Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiPolice

Viral

സാറ് നിരീക്ഷിച്ച് കഴിഞ്ഞ് ഞാനുമൊന്ന് നിരീക്ഷിച്ചോട്ടെ; ഐപിഎൽ ഗാലറിയിൽ ചിയർ ലീഡേഴ്സിന്‍റെ ദൃശ്യം പകർത്തിയ പോലീസുകാരന് ട്രോളോടു ട്രോൾ

ഐപിഎൽ 2026 സീസണിലെ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെ ഗാലറിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

സ്റ്റേഡിയത്തിനുള്ളിൽ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഒരു ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ, തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ചിയർ ലീഡേഴ്സിന്‍റെ നൃത്തം മൊബൈൽ ഫോണിൽ പകർത്തിയതാണ് വിവാദങ്ങൾക്കും രസകരമായ പ്രതികരണങ്ങൾക്കും കാരണമായത്.

കളി നടക്കുന്നതിനിടെ ബൗണ്ടറി ലൈനിന് സമീപം സുരക്ഷാ വേലിക്കടുത്ത് നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥൻ, തൊട്ടുമുന്നിൽ ചിയർ ലീഡേഴ്സ് പ്രകടനം നടത്തുമ്പോൾ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.

എക്സ് അക്കൗണ്ട് വഴി പ്രചരിച്ച ഈ ചിത്രത്തിൽ പോലീസുകാരനൊപ്പം മറ്റൊരു ആരാധകനും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നത് കാണാം. ഈ ചിത്രം വൈറലായതോടെ സൈബർ ഇടങ്ങളിൽ പരിഹാസവും ട്രോളുകളും നിറയുകയാണ്.

ഡൽഹി പോലീസിന്‍റെ ഔദ്യോഗിക മുദ്രാവാക്യമായ "ദിൽ കി പോലീസ്" എന്ന വാചകത്തെ മുൻനിർത്തിയാണ് പലരും ഈ സംഭവത്തെ പരിഹസിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ തന്‍റെ ജോലി മറന്ന് വിനോദത്തിൽ ഏർപ്പെട്ടതിനെ വിമർശിക്കുന്നവരുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഇതിനെ തമാശരൂപേണയാണ് കാണുന്നത്.

ചിയർ ലീഡേഴ്സിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ തിരിച്ചറിയാൻ വേണ്ടിയുള്ള മുൻകരുതൽ നടപടിയാണ് ഈ വീഡിയോ ചിത്രീകരണമെന്നും, സുരക്ഷാ ചുമതലയുടെ ഭാഗമായി അവരെ നിരീക്ഷിക്കുകയാണെന്നുമൊക്കെയുള്ള വിചിത്രമായ വാദങ്ങൾ ഉന്നയിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ സംഭവത്തെ ആഘോഷിക്കുന്നത്.

മൈതാനത്തെ ആവേശകരമായ മത്സരത്തിനിടയിലും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ദൃശ്യം ഐപിഎല്ലിലെ വിചിത്രമായ കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്.

 

National

ഡൽഹി സ്ഫോടനം: അറസ്റ്റിലായ കാറുടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്‍റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്‍റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.

ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്‍റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.

ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർ‌ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

NRI

അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്

ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്‌ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി

ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.

രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

Latest News

Corehub Up