ബജറ്റ് ബിൽ പാസാകുമോ? ട്രംപിന് നിർണായകം
Friday, September 19, 2025 4:22 PM IST
വാഷിംഗ്‌ടൺ: സെപ്റ്റംബർ 30നകം ബജറ്റ് ബിൽ പാസായില്ലെങ്കിൽ യുഎസിന് വീണ്ടും ഭരണ സ്തംഭനം നേരിടേണ്ടി വരുമെന്ന് റിപ്പോർ‍ട്ട്. ഈ ദുരന്തം ഒഴിവാക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സ്‌പീക്കർ മൈക്ക് ജോൺസണും റിപ്പബ്ലിക്കൻ പാർട്ടിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

മൂന്നു റിപ്പബ്ലിക്കൻ പ്രതിനിധികളെങ്കിലും ബില്ലിനെ എതിർത്തു വോട്ട് ചെയ്യുകയോ വിട്ടു നിൽക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഡേറ്റ ഫോർ പ്രോഗ്രസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ബിൽ പാസാകുന്നില്ലെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം ട്രംപിന്‍റേതായിരിക്കും എന്ന് 32 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിലെ റിപ്പബ്ലിക്കനുകൾക്കാണ് ഉത്തരവാദിത്തമെന്ന് 27 ശതമാനവും ഡെമോക്രാറ്റുകൾക്കാണെന്ന് 34 ശതമാനവും അഭിപ്രായപ്പെട്ടു. വോട്ടർമാരിൽ നിർണായകമായ സ്വതന്ത്രരിൽ 30 ശതമാനവും ട്രംപിനെ കുറ്റപ്പെടുത്തുമ്പോൾ റിപ്പബ്ലിക്കനുകളെ 24 ശതമാനവും 30 ശതമാനവും ഡെമോക്രാറ്റുകളെയും കുറ്റപ്പെടുത്തുന്നതായാണ് സർവേ ഫലം.

ഈ പ്രശ്നത്തിൽ ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളുടെ സമീപനം സംബന്ധിച്ച സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനം ഡെമോക്രാറ്റുകളും 73 ശതമാനം ഡെമോക്രാറ്റ് ചായ്‌വുള്ളവരും 47 ശതമാനം ശതമാനം സ്വാധീനിക്കപ്പെടാവുന്നവരും അഭിപ്രായപ്പെട്ടത് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനും അദ്ദേഹത്തിന്‍റെ ഭരണത്തിനുമെതിരേ നേർക്കുനേർ പോരാടുന്നില്ല എന്നാണ്. കൂടുതൽ ശക്തമായി പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

30 ശതമാനം ഡെമോക്രാറ്റുകളും 24 ശതമാനം ഡെമോക്രാറ്റിക് ചായ്വുള്ള സ്വതന്ത്രരും 35 ശതമാനം സ്വാധീനിക്കപ്പെടാവുന്ന വോട്ടർമാരും പറയുന്നത് ഡെമോക്രാറ്റുകൾക്കു കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ ട്രംപിനെ ചെറുക്കാൻ കഴിയുമെന്നും എന്നാൽ മൊത്തത്തിൽ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും പ്രതികരിച്ചു.

സർവേയ്ക്കായി സെപ്റ്റംബർ അഞ്ച് മുതൽ ഏഴ് വരെ 654 പേരെയാണ് സമീപിച്ചത്. സർവേ ഫലങ്ങളിൽ മൂന്ന് ശതമാനം നെഗറ്റീവോ പോസിറ്റീവോ ഉണ്ടാകാമെന്നും സർവേ നടത്തിയവർ വ്യക്തമാക്കി.

അതേസമയം, ഈ സർവേ ഫലങ്ങൾ അത്ഭുതപ്പെടുത്തുന്നില്ലെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയന്റിസ്റ്റ് കോസ്റ്റസ് പാൻഗോ പൗലോസ് പ്രതികരിച്ചു.

ഷട്ട് ഡൗൺ എത്രത്തോളം വലിയ രാഷ്ട്രീയ വിഷയമാകും എന്നറിയാൻ എത്ര നാൾ ഇത് നീണ്ടു നിൽക്കും, ഗവൺമെന്‍റ് എന്ത് നടപടികൾ സ്വീകരിക്കുന്നു എന്നിവ പ്രധാന രാഷ്ട്രീയ പാർട്ടിയെ ബാധിക്കുന്നത് സാധാരണമാണ്.

സാധാരണ തൊഴിലാളികളെയും ഫെഡറൽ ജീവനക്കാരെയും ഇതെങ്ങനെ ബാധിക്കുന്നു എന്നതും പ്രധാനമാണ്. കൂടുതൽ ഫെഡറൽ ജീവനക്കാരുള്ള മേഖലകളിൽ ഇത് ഒരു വെല്ലുവിളി ആയെന്നും വരാം.


ട്രംപും റിപ്പബ്ലിക്കനുകളും ഡെമോക്രാറ്റുകളെ കുറ്റം പറയും. എന്നാൽ ഇപ്പോൾ ഫെഡറൽ ഗവൺമെന്‍റിനെ നിയന്ത്രിക്കുന്നത് റിപ്പബ്ലിക്കനുകൾ ആയതിനാൽ ജനങ്ങൾ ഇത് സ്വീകരിക്കാൻ വഴിയില്ല എന്നാണ് പാൻഗോ പൗലോസിന്‍റെ പ്രതികരണം.

റിപ്പബ്ലിക്കനുകളാണ് നിലവിൽ കോൺഗ്രസിന്‍റെ രണ്ടു സഭകളും നിയന്ത്രിക്കുന്നത്. എന്നാൽ പാർട്ടിയുടെ നേരിയ ഭൂരിപക്ഷം മുൻപ് പ്രതിനിധി സഭയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. തീർത്തും യാഥാസ്ഥിതികരായ കോൺഗ്രസ് അംഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തിയാൽ മാത്രം പോര.

മുൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ കഴിഞ്ഞ വർഷം പിന്തുണച്ചവരുടെയും പിന്തുണ ആവശ്യമാണ്. ഫണ്ടിംഗ് ബിൽ പാസാകാൻ സെനറ്റിൽ 60 വോട്ടുകൾ വേണം. ബില്ലിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ തങ്ങൾക്കു സ്വീകാര്യമാകുമെങ്കിൽ മാത്രമേ ഡെമോക്രാറ്റുകൾ ബില്ലിനെ പാർട്ടി അതിർ വരമ്പുകൾ മറികടന്നു പിന്തുണക്കുകയുള്ളു.

ഈ വർഷമാദ്യം സെനറ്റിലെ ന്യൂനപക്ഷ ലീഡർ (ഡെമോക്രാറ്റ് ) ചക് ഷൂമേറും മറ്റു ചില ഡെമോക്രാറ്റുകളും താൽക്കാലികമായി ഒരു സ്റ്റോപ്പ് ഗാപ് ക്രമീകരണത്തിലൂടെ ഗവൺമെന്‍റിന് താത്കാലിക ഫണ്ടിംഗ് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ മറ്റു ചില ഡെമോക്രാറ്റുകൾ ഷൂമെർ ആവശ്യമായ സൗജന്യങ്ങൾ റിപ്പബ്ലിക്കനുകളിൽ നിന്ന് നേടിയില്ല എന്നാരോപിച്ച് ഷൂമെറോട് കോൺഗ്രസ് അംഗത്വം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കാൻ ഇത്തവണ ഡെമോക്രാറ്റുകൾ ശ്രദ്ധിക്കുന്നുണ്ട്.

ഡെമോക്രാറ്റുകൾ ഒരു ഇതര തുടർപരിഹാരം സഭയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഷൂമെർ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി കമ്യൂണിക്കേഷൻസ് ഡയറക്ടർ സാക് പാർക്കിൻസൻ പറയുന്നത് കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ഡെമോക്രാറ്റുകൾക്കു ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ അവരുടെ ഏറ്റവും ഇടതുപക്ഷ വാദികളെ പ്രീണിപ്പിക്കാൻ ഗവൺമെന്‍റിനെ സ്തംഭിപ്പിക്കാൻ ഒരുങ്ങുകയാണെന്നുമാണ്.

ഷട്ട് ഡൗണിലൂടെ ഐസിഇയെ ഇല്ലാതാക്കാനും പ്രസിഡന്‍റിന്‍റെ അമേരിക്ക ഫസ്റ്റ് അജണ്ട നിർത്തലാക്കാനും (ഇത് മൂലം വിമുക്ത ഭടന്മാരുടെ സൈനിക വേതനവും നിർത്തലാക്കും) നിയമ പരിപാലനം മുടക്കാനും ബോർഡർ പെട്രോളിന്‍റെ വേതനം കുറക്കാനുമാണ് ശ്രമിക്കുന്നതെന്നും പാർക്കിൻസൻ ചൂണ്ടിക്കാട്ടിയിരുന്നു.
">