കോട്ടക്കുന്നിൽ അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി
കോട്ടക്കുന്നിൽ അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്നു പേരിൽ അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് വീടിനു മീതെ കോട്ടക്കുന്ന് ചോല റോഡിലെ താഴ്‌വരയിൽനിന്നു മണ്ണിടിഞ്ഞു മൂന്നു പേർ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 12 -ഒാടെയാണ് മൊറയൂർ വാലഞ്ചേരി കോട്ടമ്മൽ സ്വദേശിനി ഗീതു (22), ഒന്നര വയസുകാരൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.

ആദ്യം ഗീതുവിന്‍റെയും തൊട്ടടുത്തായി മകന്‍റെയും മൃതദേഹങ്ങളാണ് കണ്ടത്. ഇതിനടുത്തായി കട്ടിലിന്‍റെ അവശിഷ്ടങ്ങളും കണ്ടു. സംഭവ സമയം ഇവർ കട്ടിലിൽ കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ മലപ്പുറം എസ്ഐ സംഗീത് പുനത്തിലും വനിതാ എസ്ഐ സി. ചന്ദ്രികയുംഇൻക്വസ്റ്റ് നടത്തി. തുടർന്നു മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഗീതുവിന്‍റെ വീട്ടിലേക്കു മൃതദേഹങ്ങൾ കൊണ്ടുപോകും. ഗീതുവിന്‍റെ ഭർത്താവ് ശരത്തിന്‍റെ മാതാവ് സരോജിനി (50)യുടെ മൃതദേഹമാണ് ഇനി കണ്ടെടുക്കാനുള്ളത്.


ഇന്നലെ രാവിലെ എട്ടോടെ ആരംഭിച്ച തെരച്ചിൽ വൈകുന്നേരം വരെ നീണ്ടു. തുടർന്നു നാലരയ്ക്കു വീണ്ടും മഴ പെയ്തതോടെ തെരച്ചിലിനു തടസമായി. മണ്ണിടിച്ചിലുണ്ടായ സമയത്തു വീടിനു പുറത്ത് അമ്മയോടു സംസാരിച്ചു നിൽക്കുകയായിരുന്നു ശരത്. അദ്ഭുതകരമായാണ് ശരത് രക്ഷപ്പെട്ടത്. അതേസമയം, മണ്ണിടിച്ചിലുണ്ടായതിനു തൊട്ടുമീതെ പുതിയ വിള്ളൽ കാണപ്പെട്ടത് ഭീഷണിയാവുകയാണ്.

വിള്ളൽ അൽപം വികസിച്ച നിലയിലാണുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഇവിടെയുള്ള വീട്ടുകാരെയെല്ലാം മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.