ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച നടന്ന ക്രിസ്റ്റി നോയിമിന്‍റെ ഇമിഗ്രേഷൻ വാർത്താസമ്മേളനത്തിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ കൈകൾ ബന്ധിച്ച് ബലമായി പുറത്താക്കി.

ലോസ് ആഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്) വിരുദ്ധ പ്രകടനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികരണത്തെക്കുറിച്ചുള്ള പത്രസമ്മേളനം തടസപ്പെടുത്തിയതിനാണ് ഈ നടപടി.

നോയിമിന്‍റെ പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോൺഫറൻസ് റൂമിലേക്ക് കടന്നുവന്ന പാഡില്ല, ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഉടൻ തന്നെ സീക്രട്ട് സർവീസും എഫ്ബിഐ ഏജന്‍റുമാരും അദ്ദേഹത്തെ തടയുകയും മുറിയിൽ നിന്ന് പുറത്താക്കുകയും പുറത്തുനിർത്തുകയും ചെയ്തു.


"ഞാൻ സെനറ്റർ അലക്സ് പാഡില്ലയാണ്. സെക്രട്ടറിയോട് എനിക്ക് ചില ചോദ്യങ്ങളുണ്ട്. കൈകൾ വിടൂ!' നിയമപാലകർ തള്ളിമാറ്റുന്നതിനിടെ സെനറ്റർ പറഞ്ഞു. ഭരണകൂടത്തിന്‍റെ കുടിയേറ്റ നിർവഹണ നടപടികൾക്കെതിരേ രാജ്യത്തുടനീളം "സമാധാനപരമായ പ്രതിഷേധങ്ങൾ' നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസ്താവന അവസാനിപ്പിച്ചത്.

തന്‍റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.