ഡാളസ്: ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് നടന്ന റൺ ഓഫ് തെരഞ്ഞെടുപ്പിൽ ഡിലൻ ഹെഡ്രിക്കിന് മിന്നുന്ന ജയം. എതിർ സ്ഥാനാർഥി ഡെബ്ര മോറിസിനെ 263 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിലൻ ജയം സ്വന്തമാക്കിയത്.

ഡിലൻ 4,006 വോട്ട് നേടിയപ്പോൾ മോറിസിന് 3,743 വോട്ടുകൾ മാത്രമാണ് നോടാനായത്. ഗാർലൻഡ് നഗരവാസികൾക്കും പിന്തുണ നൽകിയവർക്കും നന്ദി പറ‍യുന്നതായി ഡിലൻ പറഞ്ഞു.

ഈ മാസം മൂന്നിനായിരുന്നു ആറ് സ്ഥാനാർഥികൾ മത്സരിച്ചിരുന്നു ആദ്യം പോരാട്ടം. മലയാളികളായ പി.സി. മാത്യുവും ഷിബു സാമുവേലും മത്സരിച്ചതിനാൽ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച തെരഞ്ഞെടുപ്പായിരുന്നു ഗാർലൻഡിൽ നടന്നത്.



ഡെബ്ര മോറിസ് 4,167, ഡിലൻ ഹെഡ്രിക്ക് 3,253, പി.സി. മാത്യു 810, ഷിബു സാമുവേൽ 726, റോയൽ ഗാർസിയ 512, കോണി രാമോസ് കൈവി 343 എന്നിങ്ങനെയായിരുന്നു അന്നത്തെ ഫലം. ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാഞ്ഞതോടെ കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ റൺ ഓഫ് തെരഞ്ഞെടുപ്പിലേക്ക് കടക്കുകയായിരുന്നു.

പി.സി. മാത്യു, ഷിബു സാമുവേൽ, കോണി രാമോസ് കൈവി, നിലവിലെ മേയർ സ്‌കോട്ട് ലെമേ, മുൻ മേയർ ലോറി ഡോഡ്സൺ, മറ്റു കൌൺസിൽ അംഗങ്ങൾ എന്നിവരുടെ പിന്തുണ റൺ ഓഫിൽ നേടാനായത് ഡിലന്‍റെ വിജയം ഉറപ്പാക്കുന്നതിന് സഹായിച്ചു.

റോയൽ ഗാർസിയയും മുൻ മേയർമാരായ റൊണാൾഡ്‌ ജോൺസ്‌, ഡഗ്ലസ് അത്താസ് തുടങ്ങിയവർ ഡെബ്രയെയാണ് പിന്തുണച്ചിരുന്നത്.