നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണ രംഗത്ത് സജീവമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം. എഐസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഒസി യുകെ ചി‌ട്ടയോടെയാണ് നിലമ്പൂരിൽ പ്രചാരണം നടത്തുന്നത്.

ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസും നേതാവ് റോമി കുര്യാക്കോസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 പേരടങ്ങുന്ന ഐഒസി കർമസേനയ്ക്ക് രൂപം നൽകുകയും പ്രചാരണ പരിപാടികളുടെ രൂപരേഖ തയാറാക്കുകയും എന്നതായിരുന്നു ആദ്യപടി.

ഐഒസി യുകെ പ്രവർത്തകനും നിലമ്പൂർ നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്. മുൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐഒസി കർമസേന പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിച്ചു.

നിയോജക മണ്ഡലത്തിലെ നിലമ്പൂർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യകേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടന നടത്തി.


ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കൊപ്പം എടക്കരയിലെ സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായിലെ സ്ഥാപനങ്ങളിലും പ്രാദേശിക പ്രവർത്തകർക്കൊപ്പം മൂത്തേടത്ത് ഭവനസന്ദർശനത്തിലും ഐഒസി യുകെ സജീവ പങ്കാളികളായി.

അമരമംഗലം പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും മരുതയിൽ സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന - സ്വീകരണ യോഗത്തിലും ഐഒസി നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐഒസി നേതാക്കൾ സജീവ സാന്നിധ്യമായി.

പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ, വക്താവ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തിയത്.