പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പ് കാലഘട്ടത്തിന്‍റെ ആവശ്യം: പി.ശ്രീരാമകൃഷ്ണൻ
Wednesday, June 23, 2021 10:46 PM IST
ലണ്ടൻ : ബ്രിട്ടനിലും നോർത്തേണ്‍ അയർലൻഡിലും പ്രവർത്തിച്ചുവരുന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകൾ ഒരുമിച്ചു ഒരു സംഘടനയായി പ്രവർത്തിക്കണമെന്ന ആശയംസിപിഎം മുന്നോട്ടുവച്ചിരുന്നു. യുകെയിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനകളായ സമീക്ഷയുടെയും ചേതനയുടെയും ദേശിയ കമ്മിറ്റികൾ ഇതിനു അംഗീകാരം നൽകുകയും ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കുറച്ചുകാലമായി നടന്നുവരുകയുമാണ്. പാർട്ടിയുടെ അന്താരാഷ്ട്രഘടകമായ അസോസിയേൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് (അകഇ) ആണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവുന്നത്.

സംഘടനകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാർഗരേഖ രൂപീകരിക്കാനും ലയനപ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോകുവാനുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്യാനും എഐസി ബ്രാഞ്ചുസെക്രട്ടറിമാരുടെയും ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനകളായ സമീക്ഷയുടെയും ചേതനയുടെയും ഭാരവാഹികളുടെയും പ്രവർത്തകരുടെയും സംയുക്തയോഗം ചേർന്നു. എഐസി സെക്രട്ടറി ഹർസെവ് ബെയ്ൻസ് വിളിച്ചുചേർത്ത യോഗത്തിൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും കേരള നിയമസഭാ മുൻ സ്പീക്കറുമായിരുന്ന സ.പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തു. പാർട്ടി ഇങ്ങിനെയൊരു നിർദ്ദേശം വയ്ക്കാനുള്ള സാഹചര്യങ്ങളും അതുകൊണ്ടുള്ള പ്രയോജനങ്ങളും വിശദീകരിച്ചു.യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ലയനം യുകെയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കേരള സർക്കാരിന്‍റെ പ്രവാസിക്ഷേമമുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുമിച്ചു ഒറ്റസംഘടനയായി ചേതനയുടെയും സമീക്ഷയുടെയും പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് പാർട്ടിയുടെ കീഴിൽ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ യുകെയിലെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ഇരു സംഘടനകളുടെയും ഭാരവാഹികളും ഉൾപ്പെടുന്ന 25 അംഗ അഡ്ഹോക് കമ്മിറ്റി എഐസി നിർദ്ദേശിച്ചു. എഐസിയുടെ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രക്ഷാധികാരികളായ അഡ്ഹോക് കമ്മിറ്റിയുടെ പ്രസിഡന്‍റായി ലിയോസ് പോളിനെയും സെക്രട്ടറിയായി ആഷിക് മുഹമ്മദ് നാസറിനെയും വൈസ് പ്രസിഡന്‍റുമാരായി ജയൻ എടപ്പാൾ, എൽദോസ് പോൾ എന്നിവരെയും ജോയിന്‍റ് സെക്രട്ടറിമാരായി ബിജു ഗോപിനാഥ്, വിനോ തോമസ് എന്നിവരെയും ട്രഷററായി രഞ്ജിഷ് ശശിധരനെയും ചുമതലയേൽപ്പിക്കുവാനുള്ള എഐസി നിർദ്ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകാൻ യുകെയിലുള്ള മുപ്പതിൽപരം
എഐസി ബ്രാഞ്ചുകൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സാംസ്കാരിക സംഘടന പ്രവർത്തകരെ അഡ്ഹോക് കമ്മിറ്റി ആവശ്യാനുസരണം വിളിച്ചു ചേർക്കാനും ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടി എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തി