കല കുവൈറ്റ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു
Monday, June 10, 2019 10:55 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്‍റെയും ഇന്ത്യൻ ഡെന്‍റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്‍റെയും സഹകരണത്തോടെ വിപുലമായ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.

ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ മംഗഫ് അൽനജാത്ത് സ്കൂളിലാണ് മെഡിക്കൽ ക്യാന്പ് ഒരുക്കിയിരിക്കുന്നത്. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാതമായിരിക്കും മെഡിക്കൽ ക്യാന്പിന്‍റെ പ്രയോജനം ലഭിക്കുകയെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്േ‍റണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്‍റൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങൾ ക്യാന്പിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്യാന്പിൽ പങ്കെടുക്കേണ്ടവർ www.kalakuwait.com എന്ന വെബ്സൈറ്റിലൂടെയോ താഴെ കൊടുത്തിരിക്കുന്ന നന്പറുകളിലൂടെയൊ രജിസ്റ്റർ ചെയ്ത് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നന്പറുകൾ: 51698636 (ഫഹാഹീൽ), 65517529 (അബു ഹലീഫ), 66924313 (സാൽമിയ), 60486967 (അബ്ബാസിയ).

മെഡിക്കൽ ക്യാന്പിന്‍റെ സുഗമമായ നടത്തിപ്പിനായി പിബി സുരേഷ് (ജനറൽ കണ്‍വീനര്), ജിജൊ ഡൊമിനിക് (കണ്‍വീനർ), ശ്രീജിത്ത്, പ്രസാദ്, ലിജോ, ശ്രീജിത്ത് എരവിൽ(രജിസ്ട്രേഷൻ) നാഗനാഥൻ, മനു ഇ തോമസ്, ജ്യോതിഷ് പിജി (സാന്പത്തികം), അനീഷ് ഇയാനി, ബിജുമോൻ (വാളണ്ടിയർ), സന്തോഷ് രഘു, രതീഷ് (ഭക്ഷണം), പ്രസീദ് കരുണാകരണ്‍ (സ്റ്റേഷണറി, മൊമെന്‍റൊ), മുസ്തഫ, ഷിജിൻ (ട്രാൻസ്പോർട്ടേഷൻ), ഉണ്ണികൃഷ്ണൻ, സന്തോഷ് സിഎച്ച്, സോജി വർഗീസ് (പാരമെഡിക്കൽ), സുഗതകുമാർ (ക്രമീകരണങ്ങൾ), ആസഫ് അലി (പബ്ലിസിറ്റി) എന്നിവരടങ്ങിയ വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ