വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പോലീസ്. ഇത്തരം വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ ഡോം, സൈബർ സെൽ, പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പു നൽകി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നവർ ജില്ലാ ദുരന്തനിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോൾ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.


വ്യാജസന്ദേശങ്ങൾ ലഭിക്കുന്നവർ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടുകൾ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.