Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തൊഴിൽനിയമങ്ങളും പ്രതിസന്ധിയിൽ
Thursday, September 24, 2020 1:35 AM IST
രാജ്യത്തെ മുഴുവൻ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ നിയമങ്ങൾ വേണ്ടത്ര കൂടിയാലോചന നടത്താതെയും പാർലമെന്ററി ഉപസമിതികൾക്ക് വിശദമായ പഠനത്തിനായി കൊടുക്കാതെയും മിന്നൽവേഗത്തിലാണു പാസാക്കി വരുന്നത്. കഴിഞ്ഞ ദിവസം കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കിയപ്പോൾ പ്രതിപക്ഷത്തിന്റെയോ കർഷകസംഘടനകളുടെയോ അഭിപ്രായങ്ങൾക്ക് പുല്ലുവില പോലും നൽകിയില്ല. അതേ മാതൃകയിലാണ് രാജ്യത്തെ തൊഴിൽ നിയമങ്ങളും അടിമുടി മാറ്റുന്നത്.
തൊഴിൽ കൺകറന്റ് ലിസ്റ്റിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിയമങ്ങൾ നിർമിക്കാം. എന്നാൽ കേന്ദ്രനിയമത്തെ അതിലംഘിച്ചുള്ള സംസ്ഥാന നിയമങ്ങൾക്ക് നിലനിൽക്കാനാകില്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്തുതന്നെ രാജ്യത്തുള്ള 44 തൊഴിൽ നിയമങ്ങൾ നാലു കോഡുകളായി ഏകോപിപ്പിച്ച് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
രണ്ടാം മോദി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ മുതൽ തൊഴിൽ നിയമ നവീകരണവുമായി മുന്നോട്ടുപോയി. വേജ് കോഡ് ബിൽ 2019 ജൂലൈ 23 നു ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ലേബർ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷാംഗങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായത്തിനു പുല്ലുവിലയാണ് സർക്കാർ നൽകിയത്. അംഗങ്ങൾക്ക് പഠിക്കാൻ ആവശ്യമായ സമയം ലഭിച്ചില്ല. പാർലമെന്റിൽ കാര്യമായ ചർച്ചയ്ക്ക് അവസരം ലഭിച്ചില്ല. ഏകപക്ഷീയമായി ജൂലൈ 30നു ലോക്സഭയും ഓഗസ്റ്റ് രണ്ടിനു രാജ്യസഭയും പാസാക്കി. ഓഗസ്റ്റ് എട്ടിനു നിലവിൽവന്നു. തൊഴിലാളി താത്പര്യങ്ങൾക്ക് വിരുദ്ധമായ നിരവധി കാര്യങ്ങൾ ആ നിയമത്തിൽ ഉണ്ട്. എന്നാൽ ചട്ടങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ മെല്ലെപ്പോക്കാണു കണ്ടത്.
വേജ് കോഡ് ബിൽ അവതരിപ്പിച്ച ദിവസം തന്നെയാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷനെ സംബന്ധിച്ച ബില്ലും പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, പ്രതിപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പൗരസമൂഹത്തിന്റെയും സമ്മർദ ഫലമായി ഈ ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പഠനത്തിനും അഭിപ്രായങ്ങൾക്കും വിട്ടു. തുടർന്ന് അവതരിപ്പിക്കപ്പെട്ട വ്യവസായ ബന്ധ ബില്ലും സാമൂഹിക സുരക്ഷാ ബില്ലും പാർലമെന്ററി ഉപസമിതിക്ക് വിട്ടു. ഈ ബില്ലുകളെ സംബന്ധിച്ച് പാർലമെന്ററി ഉപസമിതി വിശദമായ പഠനങ്ങൾ നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഇവ പാർലമെന്റിൽ സമർപ്പിക്കാൻ സജ്ജമായിരിക്കുന്ന വേളയിലാണ് പുതിയ തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2019ൽ അവതരിപ്പിക്കപ്പെട്ട് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുന്ന ഈ മൂന്നു ബില്ലുകളും ഏകപക്ഷീയമായി പിൻവലിച്ച് പുതിയ മൂന്നു ബില്ലുകൾ ലോക്സഭയിൽ സെപ്റ്റംബർ 19ന് അവതരിപ്പിക്കപ്പെട്ടു. കുറച്ചു മാസക്കാലം ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിചിന്തനങ്ങൾ വൃഥാവിലായി.
2019ൽ അവതരിപ്പിക്കപ്പെട്ട മൂന്നു ബില്ലുകളെ സംബന്ധിച്ചുതന്നെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള നിയമങ്ങളെക്കാൾ പ്രതിലോമകരമാണ് എന്നതാണ് ഇവയെ സംബന്ധിച്ച ആക്ഷേപം. എന്നാൽ, ഇവയെ മാറ്റുന്നതിനായി ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബില്ലുകൾ പഴയതിനേക്കാൾ അപകടകരമാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കാണാൻ കഴിയും.
ഇത്തവണത്തെ ബില്ലിൽ കൂടുതൽ അധികാരങ്ങൾ സർക്കാരിനു നൽകപ്പെട്ടിട്ടുണ്ടെന്നു കാണാം. ചട്ടങ്ങൾ രൂപപ്പെടുത്താൻ വളരെ വിശാലമായ ഇടവുമുണ്ട്. വ്യവസായ ഉടമകൾക്കു കൂടുതൽ അധികാരങ്ങളും ആനുകൂല്യങ്ങളും 2020ലെ ബില്ലിൽ നൽകിയിരിക്കുന്നു. നിലവിൽ ഫാക്ടറി നിയമത്തിന്റെ പരിധി 10 ജീവനക്കാരാണ്. ഓഫീസുകളും മറ്റുമാണെങ്കിൽ 20 ആകും. പുതിയ ബില്ലിൽ അത് ഇരുപതും നാൽപ്പതുമായി വർധിപ്പിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്ന ഒന്നാണിത്.
രാജ്യത്തെ വലിയ വിഭാഗം വ്യവസായ ഉടമകൾക്ക് തൊഴിലാളികൾക്ക് നിയമാനുസൃതം നൽകേണ്ട പരിരക്ഷകളിൽനിന്ന് ഒഴിഞ്ഞുമാറാനും ലാഭം വർധിപ്പിക്കാനും കഴിയും. പിഎഫ്, ഇഎസ്ഐ, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നാൽപ്പതിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിഷേധിക്കപ്പെടും. എല്ലാ തൊഴിലാളികൾക്കും പിഎഫ് പോലെയുള്ള സാമൂഹിക സുരക്ഷ ഏർപ്പെടുത്തണമെന്ന് ഐഎൽഒ നിർദേശം ഉള്ളപ്പോഴാണു പിന്നാക്കംപോകൽ.
ഇപ്പോൾ ഇന്ത്യയിലെ 94 ശതമാനം തൊഴിലാളികളും അസംഘടിതരാണ്. സംഘടനയില്ലാത്തവർ മാത്രമല്ല അസംഘടിത തൊഴിലാളികൾ. നിയമപരിരക്ഷ, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയില്ലാത്തവരാണവർ. അസംഘടിത തൊഴിലാളികളുടെ എണ്ണം വലിയതോതിൽ വർധിക്കാൻ പുതിയ നിയമം വഴിവയ്ക്കും. നിതാന്തമായി ഇന്ത്യയിൽ തുടരുന്ന ദാരിദ്ര്യത്തിന്റെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം പേരും അസംഘടിത തൊഴിലാളികളാണെന്നതാണ്. ഈ നിയമം രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്യും.
ലോകമെങ്ങുമുള്ള രാഷ്ട്രങ്ങളിലെ തൊഴിൽ നിയമങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) ആണ്. ഐഎൽഒയുടെ സമ്മേളനങ്ങൾ അംഗീകരിക്കുന്ന കൺവൻഷനുകൾക്കനുസൃതമായി അതതു രാജ്യങ്ങളിൽ നിയമങ്ങൾ രൂപപ്പെടുത്തേണ്ടത് അംഗരാജ്യങ്ങളുടെ ചുമതലയാണ്. ഇന്ത്യ സ്ഥാപക അംഗമാണ്. ഐഎൽഒയുടെ കൺവൻഷനുകൾക്ക് കടകവിരുദ്ധമായ നിലപാടാണു മിക്കവാറും കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു കാണാം. ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ യോഗം വിളിച്ചിട്ട് വർഷങ്ങളായി. ഭരണകക്ഷിയുടെ ട്രേഡ് യൂണിയന്റെ വിയോജിപ്പുകളെ പോലും നിഷ്കരുണമാണ് തള്ളിക്കളയുന്നത്. കാർഷിക -തൊഴിൽ മേഖലകളിൽ നടത്തുന്ന ഇത്തരം പരിഷ്കാരങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശിഥലീകരണത്തിനു വഴിവയ്ക്കും.
ജോയി ഗോതുരുത്ത്
(വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ (വിഫ്) ദേശീയ പ്രസിഡന്റാണ് ലേഖകൻ )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top