Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേണ്ടത് ഇച്ഛാശക്തി മാത്രം
Thursday, April 23, 2020 1:17 AM IST
ജനക്ഷേമ തത്പരനായ ഏതൊരു ഭരണാധികാരിക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ മദ്യനിരോധനം നടപ്പാക്കാൻ കഴിയുമെന്നാണ് ബിഹാറിന്റെ അനുഭവം തെളിയിക്കുന്നത്. ശക്തമായ നിയമം നിർമിച്ച് കർക്കശമായി നടപ്പാക്കിയതുവഴിയാണ് ബിഹാറിൽ മദ്യനിരോധനം സാധ്യമാക്കാൻ നിതീഷ് കുമാർ സർക്കാരിനായത്. കഴിഞ്ഞ നാലുവർഷത്തിനിടെ മദ്യനിരോധന നിയമം ലംഘിച്ചതിന് 1.58 ലക്ഷം കേസുകളാണ് ബിഹാറിൽ രജിസ്റ്റർ ചെയ്തത്. 2.12 ലക്ഷം പേരെ അറസ്റ്റ് ചെയ്തു.
700 കോടിയോളം രൂപ വിലവരുന്ന 78.79 ലക്ഷം ലിറ്റർ മദ്യം പിടിച്ചെടുത്തു നശിപ്പിച്ചു. 27,000 വാഹനങ്ങളും നാനൂറിലധികം കെട്ടിടങ്ങളും കണ്ടുകെട്ടി. നിയമലംഘനത്തിനു കൂട്ടുനിന്ന 454 പോലീസുകാരെ സസ്പെൻഡു ചെയ്തു. ഇതിൽ 73 പേരെ കുറ്റം തെളിഞ്ഞതിനെത്തുടർന്നു സേനയിൽനിന്നു പുറത്താക്കി. ഇത്തരം അതിസാഹസികമായ നിലപാടുകളിലൂടെയാണ് നിതീഷ് കുമാർ മദ്യനിരോധനം തുടരുന്നത്. അതിനിടെ സഖ്യകക്ഷികളുടെ എതിർപ്പും മറികടന്നു.
വിചിത്രമാകുന്ന കേരളമോഡൽ
മദ്യത്തിനെതിരേ പരസ്യങ്ങൾ ചെയ്തു ബോധവത്കരിക്കുകയും യഥേഷ്ടം മദ്യം ഒഴുക്കുകയും ചെയ്യുന്ന കേരളത്തിന്റെ മദ്യനയം വിചിത്രമാവുകയാണ്. മദ്യാസക്തിയുള്ളവർക്കു മദ്യം മരുന്നായി നൽകണമെന്ന വാദവുമായി ലോക്ക് ഡൗണിൽ രംഗത്തുവന്ന ഒരു സർക്കാരിൽനിന്ന് ഇതിൽക്കൂടുതൽ പ്രതീക്ഷിക്കാനും കഴിയില്ല. സർക്കാരിന്റെ ഈ അധാർമിക നിലപാടിനെ ചെറുത്തുതോൽപ്പിച്ചത് ഇവിടുത്തെ ഡോക്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ കൊറോണക്കാലത്തും പുതിയ ബാറുകൾ അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണത്തെ എങ്ങനെ തള്ളിക്കളയാനാകും?
സംസ്ഥാനത്ത് മദ്യം നിരോധിച്ചാൽ വരുമാനനഷ്ടം ഉണ്ടാകില്ലെന്ന് ബിഹാറിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി പറയുന്നതുപോലുള്ള സാമൂഹ്യപ്രശ്നം ഉണ്ടെങ്കിൽ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു? മദ്യംകിട്ടാത്തതുമൂലം മദ്യാസക്തിയുള്ളവർ ജീവനൊടുക്കുമെന്ന വാദം നിരർഥകമായി മാറി. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയുണ്ടായ ഏതാനും ആത്മഹത്യകൾ മദ്യലഭ്യതക്കുറവിന്റെ പട്ടികയിൽ പെടുത്തിയെങ്കിലും അതിനു തുടർച്ചയുണ്ടായില്ല. ഒരുപക്ഷേ അമിതമായി മദ്യംകഴിച്ചും മദ്യപിച്ച ഉന്മാദത്തിൽ ജീവനൊടുക്കിയും നഷ്ടപ്പെട്ടിരുന്ന മനുഷ്യ ജീവനുകളേക്കാൾ എത്രയോ കുറവാണ് മദ്യംകിട്ടാതെ മരിച്ചു എന്നുപറയുന്നവരുടെ എണ്ണം.
ഇപ്പോൾ മദ്യലഭ്യത ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇനിയും മദ്യാസക്തിയുള്ളവർ മരിക്കാനുള്ള വിദൂരസാധ്യതപോലുമില്ല. തന്നെയുമല്ല ഡി-അഡിക്ഷൻ സെന്ററുകളിലും കൗൺസലിംഗ് കേന്ദ്രങ്ങളിലും ധാരാളംപേർ എത്തിച്ചേർന്നു. ഇവരിൽ നല്ലൊരു ശതമാനവും മദ്യത്തോടു വിടപറയാൻ സാധ്യത ഏറെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
അഭയകേന്ദ്രങ്ങൾ സമാധാനപരം
മദ്യാസക്തിയുള്ളവർ മരിക്കുമെന്ന വാദം ശരിയായിരുന്നെങ്കിൽ കേരളത്തിൽ അതൊരു ദുരന്തമായി മാറിയേനെ. സംസ്ഥാനത്തെ പട്ടണങ്ങളിൽ അലഞ്ഞുതിരിഞ്ഞും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്നവരിൽ മഹാഭൂരിപക്ഷവും അമിത മദ്യപാനികളാണ് എന്നത് ഏവരും അംഗീകരിക്കും. ഇത്തരത്തിലുള്ളവരെ കഴിഞ്ഞ ഒരുമാസമായി താത്കാലിക അഭയകേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. ഒരുതരത്തിലുള്ള ലഹരി വസ്തുക്കളും ഇവർക്കു ലഭ്യമല്ല.
കണ്ണൂരിൽ മാത്രം നാല് അഭയകേന്ദ്രങ്ങളിലായി ഇരുന്നൂറോളംപേരുണ്ട്. സംസ്ഥാനത്താകെ നാലായിരത്തോളം പേരെങ്കിലും ഉണ്ടാകുമെന്നു കണക്കാക്കാം. വ്യാപകമായ അസ്വസ്ഥതകളോ മരണങ്ങളോ ഒന്നും ഇവരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തലശേരിയിലെ അഭയകേന്ദ്രത്തിൽ തലശേരി അതിരൂപത സോഷ്യൽസർവീസ് സൊസൈറ്റി ഇവർക്ക് കുടനിർമാണത്തിൽ പരിശീലനം നൽകുകയും ചെയ്തു. ഇതോടെ പലരും കുട നിർമിച്ച് പണമുണ്ടാക്കുന്നു. സമൂഹ അടുക്കളയിൽനിന്ന് എത്തിച്ചു നൽകുന്ന ഭക്ഷണം കഴിച്ച് ഇവർ സമാധാനമായി കഴിയുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാജമദ്യം
മദ്യം നിരോധിച്ചാൽ നാടുമുഴുവൻ വ്യാജമദ്യം ഒഴുകുമെന്നും വിഷമദ്യം കഴിച്ച് ആളുകൾ മരിക്കുമെന്നുമാണ് മറ്റൊരു പ്രചാരണം. കേരളത്തിൽ ഇതുവരെയുണ്ടായ വ്യാജമദ്യദുരന്തങ്ങളൊന്നും മദ്യനിരോധനത്തിന്റെ ഫലമായുണ്ടായവയല്ല. ഇപ്പോൾ വ്യാജച്ചാരായം പിടികൂടുന്ന വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതിനുകാരണം സമൂഹത്തിന്റെ മൊത്തംശ്രദ്ധ കോവിഡ് പ്രതിരോധത്തിലായിരിക്കുന്നു എന്നതാണ്. കുടുംബശ്രീ, യുവജനസംഘടനകൾ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം പോലീസിനും എക്സൈസിനും ഒപ്പം അണിനിരന്നാൽ കേരളത്തിൽ വ്യാജച്ചാരായ നിർമാണമോ വിതരണമോ സാധ്യമല്ലെന്നത് പകൽപോലെ വ്യക്തമാണ്. മറ്റു ലഹരി വസ്തുക്കളുടെ വ്യാപനവും തടയാൻ ഇതുവഴി സാധിക്കും. മദ്യം നിരോധിച്ചിട്ടു ബോധവത്കരണവുമായി സർക്കാർ ഇറങ്ങിയാൽ സമൂഹം ഒപ്പമുണ്ടാകും.
മാതൃകയായി ബിഹാർ മോഡൽ
2005ൽ ബിഹാറിൽ അധികാരത്തിലെത്തിയ നിതീഷ് കുമാർ പത്തുവർഷത്തെ തുടർഭരണത്തിലൂടെ മദ്യനയം ഉദാരമാക്കി സംസ്ഥാനത്തെങ്ങും മദ്യം സുലഭമാക്കി. എന്നാൽ, 2015ലെ മൂന്നാമൂഴത്തിൽ അദ്ദേഹത്തിനുണ്ടായ വീണ്ടുവിചാരമാണ് 2016 ഏപ്രിലിൽ ബിഹാറിൽ നിലവിൽവന്ന സമ്പൂർണ മദ്യനിരോധനം. കടുത്ത വെല്ലുവിളികളെയെല്ലാം ധീരമായി നേരിട്ടാണ് ബിഹാർ മദ്യത്തെ പ്രതിരോധിക്കുന്നത്.
2010-11ലെ വാർഷിക ആരോഗ്യ സർവേ അനുസരിച്ച് സംസ്ഥാനത്തെ 9.5 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരായിരുന്നു. അതായത് 2011ലെ സെൻസസ് അനുസരിച്ച് 44 ലക്ഷം പേരായിരുന്നു മദ്യഉപഭോക്താക്കൾ. 2016 ആയപ്പോഴേക്കും മദ്യപരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായി. കുടുംബങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും ഒഴിയാബാധയായി. ഇത്തരം ദുരിതങ്ങൾ ഇനിയും കണ്ടില്ലെന്നു നടിച്ചാൽ ജനദ്രോഹിയായ ഭരണാധികാരിയായി താൻ മുദ്രകുത്തപ്പെടുമെന്ന തിരിച്ചറിവായിരുന്നു നിതീഷിനെ മദ്യനിരോധനത്തിനു പ്രേരിപ്പിച്ചത്.
കൂടുന്ന വരുമാനം
മദ്യനിരോധനം ഏർപ്പെടുത്തി നാലാംവർഷം സംസ്ഥാനത്തിന്റെ സ്വന്തം നികുതിവരുമാനം ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയരുന്ന കാഴ്ചയാണ് ബിഹാറിൽ കാണുന്നത്. 2019-20ൽ 33,800 കോടി രൂപയായിരുന്നു ബജറ്റിൽ പ്രതീഷിച്ചിരുന്നതെങ്കിൽ 34,100 കോടിരൂപയായാണ് 2020-21 ബജറ്റിൽ പുതുക്കി നിശ്ചയിച്ചത്. മദ്യനിരോധനം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന് മദ്യത്തിൽനിന്നുള്ള വരുമാനം അയ്യായിരം കോടി രൂപയോളമായിരുന്നു. ഇതുവേണ്ടെന്നുവച്ചാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. വിമർശകരുടെ കണക്കുകൂട്ടൽപോലെ മദ്യനിരോധനത്തിന്റെ ആദ്യവർഷം സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ 1,707 കോടി രൂപയുടെ കുറവുണ്ടായി. എന്നാൽ, ഇപ്പോൾ സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിക്കുകയാണ്. വിനോദനികുതി വരുമാനത്തിൽ 29 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
സാരി വിൽപ്പന കൂടി
മദ്യനിരോധനത്തിനു ശേഷം സംസ്ഥാനത്ത് വില കൂടിയ സാരികളുടെ വിൽപനയിൽ 1715 ശതമാനം വർധനയാണ് ഉണ്ടായത്. മദ്യനിരോധനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചു പഠനം നടത്തിയ ഡെവലപ്മെന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വസ്ത്രങ്ങളുടെ വിൽപനയിൽ 910 ശതമാനമാണ് വർധനയുണ്ടായത്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന 46 ശതമാനം കൂടി. പാലും തേനും പാൽക്കട്ടിയും ലസ്സിയുമെല്ലാം വിൽപ്പനയിൽ വർധന രേഖപ്പെടുത്തുന്നതായി ഡെവലപ്മെന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാറുകളുടെ വിൽപ്പന 30 ശതമാനവും ട്രാക്ടറുകളുടേത് 29 ശ തമാനവും ടു വീലറുകളുടേയും ഓട്ടോറിക്ഷകളുടേയും വിൽപ്പന 32 ശതമാനവുമാണ് കൂടിയത്. കുറ്റകൃത്യങ്ങളുടെ നിരക്കുകൾ കുത്തനെ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തട്ടിക്കൊണ്ടുപോകൽ 66.6 ശതമാനവും കൊലപാതകങ്ങൾ 28.3 ശതമാനവും കൊള്ളയടിക്കൽ 22.8 ശതമാനവും കുറഞ്ഞു.
ടൂറിസവും കുതിച്ചു
മദ്യവിൽപ്പനയ്ക്ക് ഒത്താശ ചെയ്യുന്നവരുടെ പ്രധാനവാദം ടൂറിസം മേഖലയുടെ നിലനിൽപ്പുതന്നെ മദ്യത്തെ ആശ്രയിച്ചാണ് എന്നതാണ്. എന്നാൽ, ബിഹാറിന്റെ അനുഭവം മറിച്ചാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2005ൽ 69.43 ലക്ഷം ടൂറിസ്റ്റുകളായിരുന്നു സംസ്ഥാനത്തെത്തിയത്. 2015ൽ 9.23 വിദേശ ടൂറിസ്റ്റുകളടക്കം 2.89 കോടി വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. മദ്യനിരോധനം നടപ്പാക്കി മൂന്നു വർഷം കഴിഞ്ഞ 2019ൽ 3.51 കോടി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. ഇതിൽ 10.93 ലക്ഷം വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. ടൂറിസം രംഗത്ത് റിക്കാർഡ് കുതിപ്പാണ് കഴിഞ്ഞവർഷം ഉണ്ടായത്. കഴിഞ്ഞ നാലുവർഷത്തിനിടെ 62 ലക്ഷമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വർധന. 21 ശതമാനം വാർഷിക വളർച്ചയാണ് ടൂറിസം മേഖലയിലുണ്ടായത്.
രാജ്യം ഒന്നിക്കണം
മദ്യം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകൾക്കാണു മദ്യനിരോധനം നടപ്പാക്കാൻ കഴിയുക. എന്നാൽ, ബിഹാറിന്റെ അനുഭവത്തിൽ അയൽ സംസ്ഥാനങ്ങൾകൂടി മദ്യനിരോധനം നടപ്പാക്കിയിരുന്നെങ്കിൽ പ്രതിസന്ധികൾ ഏറെ ലഘൂകരിക്കപ്പെടുമായിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺപോലെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സാഹചര്യം മദ്യനിരോധനത്തിന്റെ കാര്യത്തിലും ഉണ്ടാകുകയാണു വേണ്ടത്.
രാജ്യത്തെ കോടിക്കണക്കിനു യുവജനങ്ങളുടെ ആരോഗ്യവും പ്രവർത്തനശേഷിയുമാണ് മദ്യത്തിനടിപ്പെട്ടു നഷ്ടമാകുന്നത്. ഇതേക്കുറിച്ചുള്ള ആധികാരിക പഠനറിപ്പോർട്ടുകൾ അംഗീകരിച്ചു നടപടികളെടുക്കാൻ സർക്കാർ തയാറായാൽ മദ്യനിരോധനത്തിന് എതിരുനിൽക്കാനാവില്ല. മനുഷ്യജീവനാണ് എല്ലാറ്റിലും വലുതെന്ന പാഠം ഓർമിപ്പിച്ച കൊറോണക്കാലം മദ്യത്തിനെതിരായ പോരാട്ടത്തിനുകൂടി അവസരമാക്കുകയാണ് വേണ്ടത്.
അതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം. സമ്പൂർണ മദ്യനിരോധനം നടപ്പായാൽ മാറുന്ന ലോകക്രമത്തിൽ ഇന്ത്യയുടെ സാധ്യതകൾ പതിന്മടങ്ങു വർധിക്കും.
(അവസാനിച്ചു)
മദ്യനിരോധനത്തിനു സുവർണാവസരം-02 / സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
അറസ്റ്റ് നിയമ വിരുദ്ധം, പ്രബീര്‍ പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി; ഡൽഹി പോലീസിനു തിരിച്ചടി
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
Latest News
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
അറസ്റ്റ് നിയമ വിരുദ്ധം, പ്രബീര്‍ പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി; ഡൽഹി പോലീസിനു തിരിച്ചടി
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top