Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പങ്കാളിത്ത ജനാധിപത്യത്തിലേക്കു നാം എത്തുമോ?
Sunday, November 29, 2020 4:38 AM IST
തദ്ദേശ സ്വയംഭരണ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടുവിലാണു കേരളം. ആരാകും ജനപ്രതിനിധികളായി അധികാരത്തിലെത്തുക എന്ന ചർച്ച നാട്ടിൽ സജീവമാണ്. എന്നാൽ, ജനപ്രതിനിധി എങ്ങനെയായിരിക്കണം, എങ്ങനെ ആയിരിക്കരുത് എന്ന കാര്യത്തിൽ വോട്ടർമാർക്കു വ്യക്തമായ കാഴ്ചപ്പാടില്ലതാനും. പഞ്ചായത്തു മെംബർക്കു ദിവസവും വോട്ടർമാരെ കണ്ടുമുട്ടേണ്ടതായി വരും.
നമുക്ക് അറിഞ്ഞുകൂടാത്തതു ജനപ്രതിനിധികളുടെ പുറകിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. അവർ ഭാവിയിൽ നടപ്പാക്കാൻ പോകുന്ന വികസനപ്രവർത്തനങ്ങൾ എന്തായിരിക്കുമെന്നോ അവ രൂപീകരിക്കുന്നതിൽ നമ്മോട് വോട്ട് അഭ്യർഥിക്കുന്ന സ്ഥാനാർഥിക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ എന്നും പറയാനാകില്ല. കാരണം രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനം അത്രമേൽ കേന്ദ്രീകൃതമാണ്. ജനപ്രതിനിധികളുടെ സ്വേച്ഛാഭരണമോ ജനങ്ങളുടെ സ്വയംഭരണമോ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രശ്നം തെരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഉയർത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നു നടത്തുന്ന ഭരണമാണു പഞ്ചായത്തിൽ നടക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ.
വികേന്ദ്രീകൃത ജനാധിപത്യം
തങ്ങളുടെ പ്രദേശത്ത് എന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിക്കാൻ തദ്ദേശീയർക്കുള്ള അധികാരമാണു വികേന്ദ്രീകൃത ജനാധിപത്യം. ഗ്രാമസഭകളിലൂടെയാണ് ജനങ്ങൾ അതു രേഖപ്പെടുത്തുന്നത്. പങ്കാളിത്ത ജനാധിപത്യമെന്ന സ്വയംഭരണ സമീപനത്തിലാണ് അതിന്റെ വേരുകൾ ചെന്നുനിൽക്കുന്നത്. അധികാരമെന്നതിന് ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ രണ്ടു തലങ്ങളുണ്ട്. രാഷ്ട്രീയ അധികാരവും സാന്പത്തിക ജനാധിപത്യവത്കരണവുമെന്നതിനെ വിശേഷിപ്പിക്കാവുന്നതാണ്.
ജനപ്രതിനിധി സഭകളിലൂടെയാണു ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന ചിന്ത വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ വാദത്തിന്റെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രധാനമായും പ്ലാച്ചിമടയും അതിരപ്പള്ളിയും. ഉയർന്നുവന്ന ജനരോഷമാണ് രണ്ടിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാരിനെയും മാറിച്ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കേണ്ടത് ജനങ്ങളുടെ സമരവീര്യമാണ്.
തദ്ദേശ സ്വയംഭരണത്തിന്റെ പരിണാമത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചവരാണു നാം. എന്നാൽ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഗ്രാമസഭകളെ വെറും നോക്കുകുത്തികളാക്കി മാറ്റിയ നിരവധി ഇടപെടലുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 234 പ്രകാരം മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള അധികാരം സർക്കാർ സ്വയം ഏറ്റെടുത്തു. മദ്യത്തിനെതിരെയുള്ള ജനകീയ സമരങ്ങളെ അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
വികേന്ദ്രീകരിക്കപ്പെടുന്ന അധികാരവും ആസൂത്രണവും വാചകമടിയിൽ മാത്രമൊതുങ്ങുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. സ്വയംഭരണമെന്നത് ഏറെ ഉത്തരവാദിത്വമുള്ളതാണ്. ജനാധിപത്യത്തിൽ പൗരന്മാർ വെറും കാണികളല്ല. കളത്തിൽ ഇറങ്ങി കളിക്കേണ്ടവരാണ്. കളിയുടെ നിയമങ്ങൾ നിശ്ചയിക്കേണ്ടത് പ്രഫഷണൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമാണിമാരുമല്ല. ജനങ്ങളുടെ മുൻകൈയിലാണ് ഗ്രാമസ്വരാജിലേക്കും സ്വയംഭരണത്തിലേക്കും നടന്നുകയറേണ്ടതെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
അയൽക്കൂട്ടങ്ങളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമവും പരമാധികാരമുള്ള പഞ്ചായത്തുകളായി പരിണമിക്കണമെന്ന് ഗാന്ധിജി നിർദേശിച്ചിരുന്നു. ഗ്രാമത്തിലെ എല്ലാ കാര്യങ്ങളുടെയും നിർവഹണവും നേതൃത്വവും പഞ്ചായത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഗ്രാമകേന്ദ്രീകൃതമായ പഞ്ചായത്ത് സങ്കൽപമാണ് ഗാന്ധിജി മുന്നോട്ടുവച്ചത്.
അഴിച്ചുപണി അനിവാര്യം
കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളും ഉദ്യോഗസ്ഥ മേധാവിത്വവും കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് ഭരണസംവിധാനങ്ങളിൽ അടിമുടി അഴിച്ചുപണി അനിവാര്യമാണ്. അല്ലാതെയുള്ള നവകേരളത്തെക്കുറിച്ചും ആത്മനിർഭർ ഭാരതത്തെക്കുറിച്ചുമുള്ള പ്രചാരണം വാചകക്കസർത്തുകളായി അവശേഷിക്കുകയേ ഉള്ളു. ജീവിതത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ജനങ്ങൾക്ക് പുതിയ ഒരു ദിശാബോധം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതം അസാധ്യമാക്കുന്ന വിനാശകരമായ വികസനഭ്രമത്തെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കണം. സകലരുടെയും ക്ഷേമപൂർണമായ സ്വൈരജീവിതം ഉറപ്പുവരുത്തുന്ന സാമൂഹികക്രമമാണു ഗാന്ധിജി വിഭാവനചെയ്ത പഞ്ചായത്ത് രാജിലുള്ളത്. സകലരുടെയും സുസ്ഥിതി സകലരുടെയും ലക്ഷ്യവും ഉത്തരവാദിത്വമാണെന്ന ആദർശ സമൂഹത്തിലെ പ്രസ്തുത സ്വപ്നം സഫലമാകുകയുള്ളു.
അധികാരം ജനങ്ങൾക്ക്
അധികാരം ജനങ്ങളുടെ കൈയെത്തും ദൂരത്ത് എന്ന ഉദ്ദേശ്യത്തോടെ പാസാക്കിയ പഞ്ചായത്ത്-നഗരപാലികാ നിയമങ്ങൾ നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും ആരുടെയും ഔദാര്യം കൂടാതെ ലഭിക്കുന്ന വ്യവസ്ഥ 92-ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഉറപ്പാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുടെ താത്പര്യമനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്ന രീതി മാറി അഞ്ചു വർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് യാഥാർഥ്യമായി. കേന്ദ്ര ധനകാര്യകമ്മീഷന്റെ മാതൃകയിൽ പഞ്ചായത്തിലേക്ക് വിഭവങ്ങൾ കൈമാറാൻ സംസ്ഥാന ധനകാര്യ കമ്മീഷനുകളും തെരഞ്ഞെടുപ്പ് കമ്മീഷനുകളുമുണ്ട്.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും വിഭവങ്ങളും നൽകി ശക്തിപ്പെടുത്തിയതു ഭരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കി സ്വരാജിലേക്കും സ്വയം നിർണയാവകാശത്തിലേക്കും ഓരോ പ്രദേശത്തെയും മാറ്റിത്തീർക്കുന്നതിനുവേണ്ടിയാണ്. പുതിയ പഞ്ചായത്ത്, നഗരപാലികാ സംവിധാനങ്ങൾക്ക് എത്രമാത്രം ആ മേഖലയിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പഠിക്കേണ്ടിയിരിക്കുന്നു. 92-ലെ 73-74 ഭരണഘടനാ ഭേദഗതികളിലൂടെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കു ലഭിച്ച പുതിയ അധികാരങ്ങളുടെയും പദവികളുടെയും പിൻബലത്തിലാണ് 94-ലെ കേരള പഞ്ചായത്ത്രാജ് നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നത്.
എന്നാൽ, രണ്ടര പതിറ്റാണ്ടുകാലത്തെ ജനപങ്കാളിത്ത തദ്ദേശ സ്വയംഭരണം കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി എന്നു പറയാനാവില്ല. ഒട്ടുമിക്ക ഇടങ്ങളിലും അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു. പദ്ധതി നടത്തിപ്പുവഴി അഴിമതി ജനകീയവത്കരിക്കപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനം ആദായകരമായ തൊഴിലായി പരിണമിച്ചു. ഈ മാറ്റത്തോടെയാണു കേരളീയ സമൂഹം അഴിമതിക്കെതിരെ രോഷം പുകയാത്ത ഒരു മരുസ്ഥലിയായി മാറിത്തീർന്നത്.
കക്ഷിരാഷ്ട്രീയത്തിന്റെ ജീർണത ഏറ്റവും കൂടുതൽ ബാധിച്ചതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. ദിശാബോധവും ഉൾക്കാഴ്ചയും ആർജവവുമില്ലാത്ത ഭരണസമിതികൾ ജനങ്ങളുടെ പ്രതീക്ഷയുടെ നിറം കെടുത്തി. സ്ഥാനമാനങ്ങളും അഴിമതിപ്പണവും പങ്കുവയ്ക്കുന്ന ഇടങ്ങളായി ഒട്ടുമിക്ക ഭരണസമിതികളും അധഃപതിച്ചു.
ഡോ. ജോസ് മാത്യു
(സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
Latest News
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top