Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
Thursday, December 31, 2020 11:46 PM IST
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു ഭരണപക്ഷത്തിന്റെ വിശ്വാസം. പ്രതിപക്ഷത്തിനു പക്ഷേ അതു പോരാ. ഗവർണറെയും പ്രധാനമന്ത്രിയെയും വരെ പ്രമേയത്തിൽ കൊണ്ടുവന്നു മര്യാദ പഠിപ്പിക്കണം. കേന്ദ്ര നിയമം റദ്ദാക്കാൻ നിയമസഭ നിയമം പാസാക്കുകയും വേണം. ഏതായാലും ചർച്ചയ്ക്കിടയിൽ മുനവച്ചു വർത്തമാനം പറഞ്ഞെങ്കിലും ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി. ഇടഞ്ഞു മാറുമെന്നു കരുതിയിരുന്ന ബിജെപിയുടെ ഒ. രാജഗോപാലും ഞെട്ടിച്ചു. അദ്ദേഹവും നിയമസഭാ പ്രമേയത്തിനൊപ്പം ചേർന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാനായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ ഏകാഭിപ്രായക്കാരായിരുന്നെങ്കിലും ഭിന്നതകൾ പലപ്പോഴും മറനീക്കി പുറത്തു വന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരേ സർക്കാർ വളരെ മൃദുവായാണു പ്രതികരിച്ചതെന്നായിരുന്നു കെ.സി. ജോസഫിന്റെ വിമർശനം. ശക്തമായി പ്രതികരിക്കുന്നതിനു പകരം രണ്ടു മന്ത്രിമാരെ അയച്ച് ഗവർണറുടെ കാലുപിടിച്ചെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഭരണപക്ഷത്തെ പ്രകോപിപ്പിക്കുക തന്നെയായിരുന്നു ജോസഫിന്റെ ലക്ഷ്യം. പ്രമേയം അവതരിപ്പിക്കുന്നതിൽ മാത്രം കാര്യമില്ലെന്നും ജോസഫ് വാദിച്ചു. കേന്ദ്ര നിയമങ്ങൾ റദ്ദാക്കുന്ന നിയമം കൊണ്ടുവരണം. ഒറ്റദിവസം കൊണ്ടു മാധ്യമ മാരണ നിയമം കൊണ്ടുവന്നവർക്ക് ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ എന്താണു തടസമെന്നായിരുന്നു ജോസഫിന്റെ ചോദ്യം.
പ്രമേയത്തിൽ പ്രധാനമന്ത്രി എന്ന വാക്കുകൂടി കൊണ്ടുവരാൻ കെ.സി. ജോസഫ് ഭേദഗതി കൊടുത്തതും ഭരണപക്ഷത്തെ പരീക്ഷിക്കുന്നതിനായിരുന്നു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടാത്തതിനെ പ്രമേയത്തിൽ പരാമർശിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഏതായാലും ആ കെണിയിലും സർക്കാർ വീണില്ല. ഭേദഗതി ശബ്ദവോട്ടോടെ തള്ളി.
ഗവർണർക്കെതിരേ ശക്തമായ പരാമർശംകൂടി പ്രമേയത്തിലുണ്ടാകണമെന്ന് ടി.എ. അഹമ്മദ് കബീറും ചർച്ചയിൽ ആവശ്യപ്പെട്ടു. കർഷകവിരുദ്ധ നിയമങ്ങൾ രാജ്യത്ത് ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സർക്കാരുകൾ ആയിരുന്നു എന്നു ചൂണ്ടിക്കാട്ടിയത് മാത്യു ടി. തോമസ് ആയിരുന്നു. കേരളത്തിലെ പൊതുവിതരണ സന്പ്രദായം തന്നെ തകരാൻ പോകുന്നു എന്നു മുന്നറിയിപ്പു നൽകിയ പി.ജെ. ജോസഫും കേരളം നിയമനിർമാണം നടത്തണമെന്ന ആവശ്യക്കാരനായിരുന്നു. ഗവർണറെ വിമർശിക്കുന്നതിനു ശക്തി പോരാ എന്ന പ്രതിപക്ഷ വിമർശനത്തിന് ആദ്യം മറുപടി നൽകിയത് കെ.ബി. ഗണേഷ്കുമാർ ആണ്. ചീത്ത വിളിക്കാത്തത് മുഖ്യമന്ത്രിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ഗണേഷ്കുമാറിന്റെ പക്ഷം. കഴിഞ്ഞ മൂന്നു നാലു മാസം സർക്കാരിനെ അധിക്ഷേപിച്ചു നടന്നവർക്കു ജനം മറുപടി കൊടുത്തതു കണ്ടില്ലേ എന്നും ഗണേഷ്കുമാർ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പു ഫലം ആയിരുന്നു ഗണേഷ് ഉദ്ദേശിച്ചത്.
പി.സി. ജോർജ് സഭയിലേക്കു വന്നത് ആവേശഭരിതനായിട്ടായിരുന്നു. പ്രമേയം കണ്ടപ്പോഴും പ്രസംഗങ്ങൾ കേട്ടപ്പോഴുമെല്ലാം ആവേശം കൂടിയതേയുള്ളു. പക്ഷേ ഒ. രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോൾ എല്ലാം ആവിയായി പോയത്രെ. സമരത്തെ അനുകൂലിക്കുന്നവർ കോർപറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്നാണ് രാജഗോപാൽ പറയുന്നത്. ഇനി താൻ എന്തെങ്കിലും പറഞ്ഞാൽ തന്നെയും ആ ഗണത്തിൽ പെടുത്തുമോ എന്നാണു ജോർജിന്റെ ഭയം.
കാർഷിക നിയമങ്ങളുടെ പരിധിവിട്ടും പോയി ജോർജ്. ലോകത്തെങ്ങും ക്രൂഡ് ഓയിൽ വില കുറഞ്ഞു വരുന്പോൾ ഇവിടെ കുത്തനെ കയറുന്നു. നിങ്ങൾക്കു കുറച്ചു നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടു മിണ്ടാതിരിക്കുന്നു. താങ്ങുവിലയെക്കുറിച്ച് വാതോരാതെ പറയുന്നവർക്ക് ഇവിടത്തെ റബർ കർഷകർക്ക് 200 രൂപ വില ഉറപ്പാക്കിയാൽ എന്താണു കുഴപ്പമെന്നാണു ജോർജിനു മനസിലാകാത്തത്. നിയമസഭാസമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ശുദ്ധമര്യാദകേട് ആണെന്ന കാര്യത്തിൽ ജോർജിനു സംശയമില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിൽ പരാതിയില്ല. ഏറ്റുമുട്ടലില്ലാതെ പോകുന്നതല്ലേ നല്ലതെന്നാണു ജോർജും ചിന്തിക്കുന്നത്.
ഭൂരിപക്ഷമുള്ള സർക്കാർ ശിപാർശ ചെയ്താൽ ഗവർണർ നിയമസഭ വിളിച്ചേ പറ്റൂ എന്നു തറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ സഭയിലും കടുത്ത വിമർശനത്തിലേക്കു കടന്നില്ല. ഗവർണറുടെ പദവി ഇത്തരത്തിലാക്കിയതിന്റെ ചരിത്രത്തിലേക്ക് താൻ ഇപ്പോൾ പോകുന്നില്ലെന്നു പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു. കാർഷികവിഷയത്തിൽ ചർച്ച ഒതുക്കി നിർത്തുന്നതിലായിരുന്നു മുഖ്യമന്ത്രിക്കും താത്പര്യം.
ഒ. രാജഗോപാൽ പ്രമേയത്തിന്റെ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും കർഷക സമരത്തെ തള്ളിപ്പറഞ്ഞുമാണു സംസാരിച്ചത്. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ അദ്ദേഹം എതിർത്തില്ല. പിന്നാലെ പുറത്തിറങ്ങി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും പൊതു അഭിപ്രായത്തിനു താൻ വഴങ്ങുകയായിരുന്നു എന്നു പറഞ്ഞ് നിലപാട് ന്യായീകരിച്ചു. ഇതേസമയം വിവിധ ജില്ലകളിൽ വാർത്താസമ്മേളനം നടത്തി ഭരണ- പ്രതിപക്ഷത്തെ വിമർശക്കാൻ നിന്ന ബിജെപി നേതാക്കളകാട്ടെ വല്ലാത്ത വെട്ടിലായി. കേന്ദ്ര സർക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയത്തെ സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ പിന്തുണച്ചതിനെ എങ്ങനെ ന്യായീകരിക്കാനാകും. വൈകുന്നേരത്തോടെ ഒരു വിശദീകരണക്കുറിപ്പ് ഇറക്കി രാജഗോപാലും ബിജെപിയും പരിക്കിന്റെ ആഘാതം കുറയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും രാജഗോപാലിന്റെ പിന്തുണ വോട്ട് ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തില്ല. കോവിഡ് മുക്തനായ അദ്ദേഹം വിശ്രമത്തിലാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇക്കാര്യം സഭയിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് പിളർപ്പ് ഒൗപചാരികമായതിനു ശേഷം ആദ്യ സമ്മേളനമായിരുന്നെങ്കിലും സഭയിൽ അതു പ്രതിഫലിച്ചില്ല. അംഗങ്ങളുടെ ഇരിപ്പിടത്തിലും മാറ്റമുണ്ടായില്ല. കേരള കോണ്‍ഗ്രസിന്റെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വന്നാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top