സ്റ്റോക് ഓൺ ട്രെന്‍റ്: ചേർത്തല സ്വദേശികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്‍റിൽ നടക്കും. സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമകളും നാട്ടു വിശേഷങ്ങളും പങ്കുവച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിക്കുവാൻ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്‌ടെർട്ടൻ കമ്യൂണിറ്റി സെന്‍ററിലാണ് .

ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി. കഴിഞ്ഞ ഏഴു വർഷക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.


കലാപരിപാടികളും വേദിയിൽ അരങ്ങേറും. മിസ്റ്റർ ആൻഡ് മിസിസ് ചേർത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളാണ്.