Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഭരണകൂടം കടമ മറക്കുമ്പോൾ
Tuesday, March 3, 2020 12:13 AM IST
2020 ഫെബ്രുവരി 24 ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും ഇന്ത്യയിൽ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ ദിനത്തിൽ ഡൽഹിയിൽ സംഘർഷവും വെടിവയ്പും ഉണ്ടായി. കലാപത്തിൽ അമ്പതോളം പേരുടെ ജീവൻ നഷ്ടപ്പെട്ടു.
പൗരത്വ നിയമഭേദഗതി വിരുദ്ധ സമരക്കാരെ എല്ലാ അർഥത്തിലും നേരിടുമെന്ന് സംഘപരിവാർ നേതാവ് കപിൽ മിശ്ര ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ പർവേസ് വർമ എംപി തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രവൃത്തികളും എരിതീയിൽ എണ്ണയൊഴിക്കുന്നതിനു സമാനമായി. തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഡൽഹി- നോയിഡ റോഡിലെ കാളിന്ദി കുഞ്ചാണ് സംഘർഷമേഖല. ഷഹീൻബാഗ് എന്ന ഇടത്തിന് ഒട്ടേറെ പാദരക്ഷാ നിർമാണ കന്പനികളുടെ വില്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലം എന്ന ഖ്യാതി മുന്പുണ്ടായിരുന്നുവെങ്കിൽ 2019 ഡിസംബർ 15 മുതൽ അതറിയപ്പെടുന്നത് ആയിരക്കണക്കിനു സ്ത്രീകൾ രാപ്പകലെന്നോണം കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്ന സ്ഥലമെന്ന രീതിയിലാണ്. തലയിൽ ഹിജാബും മുഖം മറച്ച ബുർഖയും ഇട്ട സ്ത്രീകളുടെ ഭൂരിപക്ഷ സാന്നിധ്യം കൊണ്ട് ദേശീയ- വിദേശ മാധ്യമങ്ങളുടെ കണ്ണുകൾ ഇവിടേയ്ക്കു തിരിഞ്ഞു എന്ന പ്രത്യേകതയും ഉണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.
ഇന്ത്യയിലെ ചില ധനികർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള അനധികൃത സമ്പത്ത് പിടിച്ചെടുത്ത് ഇന്ത്യയിലെ ദരിദ്രനാരായണന്റെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇട്ടുതരാമെന്ന വാഗ്ദാനത്തിൽ മയങ്ങി 2014-ൽ ഇന്ത്യയുടെ ഭരണചക്രം സംഘപരിവാറിന് ഏല്പിച്ചു കൊടുത്ത സാധാരണക്കാരന്റെ ചിന്തയെയും മനസിനെയും ഗതിമാറ്റി വിടേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. നോട്ടു നിരോധനവും ജിഎസ് ടി യും കാരണം നട്ടെല്ലൊടിഞ്ഞ് തളർന്നു കിടക്കുന്ന ചെറുകിട വാണിജ്യ- വ്യവസായ മേഖലയും അതിന്റെ ഗുണഭോക്താക്കളും ഉയർത്തുന്ന ചോദ്യശരങ്ങൾക്ക് തടയിടാൻ തന്ത്രങ്ങൾ മെനയുന്ന തിരക്കിൽ കണ്ടുപിടിച്ച സൂത്രമാണ് ഇതെന്നുള്ള കാര്യം ബോധ്യമുണ്ടെങ്കിലും പലരും അർഥഗർഭമായ മൗനം അവലംബിച്ച് വല്മീകത്തിനുള്ളിൽ അടയിരിക്കുന്നു.
വിത്തിനിട്ട ചേന്പെടുത്ത് ചുട്ടുതിന്ന് കാലം തള്ളിനീക്കുന്ന മടിയനായ ഗൃഹനാഥന്റെ തലത്തിലേക്ക് കേന്ദ്ര വിത്തമന്ത്രിണി തരം താണിരിക്കുന്ന ദയനീയ ചിത്രം നമ്മെ തുറിച്ചു നോക്കുന്നു. സാന്പത്തിക സമാഹരണത്തിനായി വിറ്റു തുലയ്ക്കാൻ ഇനിയേത് പൊതുമേഖലാസ്ഥാപനം എന്ന് തിരയുന്ന തിരക്കിലാണു സർക്കാർ. സംഘടിത- അസംഘടിത തൊഴിലിടങ്ങളിലെ ലക്ഷങ്ങൾ, തൊഴിൽ നഷ്ടപ്പെട്ട് അന്നത്തിന് വഴിമുട്ടുന്പോൾ നിത്യോപയോഗസാധനങ്ങളുടെ വിലകൾ മുകളിലോട്ട് ചാന്ദ്രയാൻ പ്രയാണത്തിലാണ്. ആപത്തുകാലത്ത് പിടിച്ചു നില്ക്കാൻ കരുതിവച്ചിരിക്കുന്ന റിസർവ് ബാങ്കിലെ സന്പത്ത് കൈയിട്ട് വാരുന്നതിനെ ന്യായീകരിക്കുവാൻ "വിദഗ്ധരെ’ രംഗത്തിറക്കി പുത്തൻ സാന്പത്തികശാസ്ത്രത്തിന്റെ ശീലുകൾ ഭാരതകർഷകന്റെ വായിൽ തിരുകിക്കയറ്റുവാൻ കോട്ടും സൂട്ടും ധരിച്ച് ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് അധരവ്യായാമം നടത്തുന്ന ഗവർണർമാരെ കാണാനുള്ള "ഭാഗ്യവും’ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നു.
ഇന്ത്യയിലേക്ക് മാധ്യമക്കാർ ഉൾപ്പെടെയുള്ള വിലയൊരു സംഘവുമായി വന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇന്ത്യയിലെ പട്ടണത്തെരുവിലെ "ധനികരുടെ രമ്യഹർമ്യങ്ങളെ’ തകര ഷീറ്റു കൊണ്ടു മറയ്ക്കാൻ കോടികൾ ചെലവഴിച്ചു നമ്മുടെ "ക്ഷേമരാഷ്ട്രത്തി’ന്റെ നായകന്മാർ. അന്പതുരൂപയ്ക്ക് പെട്രോളും ഡീസലും തരാമെന്നു വാഗ്ദാനം നൽകി അധികാരത്തിൽ വന്നിട്ട് ലിറ്ററിന് തൊണ്ണൂറിലെത്താൻ ചില്വാനം മാത്രം ബാക്കി നിൽക്കവേ ആയതിനെ ന്യായീകരിക്കുവാൻ ആഗോളതാപനിലയിലെ വ്യതിയാനത്തെ വരെ കൂട്ടുപിടിക്കുന്ന തിരക്കിലാണ് സംഘപരിവാറിലെ ന്യായീകരണത്തൊഴിലാളികൾ.
കോണ്ഗ്രസ് ഭരണകാലത്ത് 350 രൂപയായിരുന്ന പാചകവാതകത്തിനു വില ചില്ലറ വർധിച്ചപ്പോൾ തെരുവിൽ കല്ലടുപ്പ് കൂട്ടി കഞ്ഞീം, കറീം വച്ച് പ്രതിഷേധിച്ചവർ, ഇന്നിപ്പോൾ സിലിണ്ടറിന് 850 രൂപയായി ഉയർന്നപ്പോഴും കമാന്നൊരക്ഷരം ഉരിയാടാതെ ഭയഭക്തിബഹുമാനത്തോടെ യോഗി ആദിത്യനാഥ് തുടങ്ങിയുള്ള മുഖ്യഭരണാധികാരികളെ കുന്പിട്ട് ആരാധിക്കുന്നത് മതബോധത്തിന്റെ ശക്തിയും സ്വാധീനവുമാണെന്നുള്ള തിരിച്ചറിവ് സംഘപരിവാർ നേതാക്കളെ കൂടുതൽ ആവേശഭരിതരാക്കുന്നു. രാമജന്മഭൂമി, ബീഫ്, ഘർവാപ്പസി തുടങ്ങി ഒട്ടനവധി അസ്ത്രങ്ങൾ ഇനിയും ആവനാഴിയിൽ ഉണ്ടെന്നുള്ള ബോധ്യം ഇവരെ വർധിതവീര്യരാക്കുന്നു. അടുത്ത എത്രയോവർഷങ്ങളിൽ ഈ ശ്രേണിയിൽപ്പെട്ട വിലയേറിയ "ചീട്ടുകൾ’ ഒന്നൊന്നായി കളത്തിലിറക്കി ഭരണം കൈപ്പിടിയിലൊതുക്കാമെന്ന ധൈര്യവും ആത്മവിശ്വാസവും ഇവരെ ഉത്തേജിപ്പിക്കുന്നു.
പണ്ഡിറ്റ് നെഹ്റു തുടങ്ങിയ നവഭാരതശില്പികളും മതേതര ജനാധിപത്യവാദികളും ഉൽപതിഷ്ണുക്കളുമായ ഒരുപറ്റം പരിണത പ്രജ്ഞരായ നേതാക്കളുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഭരണഘടന 1950-ൽ സ്ഥാപിച്ചതും 70 വർഷമായി ഇന്ത്യയിൽ നിലനില്ക്കുന്നതും. ഇന്ത്യൻ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യവും അപകടം പിടിച്ചതുമാണെന്നുമുള്ള ബോധ്യത്തിൽ ഇതിന്റെ ശില്പിയെ തന്നെ അപകീർത്തിപ്പെടുത്തി ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളും സംഘപരിവാർ ആരംഭിച്ചു കഴിഞ്ഞു.
പോലീസിനെ നോക്കുകുത്തികളാക്കി അവരുടെ സാന്നിധ്യത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സമരക്കാരെ തോക്കും ലാത്തിയും വാളും മഴുവും ഉപയോഗിച്ച് ആക്രമിക്കുന്നവരെയും നാം കണ്ടു. ഒന്നോ രണ്ടോ തവണ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ചെറുതായൊന്നു പരാമർശിച്ചതൊഴിച്ചാൽ തുടർ നടപടികളിൽ കുറ്റകരമായ മൗനം അവലംബിക്കുന്ന മാധ്യമ മേഖലയാണ് ഇന്നത്തെ ഇന്ത്യയിൽ കാണുന്നത്. സമരക്കാരെ ദൃശ്യമാത്രയിൽ വെടിവയ്ക്കാൻ ആഹ്വാനം ചെയ്ത നേതാക്കളുടെ ആക്രോശവും നടപ്പിലായി കാണുന്നതിന്റെ പിന്നാന്പുറത്തു നിന്നു നാം എന്താണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രപിതാവ് ഗാന്ധിജി ബ്രിട്ടീഷുകാരുമായി ചേർന്ന് ഒത്തുകളിച്ച് നടത്തിയ നാടകമായി ചിത്രീകരിച്ച് പ്രസംഗിക്കാൻ കർണാടകത്തിൽ നിന്നുള്ള ബിജെപി എംപി ഹെഡ്ഗേയ്ക്കു ലഭിച്ച ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാണ്?
വർത്തമാനകാല ഇന്ത്യയിൽ സമകാലിക വിഷയങ്ങളോടു പൗരന്റെ പ്രതികരണശേഷിയുടെ അളവുകോൽ, മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക് അളന്നുതൂക്കിയെടുത്ത് ബോധ്യപ്പെടാൻ കഴിയുന്നു.
മാർഷൽ ഫ്രാങ്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ
പരസ്യ ബോർഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 12 ആയി
ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി; രോഗി വെന്തുമരിച്ചു
ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
Latest News
ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ
പരസ്യ ബോർഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 12 ആയി
ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി; രോഗി വെന്തുമരിച്ചു
ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top