ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലിൽ
Monday, June 23, 2025 1:30 PM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐഎസ്എഫ്വി) സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഫ്രാങ്ക്ഫര്‍ട്ടിലെ ഏണ്സ്ററ് റോയിറ്റര്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വിജയകരമായി നടത്തി.
സീനിയര്‍ വിഭാഗത്തില്‍ എ, ബി, മിക്സഡ് മത്സരങ്ങളിലായി വിവിധ മത്സരങ്ങള്‍ നടന്നപ്പോള്‍, ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗതവും ഡബിള്സുമായും അരങ്ങേറി. ഓരോ മത്സരങ്ങളും കടുത്തതും മികച്ച പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ടൂര്‍ണമെന്റിന്റെ ഭാഗമായി, കാര്‍ഡ്സ് ടൂര്‍ണമെന്റിന് സാല്‍ബൗ ടൈറ്റസ് ഫോറം വേദിയായി. റമ്മി, ഇരുപത്തിയെട്ട് എന്നീ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു.
ബാഡ്മിന്റൺ എ ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ജിമ്മി തോമസ് & മനോജ് തോമസ്, രണ്ടാം സമ്മാനം നെബു ജോൺ & അരുൺകുമാർ എ. നായർ.
ബി ടീം ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം ആകർഷ്, രണ്ടാം സമ്മാനം ദിൽജീത് ഷൈൻ. ബി ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ടോം തോമസ് & അകർഷ്, രണ്ടാം സമ്മാനം ബോണി മാത്യു & ഹാപ്പി പോൾ.
ബി ടീം മിക്സഡ് വിജയികൾ: ഒന്നാം സമ്മാനം അന്ന ജോൺസൺ & മെൽവിൻ വാതല്ലൂർ, രണ്ടാം സമ്മാനം ദേവനന്ദിനി സലിൽ & ദിൽജീത് ഷൈൻ. ജൂനിയർ ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം റോബിൻ ജോസഫ്, രണ്ടാം സമ്മാനം റയാൻ ആന്റണി.
ജൂണിയർ ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം റയാൻ ആന്റണി & റോബിൻ ജോസഫ്, രണ്ടാം സമ്മാനം ജോയൽ പാലക്കാട്ട് & ജെറോം പാലക്കാട്ട്
കാർഡ്സ് റമ്മി വിജയികൾ: ഒന്നാം സമ്മാനം ഭരണിരാജ കന്ദസാമി, രണ്ടാം സമ്മാനം അരുൺകുമാർ എ. നായർ. ട്വന്റി എയ്റ്റ് വിജയികൾ: ഒന്നാം സമ്മാനം തോമസ് നീരക്കൽ & ഡെന്നിസ്, രണ്ടാം സമ്മാനം അനൂപ് നീലിയാര & ബെന്നി ജോസഫ്.
വാര്‍ഷിക ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഐഎസ്എഫ്വി സീനിയര്‍ അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന ജൂറിയായി ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രവര്‍ത്തിച്ചു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യൂവിന് ജോസഫ് ഫിലിപ്പോസ്, പ്രദീപ് തുണ്ടിയില്‍, നിഖില്‍ സാംബശിവന്, ജോണി ദേവസ്യ എന്നിവര്‍ നേതൃത്വം നല്കി.
നിലവില്‍ ക്ലബിന്റെ നേതൃത്വം അരുണ്‍കുമാര്‍ എ. നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരോടൊപ്പം പുതുതലമുറയെ പ്രതിനിധീകരിച്ച് സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവരും പങ്കുവഹിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.