Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Driver

വെള്ളത്തിന്‍റെ നില പരിശോധിക്കുന്നതിനിടെ അപകടം; ഓട്ടോഡ്രൈവർ കിണറ്റിൽവീണ് മരിച്ചു

കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്.

ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.

വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Kerala

ചണ്ഡിഗഡിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം

ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.

പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

Kerala

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറസ്റ്റിലായത്.

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

District News

വീട്ടുവരാന്തയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോഡ്രൈവർ മരിച്ചു

ഏച്ചൂർ: വീടിന്‍റെ വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോഡ്രൈവർ മരിച്ചു. ഏച്ചൂർ മാവിലാച്ചാൽ പോതിക്കോട്ടത്ത് വീട്ടിൽ പി. ബൈജു (42) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരോടെയാണ് ബൈജുവിനെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടത്. ബന്ധുക്കൾ ഉടൻ വാരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഓട്ടോറിക്ഷയിൽ ചിലർ നിർമാണത്തിലിരിക്കുന്ന വീട്ടുവരാന്തയിൽ ബൈജുവിനെ കൊണ്ടുവന്നു കിടത്തുകയായിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും പറഞ്ഞു ബന്ധുക്കൾ ചക്കരക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞു പയ്യാമ്പലത്ത് സംസ്കരിച്ചു. കുഞ്ഞപ്പ-നാണി ദന്പതികളുടെ മകനാണ് ബൈജു. ഭാര്യ: സജിന. മക്കൾ: ഐശ്വര്യ, ജിഷ്ണു.

National

ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രണയബന്ധം തകർന്നതിന് ആണ്‍സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.

Kerala

കോഴിക്കോട്ട് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ആൾക്കൂട്ട മർദനം

കോഴിക്കോട്: തിരുവള്ളൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദനം. കൽപത്തൂര്‍ സ്വദേശിയായ യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Kerala

മൂന്ന് വയസുകാരിയുമായി പോയ ആംബുലൻസ് അടിച്ചു തകർത്തു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്‍റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.

ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.

Kerala

കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ആക്രമണം; പോലീസ് കേസെടുത്തു  

തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.

ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.

ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.

Kerala

ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല; പെട്ടി ഓട്ടോ ഡ്രൈവറെ മർദിച്ച് കാർ യാത്രക്കാർ

പാലക്കാട്: പാലക്കാട് കൂറ്റനാട് കാറിനെ ഓവർടേക്ക് ചെയ്ത് കടന്നുപോയ പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ. പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.

യാത്രക്കിടെ ബെന്നി ഒരു കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു. ബെന്നിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റു.

ചാലിശേരി പോലീസ് എത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷ്.

National

വിരലുകൾ വെട്ടി, കൈത്തണ്ട മുറിച്ചു; മഹാരാഷ്ട്രയിൽ യുവാവിനെ മക്കളുടെ മുന്നിൽ വച്ച് ക്രൂരമായി കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ ബിസിനസ് തർക്കത്തെ തുടകർന്ന് മക്കളുടെ മുന്നിൽവച്ച് പിതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.

ബുധനാഴ്ച ഛത്രപതി സംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സയ്യിദ് ഇമ്രാൻ ഷഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്നും 13ഉം വയസുള്ള മക്കൾപ്പൊക്കം പുറത്ത് പോയപ്പോഴാണ് സയ്യിദിനെ ഒരു സംഘമാളുകൾ കൊലപ്പെടുത്തിയത്.

അക്രമികൾ സയ്യിദിന്‍റെ വിരലുകൾ വെട്ടിമാറ്റുകയും കൈത്തണ്ട മുറിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മക്കൾക്കൊപ്പം ഓട്ടോയിൽ പോകുന്നതിനിടെ കാറിലെത്തിയ ഒരുസംഘമാളുകൾ സയ്യിദിനെയും കുട്ടികളെയും വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു.

കുട്ടികളുടെ മുന്നിൽ വച്ച് പ്രതികൾ സയ്യിദിനെ ആയുധങ്ങൾക്കൊണ്ട് ആക്രമിച്ചു. അക്രമികൾ ഷഫീഖിന്‍റെ വിരലുകൾ വെട്ടിമാറ്റി. വലതു കൈത്തണ്ട മുറിച്ചെടുത്തു. തലയിലും കഴുത്തിലും പലതവണ അടിച്ചു.

പിന്നീട് നിരവധി പ്രാവശ്യം കുത്തിയതിന് ശേഷം ഇയാളെ ഉപേക്ഷിച്ചുമടങ്ങുകയായിരുന്നു. ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

മുഖ്യപ്രതിയായ മുജീബ് ഡോണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ട് പേർ മുജീബിന്‍റെ സഹോദരൻ സദ്ദാം ഹുസൈൻ മൊയ്‌നുദ്ദീൻ, സഹോദരീഭർത്താവ് ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് സുലൈമാൻ എന്നിവരാണെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up