ജോൺ എഫ്. കെന്നഡിയുടെ രക്തസാക്ഷിത്വം: സ്മരണകൾ പങ്കുവച്ച് ആയിരങ്ങൾ
Saturday, November 25, 2023 3:29 PM IST
പി പി ചെറിയാൻ
ഡാളസ്: ‌യുഎസ് പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ രക്തസാക്ഷ്യത്തിന്‍റെ 60 വർഷം തികഞ്ഞ ബുധനാഴ്ച ഡാളസ് ഡൗണ്ടൗണിലെ ഡീലി പ്ലാസയിൽ നൂറുകണക്കിന് ആളുകൾ എത്തി.

1963 നവംബർ 22നാണ് മുൻ പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡി ഡീലി പ്ലാസയിൽ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന്‍റെ ദൃക് സാക്ഷികൾ ബുധനാഴ്ച ഉച്ചയോടെ അവരുടെ അനുഭവം പങ്കുവച്ചു.

അന്ന് 14 വയസായിരുന്നു ലെസ്‌ലി ഫ്രെഞ്ച് സംഭവത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. ഷൂട്ടിംഗ് നടക്കുമ്പോൾ കെന്നഡിയിൽ നിന്ന് 150 അടി അകലെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.

ചിലർ ഓടുന്നു, ചിലർ വീഴുന്നു, ചിലർ അവിടെ നിൽക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് ആദ്യം മനസിലായില്ലെന്നും ഫ്രഞ്ച് ഓർമിച്ചു.




അന്ന് 12 വയസുള്ള മിക്കി കാസ്ട്രോക്കും സംഭവത്തെ കുറിച്ച് വിവരിച്ചു. പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയെ കണ്ടതിന്‍റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ. എന്നാൽ പെട്ടെന്ന് സ്ഥിതിഗതികൾ മാറി. അധ്യാപകർ കരയുന്നത് എല്ലാം ഇപ്പോഴും ഓർക്കുന്നതായി കാസ്ട്രോ പറഞ്ഞു.

60 വർഷങ്ങൾക്ക് ശേഷം നടന്ന ദുരന്തത്തെ അനുസ്മരിക്കാൻ നൂറുകണക്കിനാളുകള്‍ ആണ് ഒത്തുചേർന്നത്. ഡാളസ് നഗരം പ്ലാസയിൽ വാർഷിക പരിപാടികൾ നടത്തുന്നില്ലെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ഒരു നിമിഷം മൗനം ആചരിച്ചു.

കെന്നഡി വധത്തിനു ശേഷം ഒരു യുഎസ് പ്രസിഡന്‍റു ഡാളസിലെ ഡീലി പ്ലാസ സന്ദർശിച്ചിട്ടില്ല.