സാൻ അന്‍റോണിയോ: വ്യാഴാഴ്ച സാൻ അന്‍റോണിയോയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്താണ് എല്ലാ മരണങ്ങളെല്ലാം സംഭവിച്ചത്.

വെള്ളപ്പൊക്കത്തിൽ തകർന്നതും മറിഞ്ഞതുമായ ഒരു ഡസനിലധികം വാഹനങ്ങൾ ഒരു അരുവിയിൽ ചിതറിക്കിടക്കുന്നു. കാണാതായ രണ്ട് പേരെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


വ്യാഴാഴ്ച പുലർച്ചെ സാൻ അന്‍റോണിയോ പ്രദേശത്ത് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയും ഇടിമിന്നലുമാണ് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ എറിക് പ്ലാറ്റ് പറഞ്ഞു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് സാൻ അന്‍റോണിയോ പ്രദേശത്തിന്‍റെ ചില ഭാഗങ്ങളിൽ ഏഴ് ഇഞ്ചിൽ (17 സെന്‍റീമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.