Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Death

ബൈക്ക് പോസ്റ്റിൽ ഇടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിന്‍റെ പോസ്‌റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

Movies

വെള്ളിത്തിരയിൽ തിളങ്ങിയ ഇസ്മയിൽ ഇനി നോവുള്ള ഓർമ

വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന കണ്ണവത്തെ ഇസ്മയിൽ (52) ഇനി നാടിന്‍റെ നൊമ്പരമുള്ള ഓർമ. എളിമയും സ്നേഹവും കലർന്ന പെരുമാറ്റത്തിലൂടെ പരിചയക്കാർക്കെല്ലാം ഇസ്മയിൽ പ്രിയങ്കരനായിരുന്നു.

വിനയന്‍റെ ഹിറ്റ് ചിത്രമായ അത്ഭുത ദ്വീപ് കണ്ടിട്ടുള്ളവർക്കും മനസിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് ഇസ്മയിലിന്‍റേത്. മുൻനിര താരങ്ങളായ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, ഗിന്നസ് പക്രു തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഏതാനും സിനിമകളിൽനികൂടി അഭിനയിച്ചെങ്കിലും പിന്നിട് സാഹചര്യം മോശമായതിനാൽ ഓഫറുകൾ നിരസിക്കുകയായിരുന്നു. നാലടിയിൽ താഴെ മാത്രമായിരുന്നു ഇസ്മയിലിന്‍റെ ഉയരം. സ്വന്തമായി വീടോ ഭൂമിയോ ഇല്ലെന്നതായിരുന്നു ഇസ്മയിലിന്‍റെ ഏറ്റവും വലിയ ദുഃഖം. വാടക വീട്ടിലായിരുന്നു താമസം.

പൊക്കക്കുറവ് കാരണം കാര്യമായ ജോലിയൊന്നും ചെയ്യാനാകുമായിരുന്നില്ല. ഏറെ കാലം ലോട്ടറി ടിക്കറ്റ് വിറ്റായിരുന്നു ഉപജീവനം. വെള്ളിത്തിരയിൽ തിളങ്ങിയതിനോടൊപ്പം യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായിരുന്നു.വയനാട്ടിൽ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധി ഷാൾ സമ്മാനിച്ചതും മധുരമുള്ള ഓർമയായി ഇസ്മയിൽ മനസിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ കണ്ണവത്ത് വച്ചാണ് ഇസ്മയിലും സുഹൃത്ത് സജീഷും കാറിടിച്ച് മരിച്ചത്.

District News

ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവതിക്കും യുവാവിനും ദാരുണാന്ത്യം

അമ്പലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപ്പറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്‍റെ മകൻ അഖില്‍ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്‍റെ മകള്‍ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിനു സമീപം രാത്രി 11.55നായിരുന്നു അപകടം.

മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് അച്ചു എസ്. ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചേർത്തലയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

Kerala

സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് മരിച്ചു. ബുധനാഴ്ച‌ വൈകുന്നേരം 4.30ന് താമരശേരിയിലുണ്ടായ അപകടത്തിൽ അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്.

ഡോക്‌ടറെ കണ്ടശേഷം ഭർത്താവ് അബ്‌ദുൾ കരീമിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും അതേ ദിശയിൽ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടം ഉണ്ടായ ഉടൻ തന്നെ മുബഷിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Kerala

സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ മെഡിക്കൽ ഷോപ് ഉടമ ടിപ്പർ കയറി മരിച്ചു

ഇരിട്ടി: കീഴ്പള്ളി അത്തിക്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ ടിപ്പർ കയറി മരിച്ചു. കീഴ്പള്ളിയിലെ നിർമല മെഡിക്കൽസ് ഉടമ സാബു മൈക്കിളാണ് (43) മരിച്ചത്.

സാബു സഞ്ചരിച്ച സ്കൂട്ടറും എതിർ ദിശയിൽനിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ സാബു മൈക്കിളിന്‍റെ തലയിലൂടെ ടിപ്പറിന്‍റെ പിറകിലെ ടയർ കയറിയിറങ്ങി. സാബു മൈക്കിൾ സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. കച്ചേരിക്കടവ് സ്വദേശിയായ സാബു കീഴ്പള്ളി കുണ്ടുമാങ്ങോട് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.

കച്ചേരിക്കടവ് കുഴിപ്പള്ളിയിൽ തങ്കച്ചൻ-ലില്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: സോണിയ. മകൾ: ഹെയ്‌സൽ. സഹോദരങ്ങൾ: സാജൻ (മെഡിക്കൽ ഷോപ്പ്, ഉളിക്കൽ), സിന്ധു.

Kerala

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഏരൂർ ചില്ലിംഗ് പ്ലാന്‍റ് സ്വദേശി അതുൽ രാജ് (19) ആണ് മരിച്ചത്.

കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ്. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Kerala

വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

റാന്നി: മിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്ക് സമീപമുണ്ടായ അപകടത്തിൽ ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ ഏബ്രഹാം വർഗീസ് (55), കടുവുംതുരുത്തേൽ മാത്യു ജേക്കബ് (45) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലേക്ക് ഇറങ്ങുന്നതിനിടെ മിനി വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Kerala

ബൈക്ക് ലോറിക്കടിയിൽപ്പെട്ടു ; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് കണിയാപുരം മസ്താന്‍ മുക്കിലുണ്ടായ അപകടത്തിൽ കണിയാപുരം പള്ളിനട സ്വദേശി അഫ്രാനാണ് മരിച്ചത്.

സിമന്‍റ് കയറ്റിക്കൊണ്ടുപോയ ലോറിയില്‍ ബൈക്ക് തട്ടിയശേഷം യുവാവ് വാഹനത്തിന്‍റെ അടിയിൽപ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്‍റെ തലയില്‍ക്കൂടി ലോറിയു‌ടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തുവച്ച് തന്നെ അഫ്രാന് ജീവൻ നഷ്ടമായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Kerala

ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു

വയനാട്: ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25) കോഴിക്കോട് രാമനാട്ടുകര, ഫാറുഖ് കോളേജ് തൊട്ടാടിപ്പാടം അമ്‌നത്ത് (25) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Kerala

നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂർ പാടൂരിന് സമീപമുണ്ടായ അപകടത്തിൽ പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്‍റെ മകൻ അനസ് ആണ് മരിച്ചത്.

അപകടത്തിൽ പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

പാലാ ബൈപാസിലുണ്ടായ വാഹനാപകടം; സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

കോട്ടയം: പാലാ കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.

ശനിയാഴ്ചയുണ്ടായ അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥും (22 ) മരിച്ചിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയുമായി ചേനപ്പാടിയിലെ വീട്ടിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.

District News

ബൈക്ക് പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് മേലെ ചന്തവിളയിൽ വ്യാഴാഴ്ച പുലർച്ചെ ബൈക്ക് പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണിയാപുരം വാടയിൽമുക്ക് ക്രസന്‍റ് ഹൗസിൽ സുലൈമാന്‍റെ മകൻ സുധി സുലൈമാൻ (28) ആണ് മരിച്ചത്.

സുധിക്കൊപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന മിൽമ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

District News

ദേശീയപാതയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു


ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സിമന്‍റ് മിക്‌സിംഗ് ലോറിക്കു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പനങ്ങാട് ഹൈസ്‌കൂളിനു പടിഞ്ഞാറ് താണിയത്ത് രാമാനന്ദന്‍ ശാന്തി(65)യാണ് മരിച്ചത്.

ഭാര്യ നിര്‍മല(57), മകന്‍ ശ്രീമോന്‍ (34), ഭാര്യ അഞ്ജു(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു വയസുള്ള പേരക്കുട്ടി നീലകൃഷ്ണയും കാറിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമാനന്ദൻ മരിച്ചിരുന്നു.


തിരുനാവായ കുംഭമേളയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം പൊന്നാനി-ചാവക്കാട് ദേശീയപാത വഴി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ വിദ്യാ പ്രകാശിനി സഭ ശ്രീകുമാര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മുന്‍ പൂജാരിയാണ് രാമാനന്ദന്‍. മകൾ: ശ്രീതുമോള്‍. മരുമകന്‍: അശ്വിന്‍. സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍.

District News

ബൈക്കപകടത്തിൽ കിഴക്കഞ്ചേരി സ്വദേശി മരിച്ചു

വടക്കഞ്ചേരി: തൃശൂർ വടക്കേസ്റ്റാൻഡിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു. ചെറുകുന്നം പരേതനായ നാകുണ്ണിയുടെ മകൻ സുനിൽകുമാർ (കണ്ണപ്പൻ 50) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കല്യാൺ ജ്വല്ലേഴ്സിൽ ഇലക്ട്രീഷ്യനാണ്. അമ്മ: കമലം.

ഭാര്യ: കവിത (യൂണിവേഴ്സൽ സ്റ്റീൽസ്, വടക്കഞ്ചേരി). മക്കൾ: ആതിര, ആദിത്യൻ. സഹോദരങ്ങൾ: സുഭാഷ് ബാബു (സിഎസ് സി സെന്‍റർ, കണിയമംഗലം), സ്മിത.

Kerala

കുഴിയിൽ ചാടിയ പാൽ വണ്ടിയുടെ ഡോര്‍ തുറന്നു റോഡിൽ വീണ യുവാവ് മരിച്ചു

അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്‍റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന്‍ ഉഷസ്(30) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Kerala

റോഡ് മുറിച്ചു കടക്കുമ്പോൾ ജീപ്പ് ഇടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു മെഡിക്കല്‍ സ്റ്റോര്‍ ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്‍(60) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്കു മുന്‍വശം റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം.

തൊടുപുഴ ക്ഷേത്രത്തില്‍ പോയി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയതിനു ശേഷം മെഡിക്കല്‍ ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.

ഉടന്‍തന്നെ രഞ്ജനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു. രഞ്ജന്‍റെ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Kerala

ഊബർ കാർ ഇടിച്ചു കയറിയത് ബൈക്കിലും കാറിലും; മരിച്ചത് കളമശേരി സ്വദേശി

കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അമിത വേഗത്തിൽ എത്തിയ ടാക്സി ബൈക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ ബൈക്ക് മറ്റൊരു കാറിന് അടിയിൽ പെടുകയായിരുന്നു.

Kerala

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

എടത്വ: ആലപ്പുഴ എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു - 29), പതിമൂന്നിൽചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.

എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Kerala

സ്കൂട്ടറിൽ ടിപ്പറിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

ഒറ്റപ്പാലം: ലക്കിടി -തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.

തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യ(23), മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിനു സാരമായി പരിക്കേറ്റു.

തിരുവില്വാമലയിലെ വീട്ടിൽനിന്നു ഭർത്താവിന്‍റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻദാസാണു സ്കൂട്ടർ ഓടിച്ചത്. എതിർഭാഗത്തുനിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

മൂവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും മകളെയും രക്ഷിക്കാനായില്ല.

Kerala

ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിലാണ് അപകടം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്‍റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ തുടർന്ന് കുട്ടിയെ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Kerala

യുവാക്കൾ അപകടത്തിൽ മരിച്ച സംഭവം: യഥാർത്ഥ വില്ലൻ കാട്ടുപന്നി

പാലക്കാട്: ചിറ്റൂർ റോഡിൽ കാടാങ്കോട് കനാൽപാലത്തിനു സമീപം മൂന്നു യുവാക്കൾ മരിക്കാനിടയായ അപകടമുണ്ടായത് കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനാൽ. കാട്ടുപന്നിയെ ഇടിച്ചാണ് കാർ നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട് നൂറടി റോഡ് വെങ്കിടേശ്വര കോളനി രേവതിയിൽ രോഹൻ രഞ്ജിത് (24), നൂറണി ചക്കാന്തറ ലക്ഷ്മി നിവാസിൽ രോഹൻ സന്തോഷ് (22), യാക്കര കാഴ്ചപ്പറന്പ് സൗപർണികയിൽ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ (23), ഋഷി (24), ജിതിൻ (21) എന്നിവർക്കാണു പരിക്കേറ്റത്.


ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. കല്ലിങ്കലിനും കരിങ്കരപ്പുള്ളിക്കും ഇടയിൽ കനാൽപാലം എത്തുംമുന്പാണ് പന്നി റോഡിനു കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് മരിച്ചു.


കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണോ കാട്ടുപന്നി കുറുകെ ചാടിയാണോ അപകടം സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.


മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. ബിടെക് ഓട്ടോമൊബൈൽ വിദ്യാർഥിയാണ് സനൂഷ്. അമ്മ: ധന്യ. സഹോദരൻ: ധനുഷ്. കൊച്ചിയിൽ സോഫ്റ്റ്‌വേർ  എൻജിനിയറാണു രോഹൻ രഞ്ജിത്ത്. അമ്മ: ലീന നായർ. ആറു മാസം മുന്പാണ് രോഹൻ രഞ്ജിത്തിന്‍റെ അച്ഛൻ ഡോ. രഞ്ജിത്ത് മരിച്ചത്. ഡെന്‍റൽ ഡോക്‌ടറാണു ലീന. ഇവരുടെ ഏകമകനാണ് രോഹൻ രഞ്ജിത്. നൂറണിയിലുള്ള അച്ഛൻ സന്തോഷിന്‍റെ വർക്ക് ഷോപ്പിലാണ് രോഹൻ സന്തോഷ് ജോലി ചെയ്യുന്നത്. അമ്മ: കെ. മഞ്ജു കണ്ണാടി ഹൈസ്കൂളിൽ അധ്യാപികയാണ്. സഹോദരങ്ങൾ: രോഹിത്ത്, യഹിത്ത്.

Kerala

ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്തുണ്ടായ അപകടത്തിൽ മരുതുങ്ങൽ സ്വദേശി നന്ദൻ (23) ആണ് മരിച്ചത്.

വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.

Kerala

പിക്കപ് വാനിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരിയ്ക്കു സമീപം നിയന്ത്രണം വിട്ട പിക്കപ് വാനിടിച്ച് തമിഴ്നാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

മധുര മേലൂർ മധുരാമലിംഗപട്ടി താണിയമംഗലത്ത് പാൽപാണ്ടിയുടെ മകൻ നാഗരാജൻ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു സംഭവം.

Kerala

ആറളം ഫാമിൽ മിന്നലേറ്റ് ഒരാൾ മരിച്ചു

ഇരിട്ടി: ആറളം ഫാമിൽ കള്ളു ചെത്ത് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനും ഊരുമൂപ്പനുമായ രാജീവനാണ് (53) മരിച്ചത്. ചെത്തുതൊഴിലാളിയായ ബിനു ഈരായിക്കാണ് (42) പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി വിജേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. കള്ളു ചെത്തിയ ശേഷം തെങ്ങിൽ നിന്നിറങ്ങി മൂവരും നടന്നു പോകുന്നതിനിടെ രാജീവന് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് രാജീവൻ തെറിച്ചുവീണു. ഫാമിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രാജീവനെയും ബിനുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു.

ബിനുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗീതയാണ് രാജീവന്‍റെ ഭാര്യ. ഋതുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.

Kerala

ട്രെയ്‌ലറില്‍ നിന്ന് കാര്‍ ഇറക്കുന്നതിനിടെ ലോറിക്കിടയില്‍പ്പെട്ട് ജീവനക്കാരന്‍ മരിച്ചു

കൊച്ചി: ട്രെയിലറില്‍ നിന്ന് കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും ലോറിക്കും ഇടയില്‍ക്കുരുങ്ങി ഷോറൂം ജീവനക്കാരന്‍ മരിച്ചു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി ആന്‍റണി സേവ്യര്‍ (റോഷൻ 36) ആണ് മരിച്ചത്.

കാര്‍ ഇറക്കാനെത്തിയ യൂണിയന്‍ തൊഴിലാളിക്ക് പരിക്കേറ്റു. കാര്‍ ഓടിച്ച എറണാകുളം സ്വദേശി അന്‍ഷാദിനെ പ്രതിചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്തു. പുതിയ ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്.

കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ വിതരണ കമ്പനിയിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30-നായിരുന്നു അപകടം. സിഐടിയു യൂണിയന്‍ അംഗം അനീഷിനാണ് പരിക്കേറ്റത്. ഇയാള്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആന്‍റണിയും അനീഷും അന്‍ഷാദും മറ്റൊരാളുമാണ് ട്രെയ്‌ലറില്‍ നിന്നും കാര്‍ ഇറക്കാനെത്തിയത്. അന്‍ഷാദ് വാഹനം ഇറക്കിയപ്പോള്‍ സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്നു ആന്‍റണി. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണംവിട്ട് പിന്നോട്ട് വന്നു.

ഈ സമയം റാമ്പില്‍ നില്‍ക്കുകയായിരുന്ന ആന്‍റണിക്ക് മാറാന്‍ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്നെങ്കിലും അനീഷിന് ഓടി മാറാനായി. എന്നാല്‍ ആന്‍റണി സമീപത്ത് നിറുത്തിയിട്ടിരുന്ന ലോറിക്കും കാറിനും ഇടയില്‍പ്പെടുകയായിരുന്നു.

ലോറിയില്‍ തട്ടി സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്‍റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ആന്‍റണിയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഷെല്‍മ ആണ് ഭാര്യ. മക്കള്‍: ആന്‍സിയ റോഷന്‍, എവിലിന്‍റേഷന്‍.

Latest News

Corehub Up