു പിന്നിൽ നടത്തിയ വൃത്തികെട്ട ചരടുവലികളെപ്പറ്റി കുമാരസ്വാമി നിറകണ്ണുകളോടെയാണു പത്രസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയിൽ സമ്മർദം ചെലുത്തിയതു ശിവസേനയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനാണ്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തേണ്ടതു തങ്ങളുടെയും കൂടി താത്പര്യമാണെന്ന് അവർ കരുതി. പൊതു മിനിമം പരിപാടി സഖ്യസർക്കാരിനെ നയിക്കുന്ന മാർഗരേഖ ആയ സാഹചര്യത്തിൽ ഈ മുന്നണി മുന്നോട്ടുപോകുമെന്നാണു കരുതേണ്ടത്. ഹിന്ദുത്വം, പൗരത്വ രജിസ്റ്റർ, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അണികളെ തൃപ്തിപ്പെടുത്താൻ ഓരോ പാർട്ടിയും ഇടയ്ക്കിടെ നിലപാടുകൾ കടുപ്പിക്കാൻ ഇടയുണ്ടെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുന്ന കാര്യത്തിൽ മൂന്നുപാർട്ടികളും യോജിച്ചുനീങ്ങുമെന്നു കരുതണം.
മാർഗദർശിയായി പവാർ
പുതിയ സഖ്യത്തിന്റെ നിലനില്പിന്റെ ഏറ്റവും പ്രധാനഘടകം അതിന്റെ സുഹൃത്തും തത്ത്വവിചാരകനും മാർഗദർശിയുമൊക്കെയായ ശരദ് പവാറാണ്. മൂന്നു പാർട്ടികളിലും അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അനുകൂലമായിരുന്ന അന്തരീക്ഷം എതിരാക്കിയത് അദ്ദേഹമാണ്. ബിജെപിക്കു നേരെ മേശ മറിച്ചിട്ട അദ്ദേഹം മൂന്നു പാർട്ടികളെയും ഇരുണ്ട തുരങ്കത്തിൽനിന്നു പ്രകാശത്തിലേക്കു നയിച്ചു. മുന്നണിയെ നയിക്കാനും മുഖ്യമന്ത്രിയാകാനുമുള്ള ശിവസേനാ നേതാവിന്റെ ആഗ്രഹത്തെ ചൂഷണം ചെയ്ത അദ്ദേഹം അതിനുള്ള വഴി കാണിച്ചുകൊടുക്കുകയും അമിത് ഷായുടെ ചാണക്യപദവി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
പവാർ കോൺഗ്രസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയെ രണ്ടുവട്ടം കണ്ടു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സോണിയയെ ബോധ്യപ്പെടുത്തുകയും കാവിപ്പാർട്ടിയുടെ പ്രഭ മങ്ങുകയാണെന്നു സൂചിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുന്നണി അഞ്ചുവർഷം ഭരിക്കുമെന്നാണ് ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ആശയപരമായ ഭിന്നതകളും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും മുന്നണിക്കു മുന്നോട്ടുപോകാനുള്ള പ്രതീക്ഷ അദ്ദേഹം പകരുന്നു.
എൻസിപിയിൽ വിമതനായി അജിത് പവാർ മുന്നോട്ടുവന്നെങ്കിലും അദ്ദേഹത്തെ പിന്നീടു മെരുക്കി. അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകൾ ഫഡ്നാവിസ് സർക്കാർ പിൻവലിക്കുകയും ചെയ്തു. എൻസിപിക്കുള്ളിൽ അജിത് പവാറും സുപ്രിയ സുലെയും തമ്മിലുള്ള അധികാര വടംവലിയെപ്പറ്റി കിംവദന്തികളുണ്ടെങ്കിലും പ്രതിസന്ധി ഒഴിവാക്കി വിഷയം കൈകാര്യം ചെയ്യാൻ ശരദ്പവാറിനു കഴിഞ്ഞു.
എൻഡിഎയിൽ ചേരാനുള്ളപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം താൻ നിരസിച്ചുവെന്ന പവാറിന്റെ ഈയിടത്തെ വെളിപ്പെടുത്തലാണ് ഏവർക്കും ആത്മവിശ്വാസം പകരുന്നത്. പവാറിന്റെ പുത്രി സുപ്രിയ സുലെയ്ക്കു കാബിനറ്റ് മന്ത്രിപദവും വാഗ്ദാനം ചെയ്തിരുന്നത്രെ. അതിനെ വെല്ലുവിളിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ അജിത് പവാറാണ്. എന്നാൽ, ഈയിടത്തെ വിമതപ്രവർത്തനം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കുറച്ചു. തന്റെ അമ്മാവൻ പവാറിന്റെ പിന്തുണയില്ലാതെ എൻസിപിയിൽ തനിക്കു സ്വാധീനമുറപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം.
അമിത് ഷാ വെറുതെയിരിക്കില്ല
മഹാരാഷ്ട്രയിലെ പുതിയ സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായും കൂട്ടരും ആവുന്നതെല്ലാം ചെയ്യുമെന്നു തീർച്ചയാണ്. എന്നാൽ, ഉദ്ധവ് സർക്കാർ ഭരണക്കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ നാല്പതോളം എംഎൽഎമാരെ കൂറുമാറ്റുക അമിത് ഷായ്ക്ക് എളുപ്പമല്ല. തർക്കവിഷയങ്ങൾ വരുന്പോൾ ഒത്തുതീർപ്പിനു സന്നദ്ധത പ്രകടിപ്പിക്കുന്ന നേതാവാണു താനെന്ന് ഉദ്ധവ് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അഞ്ചു വർഷം തികയ്ക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹം കാണും. അതോടെ മഹാരാഷ്ട്രയിലെ പ്രബലമായ രാഷ്ട്രീയപാർട്ടിയായി ശിവസേന മാറും. ആർക്കും അത് അവഗണിക്കാനും കഴിയില്ല.
അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുക എളുപ്പമാണ് എന്നല്ല ഇതിനർഥം. പുതിയ സഖ്യം സ്ഥിരതയാർജിക്കാൻ ബിജെപി ഇഷ്ടപ്പെടില്ല. അതുകൊണ്ട് അതിന്റെ വഴിയിൽ ശക്തിയേറിയ കുഴിബോംബുകൾ സ്ഥാപിക്കാൻ അവർ തീർച്ചയായും ശ്രമിക്കും. എന്നാൽ, കർണാടകത്തിലെ മഹാസഖ്യത്തിലുണ്ടായിരുന്നതു പോലെ തങ്ങളുടെ ഭരണരഥത്തെ മറിച്ചിടാൻ ആഗ്രഹിക്കുന്ന ആരും മഹാ അഘാഡിയിൽ ഇല്ല. കർണാടകയിൽ ജെഡിഎസിനെയും കോൺഗ്രസ് ഹൈക്കമാൻഡിനെയും വെല്ലുവിളിക്കാൻ തയാറുള്ള പല നേതാക്കളും പാർട്ടിയിലുണ്ടായിരുന്നു. സഖ്യം പൊളിച്ചു സർക്കാരിനെ മറിച്ചിടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന പ്രഫഷണൽ വിമതന്മാർ കർണാടക മഹാ സഖ്യത്തിലുണ്ടായിരുന്നു. കോൺഗ്രസ് പ്രസിഡന്റിനു പോലും അവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മഹാരാഷ്ട്രയിൽ തത്കാലത്തേക്കെങ്കിലും സ്ഥിതി വ്യത്യസ്തമാണ്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തണമെന്ന ശക്തമായ ദൃഢനിശ്ചയമുണ്ട്. എങ്കിലും നരേന്ദ്ര മോദി-അമിത് ഷാ ദ്വയം എളുപ്പം വിട്ടുകളയുന്നവരല്ല എന്നതിനാൽ നാം കാത്തിരിക്കേണ്ടതുണ്ട്. പ്രതിപക്ഷ മുക്ത ഭാരതത്തിനായി ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഇവർ പ്രതിപക്ഷം എവിടെയെങ്കിലും പുനരുജ്ജീവനത്തിനു ശ്രമിക്കുന്നതു കണ്ടാൽ അതിനെ ദുർബലപ്പെടുത്താനും തകർക്കാനും ആവുന്നതെല്ലാം ചെയ്യും.
മറ്റുവാക്കിൽ പറഞ്ഞാൽ ന്യൂഡൽഹിയിലെ റിമോട്ട് കൺട്രോളിനാൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ കുഴിബോംബ് സ്ഫോടനങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാം. പ്രശ്നങ്ങളും ഉണ്ടാവാം. എങ്കിലും ഇപ്പോഴത്തെ സ്ഥിതിക്ക് മഹാരാഷ്ട്രയിലെ മഹാ അഘാഡി, കർണാടകയിലെ മഹാ ഗഡ്ബന്ധനെക്കാൾ കൂടുതൽ ഇഴയടുപ്പത്തോടെ നെയ്തെടുക്കപ്പെട്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
Latest News
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top