മൂന്നുദിവസമായി തിമിർത്ത് പെയ്ത് മഴ; ജില്ല വീണ്ടും ആശങ്കയിലേക്ക്
മൂന്നുദിവസമായി തിമിർത്ത് പെയ്ത് മഴ; ജില്ല വീണ്ടും ആശങ്കയിലേക്ക്
പ്രളയദുരന്തത്തിന് ഇന്ന് ഒരുവർഷം പിന്നിടുന്പോൾ മൂന്നുദിവസമായി തിമിർത്ത് പെയ്യുന്ന മഴ ജില്ലയെ വീണ്ടും ആശങ്കയുടെ മുനന്പിലേക്ക്. അഗളിയിലും നെല്ലിയാന്പതിയിലും മലയോരമേഖലകൾ തിമിർത്ത് പെയ്യുന്ന മഴയിൽ കൂടുതൽ ദുരിതം അനുഭവിക്കുന്ന അട്ടപ്പാടിയിൽ മഴക്കെടുതിയിൽ മരം കടപുഴകി വീണ് ഒരാൾ കൊല്ലപ്പെട്ടതും പത്തോളം ഭാഗ ങ്ങളിൽ ഉരുൾപൊട്ട ലുമുണ്ടായ തൊഴി ച്ചാൽ മറ്റും ദുരന്തങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേ സമയം ശക്തമായ കാറ്റിൽ ജില്ലയിലുടനീളം മരംവീടുകൾ തകരുകയും വൈദ്യുതിപോസ്റ്റുകൾ വീണ് വൈദ്യുതി തടസവും വ്യാപകമായി. നഗരത്തിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കല്പാത്തി, ശാസ്ത്രനഗർ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളംകയറി തുടങ്ങി.

കഴിഞ്ഞവർഷം പ്രളയക്കെടുതിയിലും ഈ ഭാഗത്ത് വെള്ളം കയറി വീടുകളെല്ലാം മുങ്ങിയിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമോ എന്ന ഭീതിയിലാണ് വീട്ടുകാർ. അട്ടപ്പാടിയിൽ മഴക്കെടുതിയെ തുടർന്ന് ഗതാഗതം തടസപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ്.

നെല്ലിയാന്പതിയിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര നെല്ലിയാന്പതിയിലേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


പലയിടത്തും വൈദ്യുതി ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പുതുപ്പരിയാരം, ഒറ്റപ്പാലം, അഗളി, അട്ടപ്പാടി, ചിറ്റൂർ, ചെർപ്പുളശേരി, മണ്ണാർക്കാട്, ആലത്തൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരംകടപുഴകി വീടിനു മുകളിൽ വീണും മറ്റും നാശനഷ്ടമുണ്ടായി.

പലയിടത്തും വൈദ്യുതിപോസ്റ്റിനു മുകളിൽ മരംവീണ് വൈദ്യുതബന്ധവും തകരാറിലായി. ബുധനാഴ്ച മാത്രം 112 വൈദ്യുത പോസ്റ്റുകളാണ് തകർന്നത്. പത്തിരിപ്പാല, മേലാമുറി, ഒലവക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ പോസ്റ്റുകൾ തകർന്നതെന്ന് അധികൃതർ പറഞ്ഞു.രണ്ടുദിവസത്തിനിടെ 140.4 മില്ലി മീറ്റർ മഴയാണ് മുണ്ടൂർ ഐആർടിസിയിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയത്. ബുധനാഴ്ച 102.6 എംഎം, വ്യാഴാഴ്ച 37.8 എംഎം എന്നിങ്ങനെയാണ് മഴ ലഭിച്ചത്. സംസ്ഥാനത്ത് മഴ ശക്തിമഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിരഘട്ടത്തിൽ സഹായംതേടാൻ 1077 എന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്‍റർ നന്പറിലേക്ക് ബന്ധപ്പെടാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.