Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗോവർണദോറെ സ്മരിക്കുന്പോൾ
Thursday, March 19, 2020 11:36 PM IST
മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയായ വർത്തമാനപ്പുസ്തകത്തന്റെ രചയിതാവും അങ്കമാലി അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) എന്ന നിലയിൽ പതിമ്മൂന്നുവർഷത്തോളം (1786-1799) ഭരണം നിർവഹിച്ചയാളുമായ പാറേമാക്കൽ തോമ്മാക്കത്തനാർ ദിവംഗതനായിട്ട് 221 വർഷം പൂർത്തിയായി. തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളിയിൽ താമസിച്ചുവരവേ 1799 മാർച്ച് 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
മാതൃസഭയിൽ വന്നുഭവിച്ച അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഡോ. ജോസഫ് കരിയറ്റിയോടൊപ്പം അദ്ദേഹം നടത്തിയ റോമാ യാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിലെ മുഖ്യപ്രതിപാദ്യം. വൈദേശികാധിപത്യത്തിൽനിന്ന് സഭയെയും ഇന്ത്യാരാജ്യത്തെയും മോചിപ്പിക്കുന്നതിനും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നതായും അതിൽ കാണാം.
പാലായ്ക്കു സമീപം കടനാട് വില്ലേജിൽ 1736 സെപ്റ്റംബർ പത്തിനായിരുന്നു തോമ്മാക്കത്തനാരുടെ ജനനം. സംസ്കൃതവും സുറിയാനിയും വശമാക്കിയ ശേഷം വൈദികപഠനത്തിനായി ആലങ്ങാട് സെമിനാരിയിൽ ചേർന്ന അദ്ദേഹം 1761-ൽ വൈദികനായി.
യാത്രാസൗകര്യങ്ങൾ തീരെ കുറവായിരുന്ന അക്കാലത്ത് മാർഗമധ്യേ ഉണ്ടായേക്കാവുന്ന കഷ്ടപ്പാടുകളെ മുന്നിൽകണ്ടുകൊണ്ടാണ് അവർ ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. 1778 മേയ് ഏഴിന് ആലങ്ങാടുനിന്നാണ് തുടക്കം. യാക്കോബായ സഭയിലെ ആറാം മാർ തോമ്മാ മെത്രാനെ മാതൃസഭയിലേക്കു സ്വീകരിക്കുന്നതിന് ആറാം പീയൂസ് മാർപാപ്പയിൽനിന്ന് അനുവാദം വാങ്ങുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനാവശ്യമായ രേഖകളും അവർ കരുതിയിരുന്നു.
യാത്രാവിവരണം
1778 ഒക്ടോബർ 14-ന് യാത്രാസംഘം മദ്രാസിൽനിന്നു കപ്പൽ കയറി. അവരുടെ പായ്ക്കപ്പൽ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി തെക്കേഅമേരിക്കയിലെ ബ്രസീൽ വഴി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിച്ചേർന്നു. ലിസ്ബണിൽവച്ച് പോർച്ചുഗീസ് രാജ്ഞിയെയും ഉന്നതരായ മറ്റു പല വ്യക്തികളെയും അവർ സന്ദർശിച്ചു സംഭാഷണം നടത്തി. പിന്നീടുള്ള യാത്ര റോമിലേക്കായിരുന്നു. 1780 ജനുവരി 3-ന് അവർ റോമിലെത്തി.
റോമിൽ തന്റെ വൈദികപഠനകാലത്ത് പരിചയമുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളുമായും സന്പർക്കം പുലർത്തുന്നതിനു മൽപാനച്ചന് സാധിച്ചു. മാർപാപ്പ പീയൂസ് ആറാമനെയും പ്രൊപ്പഗാന്ത തിരുസംഘത്തിലെ കർദിനാൾമാരെയും സന്ദർശിച്ചു കേരളസഭയുടെ ആവശ്യങ്ങൾ നേരിട്ടു ബോധിപ്പിക്കാൻ മൽപാനച്ചനും തോമാക്കത്തനാർക്കും സാധിച്ചതുകൊണ്ട് അവരുടെ യാത്രാ ഉദ്ദേശ്യം സഫലമായി. എങ്കിലും അനുകൂലമായ മറുപടിയൊന്നും അവരിൽനിന്നു ലഭിച്ചില്ല.
ഈ അവസരത്തിലാണ് വിശ്വാസത്തിനുവേണ്ടി കഠോരപീഡകൾ സഹിച്ചു മരിച്ച ദേവസഹായം പിള്ളയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അവർ ഒരു നിവേദനം ബന്ധപ്പെട്ട കോൺഗ്രിഗേഷനിലെ കർദിനാളിന് സമർപ്പിച്ചത്. ദേവസഹായം പിള്ള വധിക്കപ്പെട്ടിട്ട് അപ്പോൾ മുപ്പതുവർഷം പൂർത്തിയായിരുന്നില്ല. അതുവരെയും ഒരിന്ത്യക്കാരന്റെപോലും നാമകരണ നടപടികൾ ആരംഭിക്കണമെന്ന് ആരും റോമിൽ അപേക്ഷിച്ചിട്ടില്ലായിരുന്നു.
ലിസ്ബൺ വഴിയായിരുന്നു അവരുടെ മടക്കയാത്രയും. അവിടെവച്ച് കരിയാറ്റി മൽപാൻ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാഭിഷേകവും അവിടെവച്ച് നടത്തുകയുണ്ടായി.
1778 മേയ് ഏഴിന് ആലങ്ങാടുനിന്ന് പുറപ്പെട്ടതു മുതൽ 1786-ൽ നാട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള എട്ടുവർഷക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിന്റെ ഉള്ളടക്കം സഭാസ്നേഹികളായ അല്മായരും അവരുടെ ഇടവകദേവാലയങ്ങളും ഒട്ടേറെ ത്യാഗം സഹിച്ചാണ് അവരുടെ ചെലവിനാവശ്യമായ പണം ശേഖരിച്ച് അവരെ യാത്രയാക്കിയത്. മാർ കരിയാറ്റിക്കും തോമ്മാക്കത്തനാർക്കും ഈ യാത്രാമധ്യേ ഉണ്ടായ ക്ലേശങ്ങളും അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളും റോമിലെ താമസവും എല്ലാം നാട്ടിലെ ജനങ്ങളെ സവിസ്തരം അറിയിക്കുക തങ്ങളുടെ കടയാണെന്നുള്ള ബോധ്യമാണ്, അതുവരെയും മറ്റാരും എഴുതിയിട്ടില്ലാത്തവിധത്തിലുള്ള യാത്രാവിവരങ്ങൾ ധരിപ്പിക്കാൻ തോമ്മാക്കത്തനാരെ പ്രേരിപ്പിച്ചത്.
കാറ്റിന്റെ ഗതിക്കനുസൃതമായി നീങ്ങുന്ന പായ്ക്കപ്പലിലായിരുന്നു അവരുടെ യാത്ര. കാറ്റ് അനുകൂലമാകാൻവേണ്ടി പലപ്പോഴും അവർ വിവിധ സ്ഥലങ്ങളിൽ കാത്തുകിടക്കേണ്ടിവന്നു. കടൽച്ചൊരുക്കും പ്രകൃതിക്ഷോഭവും നിമിത്തം മാർഗമധ്യേ അവർക്കു രോഗം ബാധിച്ച അവസരങ്ങളുണ്ട്. ഓരോ പ്രദേശത്തെയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും പാറേമ്മാക്കൽ നിരീക്ഷിച്ചു. ഇതോടൊപ്പംതന്നെയാണ് ദേശവാസികളുടെ ജീവിതരീതിയും ആചാരമര്യാദകളുമെല്ലാം.
പൊതുവായ വർണനകൾക്കു പുറമേ, സ്വന്തം സമുദായത്തിന്റെ വളർച്ച, പ്രശ്നങ്ങൾ, വിശ്വാസതീവ്രത തുടങ്ങി വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയും ചർച്ചചെയ്യുന്നു. ബൈബിളിലെയും കേരള സഭാചരിത്രത്തിലെയും ഒട്ടേറെ സുപ്രധാന കാര്യങ്ങളും ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ സുറിയാനി സഭയുടെമേലുള്ള വൈദേശികാധിപത്യത്തിൽ ഗ്രന്ഥകാരനുള്ള അമർഷവും അവരിൽനിന്ന് മോചനം നേടുന്നതിനുള്ള ആവേശപൂർണമായ ഉദ്ബോധനവും ഗ്രന്ഥത്തിന്റെ വൈകാരിക വശമത്രേ.
ദേശസ്നേഹി
തോമ്മാക്കത്തനാരുടെ ദേശാഭിമാനം ഗ്രന്ഥത്തിന്റെ താളുകളിൽ തിളങ്ങിനിൽക്കുന്നു. ഇന്ന് അത്യന്തം അഭിമാനത്തോടെ നാം പരിഗണിക്കുന്ന ദേശീയബോധം ആദ്യമായി പ്രകടിപ്പിച്ചുകാണുന്നത് വർത്തമാനപ്പുസ്തകത്തിലാണ്. കേരളസഭയുടെ ഭരണകർത്താക്കൾ വിദേശീയർ ആയിരിക്കരുതെന്ന് പറയുന്പോഴാണ് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യക്കാർതന്നെ ആയിരിക്കണമെന്ന് അദ്ദേഹം ശക്തിയുക്തം വാദിക്കുന്നത്.
പാറേമ്മാക്കലച്ചൻ തൂലിക എടുത്തത് ഏക സ്വതന്ത്ര ഇന്ത്യയെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. അതുവരെയും മറ്റാരുടെയും മനസിൽ ഉദിക്കാത്ത ആശയം. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ, നാമെല്ലാം ഈ രാജ്യത്തിന്റെ മക്കൾ എന്ന് തോമ്മാക്കത്തനാർ പ്രഖ്യാപിച്ചു. നമ്മുടെ ദേശീയനേതാക്കളായ ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ ജനിക്കുന്നതിനു മുന്‍പുതന്നെ ആധുനിക സ്വതന്ത്രഭാരതത്തെ വിഭാവനം ചെയ്തയാളാണ് മാണിക്കത്തനാർ. സഭയുടെ ഭരണത്തിലെന്നപോലെതന്നെ രാഷ്ട്രഭരണത്തിലും വിദേശഭരണം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കാലോചിതമായ ആശയം മുന്നോട്ടുവച്ച തോമ്മാക്കത്തനാരെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ പാർലമെന്റ് മന്ദിരത്തിന്റെ നടുത്തളത്തിൽ, മറ്റു നേതാക്കന്മാരോടൊപ്പം സ്ഥാപിക്കുന്നത് തികച്ചും ഉചിതമായിരിക്കും.
ഗദ്യസാഹിത്യത്തിന്റെ പിതാവ്
പാറേമ്മാക്കൽ തോമ്മാക്കത്തനാരെ മലയാള ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കാം. അദ്ദേഹത്തിനു മുന്‍പിലും ഗദ്യകൃതികളുണ്ടായിട്ടുണ്ട്. എങ്കിലും ഗദ്യശിശുവിന് പ്രബന്ധരൂപവും രചനാരീതിയും നൽകി പിച്ചവച്ചു നടക്കാൻ പഠിപ്പിച്ചത് ഗോവർണദോരാണ്. കേരളവർമ വലിയകോയി തന്പുരാന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്‍പ് സ്വതന്ത്രവും ഊർജസ്വലവുമായ ഒരു ഗദ്യസാഹിത്യ സരണി വെട്ടിത്തുറന്നുകൊടുത്ത ഗോവർണദോർ ഭാഷാസ്നേഹികളുടെ ബഹുമാനാദരവുകൾക്ക് സർവഥാ അർഹനാണ്.
1786 മേയ് ഒന്നിനാണ് മാർ കരിയാറ്റിയും തോമ്മാ ഗോവർണദോരും ഗോവയിൽ എത്തിച്ചേർന്നത്. പക്ഷേ അവിടെവച്ച് 1786 സെപ്റ്റംബർ 10-ന് കരിയാറ്റിൽ മെത്രാപ്പോലീത്ത ദിവംഗതനായി. അദ്ദേഹം തന്റെ മരണത്തിനു മുന്‍പ് പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിച്ചിരുന്നു.
1787 ഡിസംബറിൽ ഗോവർണദോർ കേരളത്തിലെത്തി കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭരണം ഏറ്റെടുത്തു. അങ്കമാലി ആയിരുന്നു ആസ്ഥാനം. ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് അവിടെ താമസിക്കുക അപകടകരമെന്നു കണ്ടതിനാൽ വടയാറ്റേക്ക് സ്ഥലം മാറി. തച്ചിൽ മാത്തൂത്തരകൻ എന്ന സമുദായ പ്രമാണി ഗോവർണദോറുടെ സൗകര്യാർഥം പണികഴിപ്പിച്ചതാണ് വടയാറ്റു പള്ളി.
ശരീരികവും മാനസികവുമായി ക്ഷീണിച്ച ഗോവർണദോർ ജീവിതസായാഹ്നത്തിൽ സ്വന്തം നാടായ രാമപുരത്ത് എത്തി. അവിടെയുള്ള പള്ളിമേടയിൽ താമസിച്ചുവരവെ 1799 മാർച്ച് 20-ന് സഭയുടെ ആ ധീരപുത്രൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് 63 വയസായിരുന്നു. പാറേമ്മാക്കൽ ഗോവർണദോറുടെ പൂജ്യശരീരം രാമപുരം സെന്റ് അഗസ്റ്റിൻസ് ചെറിയപള്ളിയിൽ സംസ്കരിക്കപ്പെട്ടു.
ക്രൈസ്തവസഭയുടെ ഐക്യത്തിനും ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യത്തിനും സമുദായത്തിന്റെ ഉന്നതിക്കുംവേണ്ടി കൊടുംയാതനകൾ സഹിച്ച് നേതൃത്വം നൽകിയ മഹാനായ ചിന്തകനും ധീരദേശാഭിമാനിയുമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ.
റവ. ഡോ. കുര്യൻ മാതോത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
Latest News
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top