Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
Friday, January 22, 2021 12:15 AM IST
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കിറങ്ങി. പിന്നെ സഭയിൽ ഒരു കൂട്ടപ്പൊരിച്ചിൽ. സ്പീക്കറെ കടന്നാക്രമിച്ച് പ്രതിപക്ഷം. അവരെ കടിച്ചുകുടഞ്ഞും സ്പീക്കർക്കു പ്രതിരോധ കവചമൊരുക്കിയും ഭരണപക്ഷം. ഒടുവിൽ സ്വന്തം നിരപരാധിത്വം വിശദീകരിച്ചും പ്രതിപക്ഷ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും സ്പീക്കറുടെ ഉൗഴം. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം എന്ന അത്യപൂർവ നടപടിക്കും പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനനാളുകളിൽ സഭ സാക്ഷ്യം വഹിച്ചു.
അവിശ്വാസ പ്രമേയം പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പേ തടസവാദവുമായി ഭരണപക്ഷത്തെ മുതിർന്ന അംഗമായ എസ്. ശർമ തന്നെ രംഗത്തെത്തി. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ, തെളിവുകളൊന്നുമില്ലാതെ സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള പ്രമേയത്തിന് അനുമതി നൽകരുതെന്നായിരുന്നു ശർമയുടെ ആവശ്യം. മന്ത്രി ജി. സുധാകരനും ശർമയ്ക്കു പിന്തുണയുമായെത്തി. ശർമ ഉന്നയിച്ച വാദങ്ങൾ ശരിയാണെന്നും അക്കാര്യങ്ങൾ സ്പീക്കറും പരിഗണിച്ചിരുന്നു എന്നും സഭ നിയന്ത്രിച്ചിരുന്ന ഡപ്യൂട്ടി സ്പീക്കർ വി. ശശി ചൂണ്ടിക്കാട്ടി. എന്നാൽ, സാങ്കേതികത്വം പറഞ്ഞു പ്രമേയം തടയാതെ ധാർമികതയുടെ പേരിൽ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇതോടെ പ്രമേയത്തിന്റെ അവതരണത്തിലേക്കു കടന്നു.
പ്രമേയത്തിന്റെ അവതരണാനുമതിക്ക് പിന്തുണ അറിയിക്കാൻ പറഞ്ഞപ്പോൾ പ്രതിപക്ഷവും ബിജെപി അംഗം ഒ. രാജഗോപാലും എഴുന്നേറ്റു. കോ- ലീ- ബി സഖ്യം എന്നു പറഞ്ഞു ഭരണപക്ഷം അപ്പോൾ തന്നെ ബഹളം തുടങ്ങി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നിൽ പോയത് നിയമസഭയിലേക്കു പാസ് കൊടുക്കാനല്ലല്ലോ എന്ന് ഉമ്മർ ചോദിച്ചു. തങ്ങൾ ജനാധിപത്യ മര്യാദകൾ പാലിച്ചു മാത്രമാണ് പ്രമേയം കൊണ്ടുവന്നത്. മറ്റു ചിലരായിരുന്നെങ്കിൽ നേരേ സ്പീക്കറുടെ ഡയസിലേക്കു കയറി കസേര വലിച്ചു താഴെയിടുമായിരുന്നു എന്ന് ഉമ്മർ പറഞ്ഞത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തന്നെ ഉദ്ദേശിച്ചായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണത്തേക്കുറിച്ചു പറയാതെ പറഞ്ഞായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധമത്രയും. പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അഴിമതി കേസുകൾക്ക് അനുമതി നൽകിയതിനാലാണ് അവർ സ്പീക്കർക്കെതിരേ തിരിഞ്ഞതെന്ന് എസ്. ശർമ പറഞ്ഞു. യുഡിഎഫ്, ബിജെപി, അന്വേഷണ ഏജൻസികളുടെ മുക്കൂട്ടു മുന്നണിയാണിവിടെ രംഗത്തു വന്നിരിക്കുന്നതെന്നും ശർമ കുറ്റപ്പെടുത്തി. ഡോളർ കടത്തു കേസിൽ സ്പീക്കറെ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യുമെന്നാണു വാർത്തകൾ എന്ന് പി.ടി. തോമസ് പറഞ്ഞു. സ്പീക്കറുടെ പക്ഷപാതപരമായ സമീപനവും സഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന ക്രമക്കേടുകളും വിശദീകരിക്കുകയായിരുന്നു പി.ടി. തോമസ്.
യുഡിഎഫുകാർക്കെതിരേയുള്ള അഴിമതിക്കേസുകളുടെ വിശദാംശങ്ങളാണ് ഭരണപക്ഷത്തെ വീണാ ജോർജും ജയിംസ് മാത്യുവും നിരത്തിയത്. പ്രതിപക്ഷത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെന്നു വരെ ജയിംസ് മാത്യു പറഞ്ഞുവച്ചു. സ്പീക്കറുടെ പദവിയേക്കുറിച്ച് ജവഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികൾ സ്പീക്കറെ ന്യായീകരിച്ച മുല്ലക്കര രത്നാകരനും എതിർത്ത ഡോ. എം.കെ. മുനീറും ആയുധമാക്കി. ബിജെപി അംഗം ഒ. രാജഗോപാലും സ്പീക്കറെ എതിർത്തു സംസാരിച്ചു.
യോഗ്യത ഇല്ലാത്തയാൾ സ്പീക്കറായി വന്ന് പദവിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശ്രീരാമകൃഷ്ണന് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പാപ്പരത്തം കൊണ്ടു കൊണ്ടുവന്ന പ്രമേയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.കെ. നാണു, എം. സ്വരാജ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സഭയിൽ ഡപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരുന്ന പി. ശ്രീരാമകൃഷ്ണൻ മറുപടി പറയാൻ എഴുന്നേറ്റപ്പോഴേ ഭരണപക്ഷം ഡസ്കിലടിച്ചു സ്വാഗതം ചെയ്തു. എണ്‍പതുകളിൽ താൻ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ കൗതുകത്തോടെ നോക്കിക്കണ്ട കെഎസ്യു നേതാവായിരുന്ന രമേശ് ചെന്നിത്തല ആ നിലയിൽനിന്ന് ഒരുപടി പോലും വളർന്നിട്ടില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ ഡോ. എം.കെ. മുനീറിനെ പകർന്നാട്ടക്കാരനായാണു വിശേഷിപ്പിച്ചത്.
ഭരണപക്ഷത്തുനിന്നു ചർച്ചയിൽ പങ്കെടുത്തവർ സ്പീക്കറെ ഉജ്വലമായി പ്രതിരോധിച്ചെങ്കിൽ സ്പീക്കറുടെ മറുപടിയിൽ നേരിയ പതർച്ചയാണു കണ്ടത്. സർക്കാരിനെ അടിക്കാൻ സാധിക്കാത്തതിനാൽ തന്നെ ആക്രമിക്കുന്ന പ്രതിപക്ഷത്തിനു നേരേ ഇതെല്ലാം ബൂമറാംഗ് ആയി തിരിച്ചു വരുമെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഖുറാൻ വചനങ്ങൾ ധാരാളമായി ഉദ്ധരിച്ചുകൊണ്ട് ലീഗ് അംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ആരോപണങ്ങൾ ഓരോന്നായി എടുത്ത് മറുപടി പറഞ്ഞ ശേഷമാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്.
അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പു തന്നെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു. ഒ. രാജഗോപാൽ ഒപ്പം കൂടിയപ്പോൾ അത് യുഡിഎഫ്- ബിജെപി കൂട്ടുകെട്ടായി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഭരണപക്ഷക്കാർ. ഇതേ സ്പീക്കറെ തെരഞ്ഞെടുത്തപ്പോൾ രാജഗോപാൽ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കാര്യം അവർ സൗകര്യപൂർവം മറന്നു.
കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും മോൻസിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. ജനവികാരം പദ്ധതിക്ക് അനുകൂലമാണെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ചെറിയൊരു വിട്ടുവീഴ്ച കാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ചു പദ്ധതി നടപ്പിലാക്കാം. ഏതായാലും അതും പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു. പിന്നീട് സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനും പ്രതിപക്ഷ വാക്കൗട്ടിലാണു കലാശിച്ചത്.
സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയവും ഉപധനാഭ്യർഥനകളുടെ ചർച്ചയും വോട്ട് ഓണ്‍ അക്കൗണ്ടുമെല്ലാം ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ സമയം ഏറെ വൈകിയിരുന്നു. നിയമസഭ ഇന്നു പിരിയും. പതിനാലാം കേരള നിയമസഭ സമ്മേളിക്കുന്ന അവസാനദിനമാകും ഇന്ന്.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top