കുടിയേറ്റക്കാരെ സംയോജിപ്പിക്കുന്നതിൽ യൂറോപ്പിൽ സ്വീഡന്‍ മുന്നില്‍; ജര്‍മനി ആവറേജില്‍
Thursday, October 23, 2025 8:14 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : യൂറോപ്പിലുടനീളമുള്ള സര്‍ക്കാരുകള്‍ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, പുതിയ കുടിയേറ്റക്കാരെ സംയോജിപ്പിക്കുന്നതിൽ ഏറ്റവും മികച്ച നയങ്ങൾ പിന്തുടരുന്നത് സ്വീഡനാണെന്ന് പുതിയ പഠനം. ബ്രസ്‌സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക് ടാങ്കായ മൈഗ്രേഷൻ പോളിസി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

കുടിയേറ്റക്കാരുടെ സംയോജനത്തിനായി രാജ്യങ്ങൾ എങ്ങനെയെല്ലാം പിന്തുണ നൽകുന്നു എന്ന് വിലയിരുത്തുന്ന മൈഗ്രന്‍റ് ഇന്റഗ്രേഷൻ പോളിസി ഇൻഡക്സ് (MIPEX) ആണ് മൈഗ്രേഷൻ പോളിസി ഗ്രൂപ്പ് തയാറാക്കിയത്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഏറ്റവും ശക്തമായ സംയോജന നയങ്ങളുള്ള രാജ്യമായി സ്വീഡനെ അടയാളപ്പെടുത്തുന്നു.

കുടിയേറ്റക്കാർക്ക് യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലും അടിസ്ഥാന അവകാശങ്ങളും ദീർഘകാല സുരക്ഷയും ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും വിവേചന വിരുദ്ധ നിയമങ്ങളിലും പുരോഗതി കാണിക്കുമ്പോഴും, പൗരത്വത്തിലേക്കുള്ള പ്രവേശനവും രാഷ്ട്രീയ പങ്കാളിത്തവും പല രാജ്യങ്ങളിലും പിന്നോട്ടടിച്ചതായും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും, സംയോജന നയങ്ങളുടെ കാര്യത്തിൽ സ്വീഡൻ മുൻനിരയിൽ തുടരുന്നു.

സ്വീഡന്‍ (86), ഫിന്‍ലാന്‍ഡ് (84), പോര്‍ച്ചുഗല്‍ (83) എന്നിവയാണ് മൊത്തത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ രാജ്യങ്ങള്‍, തുടര്‍ന്ന് ബെല്‍ജിയം, സ്പെയിന്‍, ലക്സംബര്‍ഗ്, ജര്‍മനി എന്നിവ. മിക്ക ഇയു രാജ്യങ്ങളും ’പകുതി അനുകൂല’ വിഭാഗത്തില്‍ പെടുന്നു, അതേസമയം ലാത്വിയ (36), ലിത്വാനിയ (37), ബള്‍ഗേറിയ, സ്ലൊവാക്യ (39) എന്നിവ റാങ്കിങ്ങില്‍ അവസാന സ്ഥാനത്താണ്.∙


ജര്‍മനി കൂടുതല്‍ യുവ യുക്രെയ്നിൽ നിന്നുള്ളവ‍ർ തൊഴില്‍ തേടി ജര്‍മനിയില്‍ എത്തുന്നത് പൗരാവകാശ അലവന്‍സ് ലഭിക്കാന്‍വേണ്ടി മാത്രമെന്ന് ആക്ഷേപമുയര്‍ന്നത് സര്‍ക്കാരിനെ ബുര്‍ഗര്‍ഗെല്‍ഡ് വിഷയത്തില്‍ ചിന്തിപ്പിക്കാൻ പ്രേരണയായി.

ആഴ്ചയില്‍ 100 മുതല്‍ 1,000 വരെ ആളുകളാണ് ഇത്തരത്തില്‍ ജര്‍മനിയില്‍ എത്തുന്നത്.പുതിയ യുക്രെയ്നിയൻ അഭയാര്‍ഥികള്‍ക്ക് ബുര്‍ഗര്‍ ഗെല്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി യുക്രെയ്നിയക്കാര്‍ക്ക് ജര്‍മനിയില്‍ എത്തിയാല്‍ ഉടന്‍തന്നെ പൗരന്‍റെ വരുമാനം ലഭിക്കുന്നു.

അവിവാഹിതര്‍ക്ക് പ്രതിമാസം 563 കുറഞ്ഞ അഭയ ആനുകൂല്യങ്ങള്‍ 441 യൂറോയും നല്‍കുന്നത് നിര്‍ത്തുകയാണ്.2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം 1.2 ദശലക്ഷത്തിലധികം യുക്രെയ്നിൽ നിന്നുംള്ളവർ ജര്‍മനിയിലേക്ക് പലായനം ചെയ്തു.

മാര്‍ച്ചിലെ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇതില്‍ 535,163 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതില്‍ 263,610 പേര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ക്ക് വിധേയമായി ജോലികളുണ്ട്, 51,137 പേര്‍ക്ക് ചെറിയ ജോലികള്‍ ഉണ്ട്.
">