Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accepted

വിദേശ സംഭാവന സ്വീകരിച്ചാൽ എഫ്സിആർഎ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിച്ചാൽ എഫ്സിആർഎ റദ്ദാകില്ലെന്നും ദുരുപയോഗം ചെയ്താലാണു റദ്ദാകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. എഫ്സിആർഎ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്നതാണെന്നാണു കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം.

എഫ്സിആർഎ വഴി ഇന്ത്യയിൽ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം സംഘടനകൾ വിദേശത്തുനിന്നു സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്സിആർഎ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുന്നത് അതിന്‍റെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയാൻ വേണ്ടിയാണ്.

പുറത്തു നിന്നുവരുന്ന പണത്തിന്‍റെ ഉറവിടം കണ്ടു പിടിക്കാൻ സാധിക്കില്ല. എഫ്സിആർഎ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കിൽ എഫ്സിആർഎ റദ്ദാകും.

റദ്ദായാൽ ഇങ്ങനെ ലഭിച്ച പണം വഴി ഉണ്ടാക്കിയ ആസ്തികൾ കള്ളപ്പണം വെളുപ്പിച്ചതിന്‍റെ പരിധിയിൽ വരും. ഇതാണ് നിയമം. ഇക്കാര്യത്തിൽ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

District News

ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

തൊടുപുഴ: മുതലക്കോടം സ്‌നേഹ റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും വികസന ചര്‍ച്ചയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് എം.പി. ജോര്‍ജ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.

തൊടുപുഴ റെസിഡന്‍റ്സ് അപ്പക്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സണ്ണി തെക്കേക്കര ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീജ രാജേഷ്, അനസ് ഇബ്രാഹിം എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. സെക്രട്ടറി പി.കെ.എ. ലത്തീഫ്, കൊച്ചുറാണി മാത്യു, ജോണി ഓലിക്കത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.

District News

ജൂഡോ അസോസിയേഷൻ സ്വീകരണം നൽകി

നെടുങ്കണ്ടം: അങ്കമാലിയിൽ നടന്ന സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ-44 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ പാർവതി പി. നായർ, 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഗോഡ് വിൻ പി. ബിനോയി, 73 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കെ.എസ്. സുബിൻ എന്നിവരെ ജില്ലാ ജൂഡോ അസോസിയേഷൻ ആദരിച്ചു.

നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്‍റ് പി. കെ. ഷാജി അധ്യക്ഷത വഹിച്ചു. പരിപാടി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.എം. ജോൺ മുഖ്യപ്രഭാഷണം നടത്തി. എം. സുകുമാരൻ, സജീവ് സി. നായർ, സൈജു ചെറിയാൻ, പ്രദീപ് തെക്കേനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

നെടുംകണ്ടം സ്പോർട്സ് അസോസിയേഷനിൽ സൈജു ചെറിയാൻ, സച്ചിൻ ജോണി, ഹാരിഷ് വിജയൻ, ടൈറ്റസ് വിൻസെന്‍റ് എന്നിവരുടെ നേതൃത്തത്തിലാണ് മൂവരും പരിശീലനം നടത്തുന്നത്. സ്വർണ മെഡൽ നേടിയ പാർവതിയും ഗോഡ്‌വിനും അടുത്തമാസം നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് യോഗ്യത നേടി.


കഴിഞ്ഞ സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഗോഡ് വിൻ ഡൽഹിയിൽ നടക്കുന്ന നാഷണൽ മത്സരത്തിനായി പതിനെട്ടിന് പുറപ്പെടും.

Kerala

സ്കൂൾ ബാഗിന്‍റെ ഭാരം കുറയ്ക്കൽ, ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറി ; കരട് റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സ്കൂൾ ബാഗിന്‍റെ ഭാരം കുറയ്ക്കലും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറിയും സംബന്ധിച്ചുള്ള കരട് റിപ്പോർട്ടിന് അംഗീകാരം.

സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്‍റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവത്കരണത്തിന്‍റെ ഭാഗമായി ’ബാക്ക് ബെഞ്ചേഴ്സ് ’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു.

കരട് റിപ്പോർട്ടിൻമേൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും 20 വരെ അറിയിക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് അടുത്ത അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.

International

ദുർബലമായ സമാധാന കരാർ അംഗീകരിക്കില്ല: സെലൻസ്കി

കീവ്: റഷ്യയുമായുള്ള യുദ്ധം ഇനിയും നീളാൻ ഇടയാക്കുന്ന ദുർബല സമാധാന കരാറിൽ യുക്രെയ്ൻ ഒപ്പുവയ്ക്കില്ലെന്നു പ്രസിഡന്‍റ് സെലൻസ്കി. നാലുവർഷത്തെ യുദ്ധം യുക്രെയ്നെ തളർത്തിയെങ്കിലും പരാജയം സമ്മതിക്കുമെന്ന് ആരും മോഹിക്കേണ്ടെന്നും പുതുവത്സര സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ആഴ്ചകളോ മാസങ്ങളോ നീളുന്ന വെടിനിർത്തലിനു പകരം, വർഷങ്ങൾ സമാധാനം ഉറപ്പാക്കുന്ന കരാറാണു യുക്രെയ്നു വേണ്ടത്. അത്തരമൊരു കരാറിലേ യുക്രെയ്ൻ ഒപ്പുവയ്ക്കൂ.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് അടക്കമുള്ളവരുമായി അടുത്ത ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ തയാറായിവരികയാണ്. കരാറിന്‍റെ 90 ശതമാനം പൂർത്തിയായി. അവശേഷിക്കുന്ന 10 ശതമാനം വളരെ പ്രധാനപ്പെട്ടതാണ്. യുക്രെയ്ന്‍റെയും യൂറോപ്പിന്‍റെയും ഭാവി നിശ്ചയിക്കുക ഈ പത്തു ശതമാനമായിരിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Latest News

Corehub Up