Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പരാതി ഒഴിയാതെ പ്രതിപക്ഷം; നന്ദികേടു കാട്ടരുതെന്നു ഭരണപക്ഷം
Tuesday, February 11, 2020 11:15 PM IST
ബജറ്റിലെ അവഗണനയെക്കുറിച്ചാണു പ്രതിപക്ഷത്തിനു പറയാനുള്ളത്. ഒ. രാജഗോപാലിനും ഇതുതന്നെയാണു പരാതി. എന്നാൽ, ഭരണപക്ഷക്കാർ ആവേശത്തിലാണ്. ഇതുപോലൊരു ബജറ്റ് കണ്ടിട്ടില്ലെന്ന മട്ടിലാണ് അവരുടെ പ്രസംഗങ്ങൾ പോകുന്നത്.
പൊള്ളയായ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സാധിക്കാത്ത കാര്യങ്ങളുമാണ് ബജറ്റിലൂടെ പറഞ്ഞുവച്ചതെന്നാണ് കെ.സി. ജോസഫിന്റെ വിമർശനം. മുണ്ടു മുറുക്കിയുടുക്കാൻ നാട്ടുകാരോടു പറയുന്ന സർക്കാർ സ്വന്തം നിലയിൽ ധൂർത്ത് നടത്തുന്നതു ശരിയോ എന്നും ജോസഫ് ചോദിക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾക്കു പണം നൽകുന്നില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം അവതരിപ്പിച്ച കെ.സി. ജോസഫ് ധനമന്ത്രിയുടെ അന്നത്തെ മറുപടി ഓർമയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി പത്തിനകം കരാർ ബില്ലുകൾ മുഴുവനായി മാറിക്കൊടുക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പത്തു കഴിഞ്ഞിട്ടും തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും സംഭവിച്ചില്ലെന്ന് കെ.സി. പറഞ്ഞു. ഇന്നു മന്ത്രി മറുപടി പറയുന്പോൾ താൻ പറഞ്ഞതിനു മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് കെ.സി. ജോസഫ്.
സർക്കാർ പണം ധൂർത്തടിക്കുന്നു എന്നു പറയുന്നത് ഒരു കൂട്ടം നന്ദികെട്ടവരാണെന്നാണ് ഇ.ടി. ടൈസണ്‍ മാസ്റ്ററുടെ പക്ഷം. കിഫ്ബിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് "ഇക്കണോമിക് മിറക്കിൾ' എന്നാണ്.
ബജറ്റ് അവതരണത്തിനു മുന്‍പായി ചാനലുകളിലൊക്കെ ഇന്റർവ്യൂ കൊടുക്കുന്ന ധനമന്ത്രിയെ കണ്ടപ്പോൾ മഞ്ഞളാംകുഴി അലിക്കു വലിയ വിഷമമായി. പൊതുവേ ഉത്സാഹിയായി കാണപ്പെടുന്ന മന്ത്രിയെ ഇപ്പോൾ കാണുന്പോൾ പൊളിഞ്ഞ തറവാട്ടിലെ കാരണവരെപ്പോലെയുണ്ടത്രെ. നാട്ടിലെ കള്ളുകുടിയന്മാരും ഭാഗ്യാന്വേഷികളുമില്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നാണ് അലിയുടെ ചോദ്യം. കേന്ദ്രസർക്കാരും കേരളത്തിലെ ഇടതുസർക്കാരും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് അലിയുടെ അഭിപ്രായം. ഇരുവരുടെയും ഒന്നാം നന്പർ ശത്രു കോണ്‍ഗ്രസാണ്. രണ്ടാമത്തെ ശത്രു മാവോയിസ്റ്റുകളാണ്. പിണറായി വിജയന്റെ പ്രസ്താവന പിന്തുണച്ചുകൊണ്ടു നരേന്ദ്ര മോദി രംഗത്തുവന്നത് രക്തം രക്തത്തെ തിരിച്ചറിഞ്ഞപ്പോഴാണെന്നും അലി പറഞ്ഞു.
ഓരോ മണ്ഡലത്തിലും എത്ര കിട്ടി എന്നു നോക്കിയല്ല ബജറ്റിന്റെ മേന്മ അളക്കേണ്ട തെന്നാണു പി.കെ. ശശിക്കു പ്രതിപക്ഷത്തോടു പറയാനുണ്ടായിരുന്നത്. പ്രതിപക്ഷത്തെ സാന്പത്തിക വിദഗ്ധനായ വി.ഡി. സതീശനോടു പോലും ഒറ്റയ്ക്കു സംസാരിച്ചാൽ ബജറ്റിനേക്കുറിച്ചു നല്ലതേ പറയൂ എന്ന് ശശിക്കു ഉറപ്പുണ്ട്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിച്ചത് നന്ദികേടാണെന്നാണ് ശശിയുടെ നിലപാട്.
ബജറ്റിനെ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നാണ് പി.ടി. തോമസ് വിശേഷിപ്പിച്ചത്. പോലീസിന്റെ തലപ്പത്ത് കൊടിയ അഴിമതി നടക്കുന്നു എന്ന ആരോപണവും തോമസ് മുന്നോട്ടു വച്ചു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
എൽഡിഎഫ് ഭരണത്തിന്റെ വലിയ നേട്ടമായി വിശേഷിപ്പിക്കുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ പ്രതിപക്ഷത്തിന്റെ ഗ്യാസ് പോകുമെന്ന് ഭരണപക്ഷത്തെ മുരളി പെരുനെല്ലിക്ക് ഉറപ്പാണ്.
ഇരുപതോളം പേരുടെ കവിതകൾ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ ധനമന്ത്രിക്കു മന്ത്രി ജി. സുധാകരന്റെയും പ്രതിപക്ഷത്തെ എൽദോസ് കുന്നപ്പിള്ളിലിന്റെയും രണ്ടുവരി കവിത കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന അഭിപ്രായമുണ്ട് പി. ഉബൈദുള്ളയ്ക്ക്. മലപ്പുറത്തോട് ബജറ്റ് കടുത്ത അവഗണന കാട്ടിയെന്ന് ഉബൈദുള്ള കുറ്റപ്പെടുത്തി. എന്നാൽ, വികസനം കാണാൻ കാസർഗോട്ടേക്കു ക്ഷണിക്കുകയാണു പി. കുഞ്ഞിരാമൻ. ബേക്കലിൽ എയർ സ്ട്രിപ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ അൽപംകൂടി കാത്തിരുന്നാൽ വ്യോമമാർഗം എത്താനായേക്കുമെന്ന പ്രതീക്ഷയും കുഞ്ഞിരാമനുണ്ട്. ഏതായാലും അടുത്ത മുപ്പതു വർഷത്തേക്കെങ്കിലും കാസർഗോഡ് ഇനിയൊരു സ്കൂൾ കെട്ടിടം പണിയേണ്ടിവരില്ല. എല്ലാ സ്കൂളിനും കിഫ്ബി വഴി നല്ല കെട്ടിടം ആയത്രെ.
പ്രതിപക്ഷ മണ്ഡലങ്ങളെ പാടേ അവഗണിച്ച ബജറ്റ് ആണിതെന്നു റോജി എം. ജോണ്‍ കുറ്റപ്പെടുത്തി. ആയിരം സിഎൻജി ബസുകൾ കെഎസ്ആർടിസി പുറത്തിറക്കുമെന്ന് ആദ്യ ബജറ്റിൽ പറഞ്ഞതാണ്. നാലു ബജറ്റ് കഴിഞ്ഞപ്പോൾ കെഎസ്ആർടിസിക്ക് ആരും സ്പെയർപാർട്സ് പോലും കൊടുക്കാത്തതിനാൽ വണ്ടികൾ കട്ടപ്പുറത്താണെന്ന് റോജി പരിഹസിച്ചു.
വയനാട്, ഇടുക്കി ജില്ലകളിൽ രാമച്ചം വച്ചു പിടിപ്പിച്ച് വാട്ടർഷെഡ് മാനേജ്മെന്റ് നടത്തിയാൽ ഈ ജില്ലകളിലെ മണ്ണിടിച്ചിലിനു പരിഹാരം കാണാമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. എട്ടു വരി എക്സ്പ്രസ് ഹൈവേ നിർമിക്കാൻ കേരളം തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കടുത്ത വേനലിലെ മഴ ആയാണ് കോവൂർ കുഞ്ഞുമോന് തോമസ് ഐസക്കിന്റെ ബജറ്റ് അനുഭവപ്പെട്ടത്. ബജറ്റിനേക്കുറിച്ചു നല്ലതേ പറയാനുള്ളു എങ്കിലും കുഞ്ഞുമോനു പ്രിയപ്പെട്ട ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി തുക വകയിരുത്താത്തതിലുള്ള വിഷമം ധനമന്ത്രിയെ അറിയിച്ചു.
നേമം മണ്ഡലത്തോട് സർക്കാർ ശത്രുതാ മനോഭാവം പുലർത്തുകയാണെന്ന് ഒ. രാജഗോപാൽ കുറ്റപ്പെടുത്തി. മണ്ഡലത്തിലെ ജനങ്ങൾ എന്തു തെറ്റാണു ചെയ്തതെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പി.കെ. ബഷീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. 2019 ലുണ്ടായ പ്രളയത്തിൽ നാശനഷ്ടമുണ്ടായ ഗുണഭോക്താക്കളുടെ പട്ടിക പോലും ഇതുവരെ തയാറാക്കാൻ സാധിച്ചില്ലെന്ന് ബഷീർ കുറ്റപ്പെടുത്തി. എന്നാൽ, എല്ലാം ശരിയായ ട്രാക്കിലാണെന്ന പതിവു മറുപടിയായിരുന്നു മുഖ്യമന്ത്രിയുടേത്.
കേന്ദ്രം വഴി കേരളത്തിനു ലഭിച്ച ലോകബാങ്ക് വായ്പയുടെ ആദ്യഗഡു ഏഴു ദിവസത്തിനകം പ്രോജക്ടിനു കൈമാറണമെന്ന കേന്ദ്ര നിർദേശം പാലിച്ചോ എന്ന വി.ഡി. സതീശന്റെ ചോദ്യത്തിലെ കെണി മുഖ്യമന്ത്രിക്കു മനസിലായി. ജോലികൾ തീരുന്ന മുറയ്ക്ക് ആവശ്യത്തിനു പണം ലഭ്യമാകുമെന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏഴു ദിവസത്തിനകം പണം കൈമാറിയില്ലെങ്കിൽ പലിശ ഈടാക്കുമെന്നാണ് കേന്ദ്രം നൽകിയ കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് വായിക്കുകയും ചെയ്തു.
പണം വകമാറ്റി ചെലവഴിച്ചു എന്നു വ്യക്തമാക്കുക ആയിരുന്നു സതീശന്റെ ഉദ്ദേശ്യം. മുഖ്യമന്ത്രി അക്കാര്യം പറഞ്ഞില്ലെങ്കിലും മറുപടി കേട്ടിരുന്നവർക്ക് കാര്യം മനസിലായി.
തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ വാർഡ് രൂപീകരിക്കുന്നതു സംബന്ധിച്ച ബില്ലുകളും യാക്കോബായ- ഓർത്തഡോക്സ് സെമിത്തേരി തർക്കത്തിനു പരിഹാരമായി കൊണ്ടുവന്ന ബില്ലും സഭ പാസാക്കി. ഇന്നു ബജറ്റ് ചർച്ച പൂർത്തിയാക്കുന്നതോടെ സഭ തത്കാലത്തേക്കു പിരിയും.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top