വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന കണ്ണവത്തെ ഇസ്മയിൽ (52) ഇനി നാടിന്റെ നൊമ്പരമുള്ള ഓർമ. എളിമയും സ്നേഹവും കലർന്ന പെരുമാറ്റത്തിലൂടെ പരിചയക്കാർക്കെല്ലാം ഇസ്മയിൽ പ്രിയങ്കരനായിരുന്നു.
വിനയന്റെ ഹിറ്റ് ചിത്രമായ അത്ഭുത ദ്വീപ് കണ്ടിട്ടുള്ളവർക്കും മനസിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് ഇസ്മയിലിന്റേത്. മുൻനിര താരങ്ങളായ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, ഗിന്നസ് പക്രു തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഏതാനും സിനിമകളിൽനികൂടി അഭിനയിച്ചെങ്കിലും പിന്നിട് സാഹചര്യം മോശമായതിനാൽ ഓഫറുകൾ നിരസിക്കുകയായിരുന്നു. നാലടിയിൽ താഴെ മാത്രമായിരുന്നു ഇസ്മയിലിന്റെ ഉയരം. സ്വന്തമായി വീടോ ഭൂമിയോ ഇല്ലെന്നതായിരുന്നു ഇസ്മയിലിന്റെ ഏറ്റവും വലിയ ദുഃഖം. വാടക വീട്ടിലായിരുന്നു താമസം.
പൊക്കക്കുറവ് കാരണം കാര്യമായ ജോലിയൊന്നും ചെയ്യാനാകുമായിരുന്നില്ല. ഏറെ കാലം ലോട്ടറി ടിക്കറ്റ് വിറ്റായിരുന്നു ഉപജീവനം. വെള്ളിത്തിരയിൽ തിളങ്ങിയതിനോടൊപ്പം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായിരുന്നു.വയനാട്ടിൽ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധി ഷാൾ സമ്മാനിച്ചതും മധുരമുള്ള ഓർമയായി ഇസ്മയിൽ മനസിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ കണ്ണവത്ത് വച്ചാണ് ഇസ്മയിലും സുഹൃത്ത് സജീഷും കാറിടിച്ച് മരിച്ചത്.
Tags : ismayil accident death