Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്നതിന്റെ രസം ഒന്നോർത്തു നോക്കിക്കേ. ആനക്കടയെന്ന ചായക്കടയ്ക്ക് 50 വയസ്!.
തൃശൂർ - ഇരിങ്ങാലക്കുട പാതയിൽ ചേർപ്പിന് അടുത്തു തിരുവുള്ളക്കാവ് ക്ഷേത്രത്തിനു സമീപത്തായിട്ടാണ് ഈ ഹോട്ടൽ!. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു നാടൻ ചായക്കട. കേരളത്തിലെ തലയെടുപ്പുള്ള കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ദോശയും ചായയും കഴിക്കുന്നതിന്റെ രസം ഒന്നോർത്തു നോക്കൂ.
ഒന്നും രണ്ടുമല്ല, നാനൂറോളം വരുന്ന ആനകളുടെ കളർ ചിത്രങ്ങളാണ് ഈ ചായക്കടയുടെ അലങ്കാരം. ആനകളുടെ എന്തെങ്കിലും വിശേഷം അറിയണമെന്നുണ്ടങ്കിൽ ചോദിച്ചാൽ മതി, കടയിൽ എത്ര തിരക്കുണ്ടെങ്കിലും വിശേഷങ്ങൾ പറയാതിരിക്കാനാവാത്ത ഒരാളുണ്ട് ഇവിടെ. മെമ്പിള്ളിൽ രാജു എന്ന അന്പത്തെട്ടുകാരൻ, ആനക്കന്പം തലയ്ക്കുപിടിച്ച ചായക്കടക്കാരൻ.
ആന മ്യൂസിയം
രാജുവിന്റെ ആനക്കമ്പത്തിന് അരനൂറ്റാണ്ട് പൂർത്തിയാവുന്നു. അച്ഛൻ നാരായണനാണ് ഇവിടെ വീടിനോടു ചേർന്നു ചായക്കട ആരംഭിച്ചത്. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ വീടിനു സമീപമുള്ള ക്ഷേത്രങ്ങളിൽ ആനയെ കൊണ്ടുവരുമ്പോൾ അങ്ങനെ കണ്ടുനില്ക്കും. കുട്ടിക്കാലം തൊട്ടേ പത്രങ്ങളിൽ വരുന്ന ആനച്ചിത്രങ്ങളും വാർത്തകളും വെട്ടിയെടുത്തു കടയുടെ ചുമരിൽ തൂക്കുന്നതു ശീലമാക്കി.
അങ്ങനെ പത്ര കട്ടിംഗുകൾ ചുമരിൽ തൂക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ ചായക്കട വേറൊരു ലെവലായി. ഇന്ന് ആരും നോക്കിനിന്നു പോകുന്ന ആനകളുടെ ഗംഭീരചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ഈ ചായക്കട. 400ൽ അധികം ആന വിശേഷങ്ങളാണ് ഈ ചായക്കടയുടെ ചുമരുകളിൽ ഇടംപിടിച്ചിരിക്കുന്നത്. 1500ലധികം ആനച്ചിത്രങ്ങളുടെ ആൽബവും രാജുവിന്റെ വീട്ടിലുമുണ്ട്. ആനപ്രേമികളുടെ ഭാഷയിൽ ഈ ചായക്കട ചെറിയൊരു ആനമ്യൂസിയമാണ്.
ആനപ്പുറം അത്ര
വീടിനു സമീപമുള്ള ക്ഷേത്രത്തിലും പെരുവനം, ആറാട്ടുപുഴ പൂരങ്ങൾക്കുമായി 100ൽ അധികം ആനകൾ എത്തുമായിരുന്നു. ഇത്രയും ആനകളെ ഒന്നിച്ച് കാണുമ്പോൾ വലിയ ആവേശമായിരുന്നു. ആനകളുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിലും പത്രവാർത്തകളിലും തുടങ്ങിയ ആനച്ചിത്ര ശേഖരം ഇന്നു വലിയ ഒരു ഗാലറിയായി മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ആനക്കമ്പം മനസിലാക്കി പലരും പുതിയ പുതിയ ആനച്ചിത്രങ്ങൾ ഇദ്ദേഹത്തിന് സമ്മാനിക്കാറുണ്ട്. ഒട്ടുമിക്ക ആനകളുടെ ചരിത്രവും കഥകളുമെല്ലാം രാജുവിനു മനഃപാഠം.
തൃശൂർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആനയുടെ വലിയ അസ്ഥികൂടം ചെങ്ങലൂർ രംഗനാഥിന്റേതാണ്. ചെങ്ങലൂർ രംഗനാഥിന്റെ മുതൽ പൂരപ്രേമികളുടെ ചങ്കായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വരെ കളർ ചിത്രങ്ങൾ ചുമരുകളിലുണ്ട്. ഗുരുവായൂർ കേശവനും പരിവാരങ്ങളും ദൈവങ്ങളോടൊപ്പമാണ് ഈ ചുമരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ആൾ വലിയ ആനപ്രേമിയെങ്കിലും ആദ്യമായും അവസാനമായും ആനപ്പുറത്ത് കയറിയത് എട്ടാം വയസിൽ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു. അതും മണികണ്ഠൻ എന്ന ആനയുടെ പുറത്ത്. പിന്നീട് ഇന്നേ വരെ ഒരു ആനയുടെ പുറത്തും കയറണമെന്ന് ഈ ആനപ്രേമിക്കു തോന്നിയിട്ടില്ല. ആനയോടുള്ള ആരാധന കൂടി വരുമ്പോഴും ആനപ്പുറം രാജുവിന്റെ ആഗ്രഹമല്ല.
ഗജവീരൻമാരുടെ നടുവിൽ
ആനക്കടയിലേക്കു കയറുന്പോൾത്തന്നെ ഗുരുവായൂർ നന്ദനും പുതുപ്പള്ളി കേശവനും മലയാലപ്പുഴ രാജനും പാമ്പാടി രാജനുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. നിങ്ങൾ അകത്തു പ്രവേശിച്ചാൽ ഗുരുവായൂർ കേശവനും തിരുവമ്പാടി കേശവനും ഗോവിന്ദൻകുട്ടിയും തച്ചമ്പിള്ളി അരവിന്ദാക്ഷനും തുടങ്ങി തൃശൂർ പൂരത്തിനു കുടമാറ്റത്തിനെത്തുന്ന ഗജവീരൻമാരുടെ നടുവിലാണ് നിങ്ങൾ എത്തുക.
ഭക്ഷണം കഴിഞ്ഞു കൈകഴുകാനെത്തുമ്പോൾ വാഷ്ബേസിനോടു ചേർന്നുള്ള ചുമരുകളിൽ എടവനക്കാട് പരമേശ്വരനും കോന്നി സോമനും പുതുപ്പള്ളി അർജുനനും വാഴക്കാല കണ്ണനും ഓമല്ലൂർ നന്ദനും മുല്ലയ്ക്കൽ ബാലകൃഷ്ണനും പട്ടാമ്പി വിഷ്ണുവും തലയുയർത്തി നിൽക്കുന്നു.
കഴിച്ചതിന്റെ പണം നല്കാൻ എത്തുമ്പോൾ മേശപ്പുറം മുഴുവൻ ആനച്ചിത്രങ്ങളാണ്. കൂടാതെ ഈട്ടിത്തടിയിൽ തീർത്ത ആനയുടെ മുൻകാലും (രാജുവിന്റെ ആനപ്രേമം കണ്ട് തടിയിൽ ആനയുടെ രൂപം കൊത്തുന്ന ഒരു നാട്ടുകാരൻ സമ്മാനിച്ചതാണ് ഈ മുൻ കാൽ). എന്തിന് ഏറെ പറയണം പലഹാരങ്ങൾ വയ്ക്കുന്ന അലമാരയിൽ പോലും നിറയെ ആനച്ചിത്രങ്ങളാണ്.
ആനച്ചിത്രങ്ങളുടെ കലണ്ടറുകളും കടയിലുണ്ട്. ആ കലണ്ടറിന്റെ പുറം പേജുകൾ മാത്രം നോക്കി പോകാനൊരുങ്ങുന്നവർക്ക് ബാക്കി പുറങ്ങളിലെ ആനപ്പടങ്ങൾകൂടി കാട്ടിക്കൊടുത്താലെ രാജുവിനു തൃപ്തിവരൂ. ആന വിശേഷങ്ങൾ കാണാൻ ദൂരസ്ഥലങ്ങളിൽനിന്നു പോലും ആളുകൾ ഇവിടെ എത്താറുണ്ട്. ആനക്കഥ അറിയാതെ കടയിലെത്തുന്നവർ ഇതെല്ലാം കണ്ട് വിസ്മയിച്ചു നിൽക്കുന്നു.
നാരായണൻ - കമലം ദമ്പതികളുടെ മകനായ രാജുവിന്റെ ഭാര്യ സിനി. മക്കൾ: അർജുൻ രാജ്, അശ്വതി രാജ്. അച്ഛന്റെ ആനപ്രേമം അർജുനുമുണ്ട്. ആനക്കഥകൾ പറയാനും തത്പരൻ. രാഷ്ട്രീയ -സിനിമ മേഖലകളിലുള്ള പലരും ഈ വഴി കടന്നുപോകുന്പോൾ ആനക്കടയിലൊന്നു കയറാതെ പോവില്ല. രാജുവിന്റെ ചായക്കട അടഞ്ഞുകിടന്നാൽ അതിന്റെ അർഥം എവിടെയോ ഒരു ആന ചരിഞ്ഞിട്ടുണ്ടാകുമെന്ന് നാട്ടുകാർ പറയും.
അതേസമയം, ആനയോട് ഇടപെടുന്പോൾ അതിന്റേതായ ശ്രദ്ധവേണമെന്ന അഭിപ്രായവും ഈ ആനപ്രേമിക്കുണ്ട്. കാരണം, കാട്ടിൽ ജീവിക്കേണ്ട ജീവിയെ മനുഷ്യൻ മെരുക്കി എടുത്ത് ഒരു തോട്ടിക്കമ്പിൽ ചട്ടം പഠിപ്പിക്കുമ്പോഴും അതൊരു കാട്ടുമൃഗമാണെന്ന ബോധ്യം വിട്ടുകളയരുതെന്നാണ് രാജുവിന്റെ ഉപദേശം.
ആന്റണി ആറിൽചിറ
ചമ്പക്കുളം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top