ലൂസിയാന: ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഹാമണ്ട് സ്വദേശി ജോസഫ് ബോട്ട്മാനെ പോലീസ് പിടികൂടി.

ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിതാവായ ജോസഫ് ബോട്ട്മാൻ കുട്ടിയുമായി വാഹനത്തിൽ യാത്ര തിരിച്ചത്. തുടർന്ന് കുട്ടിയെ കാർ സീറ്റിൽ ബെൽറ്റ് ധരിപ്പിച്ച് വാഹനത്തിൽ ഇരുത്തിയ ശേഷം ജോസഫ് പുറത്തുപോയി. ഏകദേശം ഒൻപത് മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.


അമിതമായ ചൂട് കാരണം പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം സംഭവങ്ങളിൽ പത്തിൽ ഒൻപത് പേരും മൂന്ന് വയസിൽ താഴെയുള്ള കുട്ടികളാണ്. പകുതിയിലധികം കേസുകളിലും മാതാപിതാക്കളുടെയോ പരിചാരകരുടെയോ അശ്രദ്ധ മൂലമാണ് കുട്ടികൾ വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.