മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

തിരുനാളിനോട് അനുബന്ധിച്ചു വിഥിൻഷോ ഫോറം സെന്‍ററിൽ നടന്ന ഇടവകദിനം "ഗ്രെഷ്യസ് 2025' ജനപങ്കാളിത്വം കൊണ്ടും പരിപാടികളുടെ മികവിനാലും ശ്രദ്ദേയമായി. ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകൾ വിവിധങ്ങളായ പരിപാടികളുമായി വേദിയിൽ നിറഞ്ഞതോടെ ഏവർക്കും ഓർത്തിരിക്കാൻ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.

ഇതിനൊപ്പം വില്യം ഐസക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ ഏവർക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു. ഞാ‌യറാഴ്ച വൈകുന്നേരം മൂന്നോ‌ടെ തിരുനാൾ പ്രസുദേന്തിമാരും ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ നടന്ന പ്രാർഥനകളെ തുടർന്ന് വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിച്ചു.



തുടർന്ന് പ്രദക്ഷിണമായി ഏവരും പള്ളിയിൽ പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഇതേതുടർന്ന് കുടുംബയൂണിറ്റുകൾ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമായി.

ദിവ്യബലിയേ തുടർന്ന് 25-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അലക്സ് വർഗീസ്‌, സാജുകാവുങ്ങ, ഡോ.ബെൻഡൻ എന്നീ കുടുംബങ്ങളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

ദിവ്യബലിയെത്തുടർന്ന് നടന്ന ഉത്പന്ന ലേലത്തിൽ ഏവരും സജീവ പങ്കാളിത്തം വഹിച്ചു. ഇന്നുമുതൽ അടുത്ത വെള്ളിയാഴ്ചവരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും.

തിരുനാളിനോട് അനുബന്ധിച്ചു ഫോറം സെന്‍ററിൽ നടന്ന കലാസന്ധ്യ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. ഫാ. ജോസ് കുന്നുംപുറം പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 20 വർഷകാലം ഇടവകയിൽ സേവനം ചെയ്ത കൈക്കാരൻമാരെയും സുത്യർഹ സേവനം കാഴ്ചവച്ചവരേയും ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യയെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത്.



വിവിധ സന്നദ്ധ സംഘടനകളുടെ സ്റ്റാളുകൾ ഫോറം സെന്‍ററിൽ പ്രവർത്തിച്ചിരുന്നു. ഇക്കുറി തിരുനാളിന്‍റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.

ഇന്നുമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.


ഇന്ന് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെന്‍റ് ചിറ്റിലപ്പള്ളി മുഖ്യ കാർമികനാവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്‌ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്‍റ് എവുപ്രാസ്യാമിഷൻ ഡയറക്‌ടർ ഫാ.സാന്‍റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.

വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്‍റ് ജോൺ മിഷൻ ഡയറക്‌ടർ ഫാ. ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്‌ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.



ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.

യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാളായി ആഘോഷിച്ചുവരികയാണ്.

ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്‌ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ ആഘോഷങ്ങൾ എല്ലാം പിന്നീട് മാഞ്ചസ്റ്ററിൽ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.

മുത്തുക്കുടകളും പോൻ-വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് കേമമായി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാർ പറയുന്നു.

മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ ഉയർന്നുനിൽക്കുന്ന സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.

കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്‍റ് ആന്‍റണീസ് ദേവാലയവും മുത്തുക്കുടകളും ബാൻഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.



പൊൻ-വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്‌ചർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ്‌കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.