എഎഫ്ഡി വിവാദ കുരുക്കിൽ; പാർട്ടിയ്ക്കു ലഭിച്ച നിയമവിരുദ്ധ സംഭാവനകൾ അന്വേഷണത്തിന്
Wednesday, November 14, 2018 10:59 PM IST
ബർലിൻ: ജർമനിയിലെ തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് ലഭിച്ച നിയമവിരുദ്ധമായ ധനസഹായങ്ങൾ പ്രോസിക്യൂട്ടർമാർ അന്വേഷണ വിധേയമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച സംഭാവനകളാണ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നത്. 1,30,000 യൂറോ അനധികൃതമായി സംഭാവന ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ജർമൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു പാർട്ടിയോട് വിശദീകരണം തേടിയിരിക്കുകയാണ്.

അനധികൃത സംഭാവനകൾ സംബന്ധിച്ചു പാർട്ടിയുടെ കോ ലീഡർ ആലിസ് വീഡൽ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്. ഇതിനു ക്രിമിനൽ പ്രവർത്തനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവം ശരിയെന്നു തെളിഞ്ഞാൽ നാലു ലക്ഷം യൂറോ പിഴ ഒടുക്കേണ്ടി വരും.

അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പ്രോസിക്യൂട്ടർമാർ പുറത്തുവിട്ടിട്ടില്ല. എഎഫ്ഡിയുടെ ലേക്ക് കോണ്‍സ്റ്റൻസ് ശാഖയ്ക്ക് ഒരു സ്വിസ് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ നിന്ന് പതിനെട്ടു സംഭാവനകൾ ലഭിച്ചതായി കഴിഞ്ഞ ആഴ്ച വാർത്ത വന്നിരുന്നു.

ജർമൻ നിയമപ്രകാരം, യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് സംഭാവന സ്വീകരിക്കാൻ പാടില്ല. ആലീസ് വീഡലിനെ നേരിട്ട് അഡ്രസ് ചെയ്താണ് ഈ സംഭാവന വന്നതെന്നും സൂചനയുണ്ട്. എന്നാൽ പാർട്ടി അധ്യക്ഷൻ അലക്സാണ്ടർ ഗൗലാൻഡ് ആലീസ് വീഡലിനെ പിന്തുണയ്ക്കുക മാത്രമല്ല, വാർത്ത വിവാദമായതിനെ തുടർന്ന് സ്വീകരിച്ച സംഭാവന തിരിച്ചു അയച്ചെന്നും പ്രശ്നം പരിഹരിച്ചെന്നും ഗൗലാൻഡ് മാധ്യമങ്ങളെ അറിയിച്ചു.

കുടിയേറ്റക്കാരും അഭയാർഥികളും മുസ്ലീങ്ങളും രാജ്യം വിടണമെന്നു ശഠിയ്ക്കുന്നവരാണ് എഎഫ്ഡി പാർട്ടി. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 94 അംഗങ്ങളെ വിജയിപ്പിച്ച് പാർലമെന്‍റില മൂന്നാമത്തെ കക്ഷിയാണ് ഇപ്പോൾ എഎഫ്ഡി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ