പെരിയവരൈ പാലം മൂന്നാം തവണയും ഒലിച്ചുപോയി
പെരിയവരൈ പാലം മൂന്നാം തവണയും ഒലിച്ചുപോയി
കഴിഞ്ഞ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം നിർമിച്ച താൽക്കാലിക പാലം കഴിഞ്ഞ ദിവസത്തെ മഴയിൽ വീണ്ടും ഒലിച്ചുപോയി. മൂന്നാർ - ഉടുമലപ്പേട്ട അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച പാലമാണ് രണ്ടാം തവണയും ഒലിച്ചുപോയത്. കഴിഞ്ഞ നവംബറിലുണ്ടായ മഴയിലെ വെള്ളപ്പാച്ചിലിൽ ഈ പാലം തകർന്നിരുന്നു. കഴിഞ്ഞ വർഷം തകർന്ന ആത്തുക്കാട് പാലത്തിനു പകരം പുതിതായി നിർമിച്ച പാലവും ശക്തമായ ഒഴുക്കിൽ തകർന്നു. ഇതോടെ നാനൂറോളം കുടുംബങ്ങൾ വീണ്ടും ഒറ്റപ്പെട്ട നിലയിലായി.


ഇതു കൂടാതെ ആലുവ - മൂന്നാർ റോഡിലെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലെ ചിന്നക്കനാൽ പവർഹൗസ് ഭാഗത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പഴയമൂന്നാറിൽ സർക്കാർ എൽപി സ്കൂളിനും സമീപം ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഗതാഗതത്തെ ബാധിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.